രുവനന്തപുരം: പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ ഏഴ് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഐ.പി. ബിനു, രേവന്ത്, ലെനിൻ രാജ്, ജി.ആർ. നന്ദു, രാഹുൽ രാജൻ, രാഹുൽ, വൈശാഖ് എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.
പ്രധാന പ്രതിയായ ഐ.പി. ബിനുവിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ച് കോടതി പ്രത്യേക നിർദേശങ്ങൾ നൽകി. ബിനുവിന് ഉയർന്ന രക്തസമ്മർദ്ദമുണ്ടെന്ന് അഭിഭാഷകൻ കോടതിയിൽ അറിയിച്ചതിനെത്തുടർന്ന്, വൈദ്യസഹായം ഉറപ്പാക്കണമെന്നും ആരോഗ്യനില കൃത്യമായി നിരീക്ഷിക്കണമെന്നും മജിസ്ട്രേറ്റ് നിർദേശിച്ചു.