മയാമി: വെങ്കല മെഡലിനായുള്ള ഫുട്ബോൾ ലോകകപ്പ് മത്സരത്തിൽ 6-4ന് ഫ്രാൻസിനെ പരാജയപ്പെട്ടുത്തി ഇംഗ്ലണ്ട്. ആദ്യ പകുതിയിൽ കാഴ്ചക്കാരായിനിന്ന് ഫ്രഞ്ചുപട രണ്ടാം പകുതിയിൽ തിരിച്ചുവരവ് നടത്തിയെങ്കിലും ഇംഗ്ലീഷ് കുതിപ്പിൽ അടിതെറ്റുകയായിരുന്നു.
രണ്ടാം പകുതി ആരംഭിച്ച് നിമിഷങ്ങൾക്കകം മത്സരത്തിന്റെ 48-ാം മിനിറ്റിലും 66-ാം മിനിറ്റിലും സൂപ്പർ താരം കിലിയൻ എംബാപ്പെയിലൂടെ ഫ്രാൻസ് ഗോളുകൾ നേടി. ഈ ഗോളോടെ ലോകകപ്പിൽ എംബാപ്പെയുടെ ആകെ ഗോൾ നേട്ടം പത്തായി ഉയർന്നു. ഇതോടെ ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിൽ എട്ട് ഗോളുകളുമായി തൊട്ടുപിന്നിലുള്ള അർജന്റീനൻ നായകൻ ലയണൽ മെസിയെ മറികടന്ന് എംബാപ്പെ ഒന്നാം സ്ഥാനത്തെത്തി. ഫ്രാൻസിന് വേണ്ടി 54-ാമത്തെ മിനിറ്റിൽ ബ്രാഡ്ലി ബർക്കോളയാണ് മറ്റൊരു ഗോൾ നേടിയത്.
എന്നാൽ 87-ാം മിനിട്ടിൽ സാക്കാ തന്റെ മൂന്നാം ഗോൾ വലയിലാക്കിയതോടെ ഇംഗ്ലണ്ടിന്റെ ലീഡ് അഞ്ചായി ഉയർന്നു. തുടർന്ന് 90 + 6- ാം മിനിട്ടിൽ ഡെംബെലെ ഫ്രാൻസിനായി നാലാം ഗോൾ വലയിലാക്കിയെങ്കിലും 90 + 8 -ാം മിനിട്ടിൽ ബെല്ലിംഗ്ഹാം ഇംഗ്ലണ്ടിന്റെ ആറാം ഗോളുമായി ഫ്രഞ്ചുപടയെ പൂട്ടി. ആദ്യ പകുതിയിലെ മോശം പ്രകടനത്തിന് ശേഷം ഫ്രഞ്ച് കോച്ച് ദിദിയർ ദെഷാംപ്സ് വരുത്തിയ മാറ്റങ്ങളാണ് രണ്ടാം പകുതിയിൽ ഫ്രാൻസിനെ ഗോൾ നേടാൻ സഹായിച്ചത്.