Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Disciplinary Action

Kozhikode

കോൺഗ്രസിൽ അച്ചടക്ക നടപടി തുടരുന്നു

മുക്കം: ജില്ലയിൽ കോൺഗ്രസ് ഗ്രൂപ്പിസം അതിശക്തമായ കാരശേരി ഗ്രാമപഞ്ചായത്തിൽ കോൺഗ്രസിൽ അച്ചടക്ക നടപടി തുടരുന്നു.

യുഡിഎഫ് ഭരിച്ചിരുന്ന കാരശേരി സർവീസ് സഹകരണ ബാങ്ക് സിപിഎമ്മിന്‍റെ കൈകളിലെത്തിക്കാൻ വഴിവിട്ട ശ്രമം നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് കോൺഗ്രസ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത മുൻ കെപിസിസി സെക്രട്ടറി എൻ.കെ അബ്ദുറഹിമാന്‍റെ അധ്യക്ഷതയിൽ സ്മൈൽ ചാരിറ്റബ്ൾ ട്രസ്റ്റിന്‍റേതെന്ന പേരിൽ ഗ്രൂപ്പ് യോഗം ചേർന്നതായി സംശയമുയർന്ന സാഹചര്യത്തിൽ ജനപ്രതിനിധികളും മണ്ഡലം ഭാരവാഹികളുമുൾപ്പെടെ നാല് പേർക്കെതിരെ ഡിസിസി പ്രസിഡന്‍റ് അഡ്വ. കെ. പ്രവീൺ കുമാർ കാരണം കാണിക്കൽ നോട്ടീസ് അയച്ചു.

കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തംഗം വി.എൻ. സുഹൈബ്, കാരശേരി ഗ്രാമപഞ്ചായത്തംഗം എൻ.കെ. അൻവർ, മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ ഫൈസൽ ഊരാളി, സാദിഖ് പുൽപറമ്പിൽ എന്നിവർക്കെതിരേയാണ് നോട്ടീസ് അയച്ചത്.

നോട്ടീസ് കൈപറ്റി 5 ദിവസത്തിനകം കാരണം ബോധിപ്പിക്കണമെന്നും നോട്ടീസിൽ പറയുന്നു.  നോട്ടീസിന്‍റെ കോപ്പി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് എം. സിറാജുദ്ധീൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റ് സമാൻ ചാലൂളി എന്നിവർക്കും അയച്ചിട്ടുണ്ട്. അതേ സമയം ഇത്തരം ഒരു കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചിട്ടില്ലന്നും നടന്നത് ഗ്രൂപ്പ് യോഗ മല്ല മറിച്ച് സ്മൈൽ ചാരിറ്റബ്ൾ ട്രസ്റ്റിന്‍റെ ജനറൽ ബോഡി യോഗമാണന്നും വി.എൻ. സുഹൈബ് പറഞ്ഞു.

Kerala

ഷാഫി പറമ്പിൽ എംപിയുടെ ആരോപണം: നിയമനടപടിക്ക് അനുമതി തേ‌ടി പോലീസ് ഉദ്യോഗസ്ഥന്‍

 

കോഴിക്കോട്: ഷാഫി പറമ്പിൽ എംപിയുടെ ആരോപണത്തിൽ നിയമനടപടിക്ക് അനുമതി തേടി വടകര കൺട്രോൾ റൂം ഇൻസ്പെക്ടർ എസ്എച്ച്ഒ അഭിലാഷ് ഡേവിഡ്. ഉന്നത ഉദ്യോഗസ്ഥരോടാണ് അനുമതി തേടിയിരിക്കുന്നത്. പേരാമ്പ്ര സംഘർഷവുമായി ബന്ധപ്പെട്ട് ഷാഫി പറമ്പിൽ എംപിയുടെ ആരോപണത്തിലാണു നിയമനടപടിക്കു മുതിരുന്നത്.    

 എംപി അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാണ് അഭിലാഷിന്‍റെ ആരോപണം. ഇതു സംബന്ധിച്ച് വടകര റൂറൽ എസ്പിയോടാണ് അനുമതി തേടിയത്. അഭിലാഷിന്‍റെ അപേക്ഷ എസ്പി ഡിജിപിക്കു കൈമാറിയിട്ടുണ്ട്.

