Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ecologically

Kollam

പരിസ്ഥിതിലോല മേഖല: സമരത്തിനൊരുങ്ങി പ്രദേശവാസികള്‍

കുളത്തൂപ്പുഴ : പശ്ചിമഘട്ട പരിസ്ഥിതിലോല മേഖലയുടെ കരട് വിജ്ഞാപനത്തില്‍ നിന്ന് ജനവാസ മേഖലയായ കുളത്തൂപ്പുഴ വില്ലേജ്, തിങ്കള്‍ക്കരിക്കം വില്ലേജ് എന്നിവ ഉള്‍പ്പെടുത്തിയത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമരം തുടങ്ങുന്നു.

കര്‍ഷകരുടെ കൂട്ടായ്മയായ കേരള സംസ്ഥാന കര്‍ഷക സംഘടനയുടെ നേതൃത്വത്തിലാണ് (കെഎസ്‌കെഎസ്) സമരം ആരംഭിക്കുന്നത്. തങ്ങളുടെ കൃഷി ഭൂമി സംരക്ഷിക്കുവാന്‍ ഏത് സമരവും സ്വീകരിക്കുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. കുളത്തൂപ്പുഴ വില്ലേജില്‍ ഉള്‍പ്പെട്ട വനത്തില്‍ ബ്രിട്ടീഷുകാരുടെ കാലത്ത് ആരംഭിച്ച കല്ലാര്‍ എസ്റ്റേറ്റിന്‍റെ കുറെ ഭാഗങ്ങള്‍ ഒഴിവാക്കിയും കുളത്തൂപ്പുഴയിലെ രണ്ട് വില്ലേജില്‍പ്പെട്ട വാര്‍ഡുകളിലെ ഭൂരിഭാഗം പ്രദേശങ്ങളും ഉള്‍പ്പെടുത്തിയുമാണ് കരട് വിജ്ഞാപനം ഇറക്കിയത്.

1961 -ല്‍ നിര്‍മാണം തുടങ്ങി 1986 മെയ് 26 ന് കമ്മീഷന്‍ ചെയ്ത തെന്മല അണക്കെട്ട് നിലവില്‍ വന്ന പ്രദേശങ്ങളില്‍ താമസിച്ചിരുന്ന നിരവധി കുടുംബങ്ങളെ പുനരധിവസിപ്പിച്ചത് അന്ന് വനമായിരുന്ന മേഖലയിലായിരുന്നു. സാംനഗര്‍ അമ്പതേക്കര്‍ മേഖലകളില്‍ ആയിരുന്നു ശ്രീലങ്കന്‍ അഭയാര്‍ഥികളെ താമസിപ്പിച്ചത്. മനുഷ്യരുടെ ജീവിത പുരോഗതി ലക്ഷ്യമിട്ടായിരുന്നു പ്രദേശത്തെ ജനവാസ മേഖലയാക്കി മാറ്റിയെടുത്തത്. ഈ പ്രദേശങ്ങളാണ് കരട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ 50 വര്‍ഷത്തെ പ്രദേശത്തെ ഭൂമിശാസ്ത്രം പരിശോധിച്ചാല്‍ കുളത്തൂപ്പുഴ വില്ലേജിനെ ഇഎസ്‌ഐയില്‍ ഉള്‍പ്പെടുത്തുവാനുള്ള നടപടികള്‍ക്ക് ഒരു കാരണവും കാണാന്‍ കഴിയില്ലെന്ന് കര്‍ഷക സംഘടന പറയുന്നു. മഹാപ്രളയത്തിലും ഇക്കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രളയങ്ങളിലും ഈ പറയുന്ന വില്ലേജുകളില്‍ ഉരുള്‍പൊട്ടലോ മണ്ണിടിച്ചിലോ കാരണം ആള്‍നാശമോ മറ്റു നാശങ്ങളോ ഉണ്ടായിട്ടില്ല. കല്ലടയാറിന്‍റെ ജലനിരപ്പ് ഉയരുമ്പോള്‍ നദിക്കരയില്‍ താമസിക്കുന്നവരെ രണ്ടോ മൂന്നോ ദിവസത്തേക്ക് ക്യാമ്പിലേക്ക് മാറ്റും.

ഈ പ്രദേശങ്ങളില്‍ ടൂറിസവുമായി ബന്ധപ്പെട്ട അനധികൃത നിര്‍മാണങ്ങളോ അനധികൃത ക്വാറികളോ പ്രവര്‍ത്തിക്കുന്നില്ല. ഈ പ്രദേശങ്ങളില്‍ പ്രകൃതിക്ഷോഭം മൂലമുള്ള നാശനങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇവിടെ വീട് വച്ച് കൃഷി ചെയ്തു ജീവിച്ചു പോരുന്നതും ആയിരക്കണക്കായ ആദിവാസികളും മറ്റുള്ളവരുമാണെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു. കുളത്തൂപ്പുഴയില്‍ ചേര്‍ന്ന യോഗം കെഎസ്‌കെഎസ് ജില്ലാ സെക്രട്ടറി പി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. സി .ജെ. സുരേഷ് ശര്‍മ അധ്യക്ഷത വഹിച്ചു. ഡാലി ശശികുമാര്‍, പി. വിജയമ്മ, വില്‍സണ്‍ വില്ലുമല, സി. സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

Latest News

Corehub Up