Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ethiopia

നൈൽ നദീതടത്തിൽ വീണ്ടും തർക്കം പുകയുന്നു; എത്യോപ്യയ്ക്കെതിരേ ഈജിപ്ത്

കയ്‌റോ/ആഡിസ് അബാബ: നൈൽ നദിയിൽ പുതിയ മൂന്നു ജലവൈദ്യുത ഡാമുകൾ കൂടി നിർമിക്കാനുള്ള എത്യോപ്യയുടെ തീരുമാനം വടക്കുകിഴക്കൻ ആഫ്രിക്കയിൽ വീണ്ടും നയതന്ത്ര പ്രതിസന്ധി സൃഷ്‌ടിക്കുന്നു. 2025 സെപ്റ്റംബറിൽ 'ഗ്രാൻഡ് എത്യോപ്യൻ റിനൈസൻസ് ഡാം' ഔദ്യോഗികമായി നാടിനു സമർപ്പിച്ച് ഒരു വർഷം തികയുന്നതിനു മുന്പാണ് പുതിയ തർക്കങ്ങൾക്കു വഴിതുറന്നിരിക്കുന്നത്. എത്യോപ്യയുടെ നീക്കത്തിനെതിരേ രൂക്ഷമായ പ്രതികരണവുമായി ഈജിപ്ത് രംഗത്തെത്തിയതോടെ മേഖലയിൽ തർക്കം മുറുകുകയാണ്.

ഈജിപ്തും എത്യോപ്യയും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലിന് ഉടനടി സാധ്യതയില്ലെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ കരുതുന്നത്. അതേസമയം, നിഴൽ പോരാട്ടങ്ങളും നയതന്ത്ര സമ്മർദങ്ങളും മേഖലയിൽ രൂക്ഷമായേക്കാം. സ്ഥിതിഗതികൾ കൂടുതൽ വഷളാകുന്നതിനുമുന്പ് വിഷയം പരിഹരിക്കാൻ അമേരിക്ക അടക്കമുള്ള വൻശക്തികളുടെ മധ്യസ്ഥത ഇരുരാജ്യങ്ങളും പ്രതീക്ഷിക്കുന്നുണ്ട്.

ഈജിപ്തിന്‍റെ ആശങ്ക

ഈജിപ്ത് തങ്ങളുടെ കുടിവെള്ളത്തിനും കൃഷിക്കുമായി 90 ശതമാനത്തിലധികം ആശ്രയിക്കുന്നത് നൈൽ നദിയെയാണ്. ഇതിൽ 85 ശതമാനം വെള്ളവും എത്തുന്നത് ബ്ലൂ നൈൽ പോഷകനദി വഴിയുമാണ്. പുതിയ നിർമാണപ്രവർത്തനങ്ങൾ തങ്ങളുടെ ജലലഭ്യതയെ ബാധിക്കുമെന്നും മുൻകൂട്ടി കൂടിയാലോചിക്കാതെ നടത്തുന്ന ഏതൊരു നീക്കവും അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഈജിപ്ത് വിദേശകാര്യമന്ത്രി ബദർ അബ്ദെലാറ്റി വ്യക്തമാക്കി. തങ്ങളുടെ ജലസുരക്ഷ സംരക്ഷിക്കാൻ നിയമപരമായ സ്വയംരക്ഷാ അവകാശം ഈജിപ്തിനുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

2024 ഒക്‌ടോബറിൽ ആറ് രാജ്യങ്ങൾ (ബുറുണ്ടി, എത്യോപ്യ, റുവാണ്ട, സൗത്ത് സുഡാൻ, ടാൻസാനിയ, ഉഗാണ്ട) അംഗീകരിച്ച 'നൈൽ റിവർ ബേസിൻ കോ-ഓപ്പറേറ്റീവ് ഫ്രെയിംവർക്ക് എഗ്രിമെന്‍റ്' നിലവിൽ വന്നിരുന്നു. എന്നാൽ, ചരിത്രപരമായ ജലാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഈജിപ്തും സുഡാനും ഇതിൽ ഒപ്പുവയ്ക്കാൻ തയാറായിട്ടില്ല.

