Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drops800

സെൻസെക്സ് 800 പോയിന്‍റ് ഇടിഞ്ഞു; നിഫ്റ്റി 23,450ന് താഴെ

മുംബൈ: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ രൂക്ഷമായതിനെത്തുടർന്ന് ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില ബാരലിന് 100 ഡോളറിലേക്ക് ഉയർന്നതോടെ ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത ഇടിവ്.

തുടർച്ചയായ മൂന്നാം ദിവസവും നഷ്ടം നേരിട്ട പ്രധാന സൂചികകളായ സെൻസെക്സും നിഫ്റ്റിയും മൂന്നു മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി.

ഐടി ഓഹരികളിലെ വിറ്റഴിക്കലും വിദേശ നിക്ഷേപം പിൻവലിച്ചതും വിപണിയിലെ തകർച്ചയ്ക്ക് ആക്കം കൂട്ടി.ഇന്നലെ വ്യാപാരം അവസാനിച്ചപ്പോൾ ബിഎസ്ഇ സെൻസെക്സ് 813.35 പോയിന്‍റ് (1.08 ശതമാനം) താഴ്ന്ന് 74,764. 23ലും എൻഎസ്ഇ നിഫ്റ്റി 203.60 പോയിന്‍റ് (0.86 ശതമാനം) ഇടിഞ്ഞ് 23,431.50ലുമാണ് ക്ലോസ് ചെയ്തത്.

ബിഎസ്ഇയിൽ 1,805 ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ 2,382 ഓഹരികൾ നഷ്ടം നേരിട്ടു. 173 ഓഹരികളുടെ വിലയിൽ മാറ്റമുണ്ടായില്ല. നിഫ്റ്റി സ്മോൾക്യാപ് സൂചിക 0.48 ശതമാനവും മിഡ്ക്യാപ് സൂചിക 0.51 ശതമാനവും താഴ്ന്നു.

പ്രധാന കാരണങ്ങൾ

ക്രൂഡ് ഓയിൽ വിലക്കയറ്റം: ആഗോള എണ്ണ സൂചികയായ ബ്രെന്‍റ് ക്രൂഡ് ബാരലിന് 100 ഡോളർ കടന്നത് ജൂലൈക്ക് ശേഷം ഇതാദ്യമാണ്. പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമായതും മിസൈൽ ആക്രമണങ്ങളെക്കുറിച്ചുള്ള വാർത്തകളും ആഗോള ഊർജ വിതരണത്തിൽ ആശങ്ക സൃഷ്ടിച്ചു. ക്രൂഡ് ഓയിൽ വില ഉയരുന്നത് ഇന്ത്യയുടെ വ്യാപാരക്കമ്മി വർധിപ്പിക്കാനും പണപ്പെരുപ്പത്തിനു വഴിവയ്ക്കാനും ഇടയാക്കും.

ദുർബലമായ ആഗോള വിപണി: ജപ്പാന്‍റെ നിക്കി, ഹോങ്കോങ്ങിന്‍റെ ഹാംഗ് സെങ് തുടങ്ങിയ ഏഷ്യൻ സൂചികകളും അമേരിക്കൻ വിപണികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഭൗമരാഷ്‌ട്രീയ സംഘർഷങ്ങൾ ഉയർത്തുന്ന റിസ്ക് പ്രീമിയം കാരണം വിപണിയിലെ അനിശ്ചിതത്വം തുടരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

വിദേശ നിക്ഷേപകരുടെ വിറ്റഴിക്കൽ: വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഓഹരികൾ വ്യാപകമായി വിറ്റഴിക്കാൻ തുടങ്ങിയത് വിപണിയിലെ പണലഭ്യതയെ ബാധിച്ചു. സെപ്റ്റംബർ എട്ടിന് മാത്രം 123.19 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റൊഴിഞ്ഞത്.

രൂപയുടെ മൂല്യത്തകർച്ച: യുഎസ് ഡോളറിനെതിരേ രൂപയുടെ മൂല്യം 21 പൈസ ഇടിഞ്ഞ് 94.95ലേക്കു താഴ്ന്നു.

ഐടി ഓഹരികളിലെ വീഴ്ച: ഐടി സൂചികയിൽ മൂന്നു ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. ഇന്‍റേണൽ ഓഡിറ്റിലെ ചില കണ്ടെത്തലുകളെത്തുടർന്ന് ചെയർമാൻ ഓം പ്രകാശ് ഭട്ട് രാജി സമർപ്പിച്ചതോടെ കോഫോർജ് (Coforge) ഓഹരികൾ ആറു ശതമാനം ഇടിഞ്ഞു. അതേസമയം, ആഗോളതലത്തിൽ ഉത്പന്ന വില വർധിപ്പിച്ചതിനെ തുടർന്ന് ഗ്രാഫൈറ്റ് ഇന്ത്യ ഓഹരികൾ 13 ശതമാനത്തിലധികം മുന്നേറി.

Latest News

Corehub Up