പേരാമ്പ്രയിലുണ്ടായ സംഘർഷത്തിനിടെ അഭിലാഷാണ് തന്നെ മർദിച്ചതെന്നായിരുന്നു ഷാഫിയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഉയര്‍ത്തിക്കാട്ടിയായിരുന്നു ഷാഫിപറമ്പില്‍ എംപി ആരോപണമുയര്‍ത്തിയത്.

പേരാമ്പ്ര സംഘര്‍ഷ സമയത്ത് തന്നെ ആസൂത്രിതമായി ആക്രമിക്കാന്‍ നേതൃത്വം നല്‍കിയതും തന്നെ അടിച്ചതും ഈ ഉദ്യോഗസ്ഥനാണെന്നുമാണ് എംപി ആരോപിച്ചത്. അഭിലാഷ് ഡേവിഡിനെ കൃത്യവിലോപത്തിനു നേരത്തേ സര്‍വീസില്‍നിന്നു പുറത്താക്കിയതാണെന്നും ഷാഫി ചൂണ്ടിക്കാട്ടിയിരുന്നു. അതിനുശേഷമാണ് വീണ്ടും സര്‍വീസിലേക്കു തിരികെ കയറ്റിയത്.

ഇയാള്‍ അത്ര നല്ല ട്രാക്ക് റിക്കാര്‍ഡ് ഉള്ള ഉദ്യോഗസ്ഥനല്ല. ദുരുദ്ദേശ്യപരമായിട്ടാണ് ഇത്തരം ഉദ്യോഗസ്ഥനെ കോഴിക്കോട് റൂറലിലേക്കു കൊണ്ടുവന്നതെന്നും എംപി ആരോപിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പിന്നീട് എംപി പരാതി നല്‍കുകയും ചെയ്തിരുന്നു.  ദൃശ്യങ്ങള്‍ പുറത്തുവിട്ടതിനു പിന്നാലെ, കോഴിക്കോട് ഡിസിസി നേതൃത്വവും ഡിജിപിക്കു പരാതി നല്‍കിയിരുന്നു.

Kerala

ഗുണ്ടാ ബന്ധം: അച്ചടക്കനടപടിക്കു നിർദേശിച്ച 14 പോലീസുകാരും സർവീസിൽ

തിരുവനന്തപുരം: ഗുണ്ടാ ബന്ധമുണ്ടെന്നു കണ്ടെത്തിയ സംസ്ഥാനത്തെ 14 പോലീസ് ഉദ്യോഗസ്ഥരും ഇപ്പോഴും സർവീസിൽ തുടരുന്നതായി രേഖകൾ.

ഗുണ്ടകളുമായി ബന്ധം പുലർത്തുന്ന പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഓരോ യോഗത്തിലും ആവർത്തിക്കുന്നതിനിടെയാണ് ഇവരെല്ലാം സർവീസിൽ തുടരുന്നതായി കണ്ടെത്തിയത്.

ഷാഫി പറന്പിൽ എംപിയെ മർദിച്ചതെന്നു പരസ്യമായി പറഞ്ഞ ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡും പിരിച്ചുവിടണമെന്നു ശിപാർശ ചെയ്ത ഉദ്യോഗസ്ഥരുടെ പട്ടികയിലുണ്ട്.

ഡിവൈഎസ്പി തസ്തികയിലുള്ള രണ്ടു പേരും ഇൻസ്പെക്ടർ തസ്തികയിലുള്ള രണ്ടുപേരും എസ്ഐ തസ്തികയിലെ ഒരാളും ഗ്രേഡ് എസ്ഐമാരായ മൂന്നു പേരും ഒന്നു വീതം ഗ്രേഡ് എഎസ്ഐ, എഎസ്ഐയും പട്ടികയിലുണ്ട്. സിപിഒ, സീനിയർ സിപിഒ തസ്തികയിലുള്ള നാലുപേരും ഗുണ്ടാ- പോലീസ് ബന്ധത്തിൽ ഉൾപ്പെട്ടവരാണ്.

Latest News

Corehub Up