Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dinner

അത്താഴവിരുന്നിലെ വെടിവയ്‌പ്പ്; ട്രംപിനെ സുരക്ഷിതമാക്കുന്നതിനിടെ മദ്യക്കുപ്പികൾ അടിച്ചുമാറ്റി അതിഥികൾ

വാഷിംഗ്‌ടൺ ഡിസി: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പങ്കെടുത്ത വൈറ്റ് ഹൗസ് മാധ്യമ പ്രവർത്തകരുടെ അത്താഴവിരുന്നിനിടെയുണ്ടായ വെടിവയ്‌പ്പിനിടയിലെ സംഭവങ്ങൾ സാമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. അത്താഴവിരുന്നിനെത്തിയ ചില അതിഥികള്‍ വിലകൂടിയ മദ്യക്കുപ്പികള്‍ അടിച്ചുമാറ്റുന്ന വീഡിയോ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനിടെയാണ് അവിടെയുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുളള അതിഥികള്‍ മദ്യക്കുപ്പികൾ കൈക്കലാക്കിയത്. ബാഗുകളിലും കോട്ടുകളിലും മദ്യക്കുപ്പികൾ തിരുകിക്കയറ്റുന്ന അതിഥികളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

വെടിയൊച്ച കേട്ടതോടെ ട്രംപിനെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ വളയുകയും അദ്ദേഹത്തെ സുരക്ഷിതനായി വേദിയിൽനിന്ന് ഒഴിപ്പിക്കുകയും ചെയ്തു. ഇതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ട്രംപ്, മെലാനിയ, വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസ് എന്നിവരുൾപ്പെടെയുള്ള പ്രധാനികളാണ് വേദിയിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

National

ജാർക്കിഹോളിയുടെ അത്താഴവിരുന്നിൽ സിദ്ധരാമയ്യയും

ബെളഗാവി: മുഖ്യമന്ത്രിക്കസേരയെച്ചൊല്ലി അധികാരത്തർക്കം നിലനിൽക്കുന്ന കർണാടകയിലെ മുതിർന്ന മന്ത്രി സതീഷ് ജാർക്കിഹോളി ഇന്നലെ വിളിച്ചുചേർത്ത അത്താഴവിരുന്നിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയോടൊപ്പം ഒരു സംഘം മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുത്തു.


സിദ്ധരാമയ്യ പക്ഷക്കാരനായ ജാർക്കിഹോളിയുടെ വസതിയിലായിരുന്നു വിരുന്ന്. ജി. പരമേശ്വര, എച്ച്.സി. മഹാദേവപ്പ, സമീർ അഹമ്മദ് ഖാൻ, എം.സി. സുധാകർ, എം.എസ്, പൊന്നണ്ണ, നസീർ അഹ്‌മദ് എന്നിവരാണു പങ്കെടുത്ത മറ്റു പ്രമുഖർ. അതേസമയം, അവർ ഒന്നിച്ചുകൂടുന്നതിൽ തെറ്റില്ലെന്നും താൻ എന്തിന് അതിൽ അഭിപ്രായം പറയണമെന്നും, വിഷയത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രതികരിച്ചു.

ഒരാഴ്ച മുൻപ്, ശിവകുമാറിന്‍റെ നേതൃത്വത്തിൽ മന്ത്രിമാർ ഉൾപ്പെടെ 30 കോൺഗ്രസ് ജനപ്രതിനിധികൾ ഇത്തരത്തിൽ ഒത്തുകൂടിയിരുന്നു. ഇവ രാഷ്‌ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യാനാണെന്നും അല്ലെന്നും വാദമുണ്ട്

National

അത്താഴത്തിൽ രാഷ്‌ട്രീയം തിളയ്ക്കുന്നു

ബെലഗാവി: കർണാടകയിൽ അധികാരത്തർക്കം മുറുകുന്നു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പക്ഷം ഇന്നലെ അത്താഴവിരുന്ന് നടത്തി. ശിവകുമാറും ഏതാനും മന്ത്രിമാരുമുൾപ്പെടെ മുപ്പതിലധികം എംഎൽഎമാരാണു യോഗം ചേർന്നത്.

മന്ത്രിമാരായ കെ.എച്ച്. മുനിയപ്പ, മൻകൽ വൈദ്യ, ഡോ. എം.സി. സുധാകർ, എംഎൽഎമാരായ എൻ.എ. ഹാരിസ്, രമേഷ് ബണ്ടിസിദ്ധഗൗഡ, എച്ച്.സി. ബാലകൃഷ്ണ, ഗണേഷ് ഹുക്കേരി, ദർശൻ ധ്രുവനാരായണ, അശോക്‌കുമാർ റായ്, കെ.വൈ. നഞ്ചെഗൗഡ എന്നിവർ യോഗത്തിൽ പങ്കെടുത്തു. പുറത്താക്കപ്പെട്ട ബിജെപി എംഎൽഎമാരായ എസ്.ടി. സോമശേഖർ, ശിവറാം ഹെബ്ബാർ എന്നിവരും അത്താഴവിരുന്നിൽ പങ്കെടുത്തു.

മുഖ്യമന്ത്രി സിദ്ധരാമയ്യയും അദ്ദേഹവുമായി അടുപ്പമുള്ള മന്ത്രിമാരും എംഎൽഎമാരും ബെലഗാവി നോർത്ത് മുൻ എംഎൽഎ ഫിറോസ് സേട്ട് സംഘടിപ്പിച്ച അത്താഴവിരുന്നിൽ പങ്കെടുത്തതിനു തൊട്ടുപിന്നാലെയായിരുന്നു ശിവകുമാർ പക്ഷത്തിന്‍റെ യോഗം.
നേതാക്കൾ ഇതിനെ സാധാരണ അത്താഴവിരുന്നെന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ മുഖ്യമന്ത്രി സ്ഥാനം ചൊല്ലിയുള്ള തർക്കമാണ് പുതിയ നീക്കങ്ങൾക്ക് പിന്നിലെന്നാണ് വിവരം.

വിരുന്നിൽ രാഷ്‌ട്രീയമില്ല:ശിവകുമാർ

ബെലഗാവി: അത്താഴത്തിൽ രാഷ്‌ട്രീയമില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ. താൻ അത്താഴവിരുന്നിൽ പങ്കെടുത്തത് തികച്ചും വ്യക്തിപരമായിരുന്നെന്ന് ശിവകുമാർ പറഞ്ഞു.

“സഹപ്രവർത്തകർ പലപ്പോഴും അനൗപചാരികമായി അത്താഴവിരുന്നുകൾക്ക് ക്ഷണിക്കാറുണ്ട്. രാഷ്‌ട്രീയ ഉദ്ദേശ്യത്തേക്കാൾ മര്യാദയുടെ പേരിലാണ് ഞാൻ അവയിൽ പങ്കെടുക്കുന്നത്. സുഹൃത്തുക്കൾ സ്നേഹപൂർവം ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ വിളിച്ചാൽ‌ എങ്ങനെ വേണ്ടെന്ന് പറയാൻ കഴിയും’’-ശിവകുമാർ ചോദിച്ചു.

ഹൈക്കമാൻഡ് വിളിപ്പിച്ചിട്ടില്ല: സിദ്ധരാമയ്യ

ബെലഗാവി: അധികാരത്തർക്കവുമായി ബന്ധപ്പെട്ട് തന്നെ ഹൈക്കമാൻഡ് ഡൽഹിക്കു വിളിച്ചിട്ടില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മാധ്യമങ്ങൾ അനാവശ്യമായി കഥമെനയുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആരും വിളിച്ചിട്ടില്ല, അനാവശ്യ ചോദ്യമാണ് ചോദിക്കുന്നത്. ഹൈക്കമാൻഡ് നിങ്ങളോട് പറഞ്ഞിട്ടുണ്ടോ? പിന്നെ എന്തിനാണ് ഡിസംബർ 19ന് ഹൈക്കമാൻഡ് വിളിപ്പിച്ചോയെന്ന് ചോദിക്കുന്നത്?-സിദ്ധരാമയ്യ മാധ്യമപ്രവർത്തകരോട് ചോദിച്ചു.

മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി അധികാരത്തർക്കം മുറുകുന്നതിനിടെ, നിയമസഭയുടെ ശൈത്യകാല സമ്മേളനത്തിനു ശേഷം സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും ഡൽഹിയിലേക്ക് വിളിപ്പിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

Latest News

Corehub Up