എത്യോപ്യയുടെ നിലപാട്

സ്വന്തം അതിർത്തിക്കുള്ളിൽ ഉത്ഭവിക്കുന്ന ജലസ്രോതസുകൾ വികസന ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് രാജ്യത്തിന്‍റെ പരമാധികാര അവകാശമാണെന്ന് എത്യോപ്യ വാദിക്കുന്നു. രാജ്യത്തു നിലനിൽക്കുന്ന രൂക്ഷമായ ഊർജക്ഷാമവും ദാരിദ്ര്യവും പരിഹരിക്കാൻ ഈ ജലവൈദ്യുത പദ്ധതികൾ അത്യന്താപേക്ഷിതമാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

തർക്കം ജലലഭ്യതയിലുമപ്പുറം

നൈൽ നദീതട തർക്കം ഇപ്പോൾ കേവലം ജലലഭ്യതയിൽ മാത്രം ഒതുങ്ങുന്നില്ല. ചെങ്കടലിലെ ആധിപത്യത്തിനും തുറമുഖങ്ങളുടെ നിയന്ത്രണത്തിനുമുള്ള വൻശക്തികളുടെ പോരാട്ടമായി ഇതു മാറിയിരിക്കുന്നു. എത്യോപ്യയെ പ്രതിരോധിക്കാനും നയതന്ത്രപരമായി ഒറ്റപ്പെടുത്താനും അയൽരാജ്യങ്ങളായ സൊമാലിയ, എരിത്രിയ, ജിബൂട്ടി എന്നിവയുമായി ഈജിപ്ത് സൈനിക-സുരക്ഷാ ബന്ധങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

ചെങ്കടൽ മേഖലയിൽ ആധിപത്യം ഉറപ്പിക്കാൻ ഇസ്രയേലും തുർക്കിയും തമ്മിൽ ശക്തമായ മത്സരമാണു നടക്കുന്നത്. 2025 ഡിസംബറിൽ ഇസ്രയേൽ സൊമാലിയയുടെ ഭാഗമായ 'സൊമാലിലാൻഡിനെ' സ്വതന്ത്ര രാജ്യമായി അംഗീകരിച്ചത് ഇതിന്‍റെ ഭാഗമായാണ്. ഇതു സൊമാലിയയെ പിന്തുണയ്ക്കുന്ന തുർക്കിയുമായുള്ള മത്സരത്തിനു വഴിവച്ചു.
മേഖലയിൽ യുഎഇ വൻതോതിൽ സാമ്പത്തിക-സൈനിക നിക്ഷേപങ്ങൾ നടത്തുമ്പോൾ, സൗദി അറേബ്യ ഈജിപ്ത്, തുർക്കി, ഖത്തർ എന്നിവരുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്.

National

എത്യോപ്യയിലെ അഗ്നിപർവത സ്ഫോടനം: ഇന്ത്യയിലെ വിവിധ വിമാന സർവീസുകൾ റദ്ദാക്കി

ന്യൂഡൽഹി: എത്യോപ്യയിലെ അഗ്നിപർവത സ്ഫോടനത്തിന് പിന്നാലെ കൊച്ചിയിലേക്ക് ഉൾപ്പെടെയുള്ള വിവിധ വിമാന സർവീസുകൾ റദ്ദാക്കി. സ്ഫോടനത്തിന് പിന്നാലെ രൂപപ്പെട്ട കരിമേഘ പടലം ഉത്തരേന്ത്യയിലേക്ക് നീങ്ങുന്നതിനാലാണ് നടപടി.

കരിമേഘ പടലം വിമാന സർവീസുകൾക്ക് തടസം സൃഷ്ടിക്കാൻ സാധ്യതയുള്ളതിനാൽ ഇന്ത്യൻ വിമാനക്കമ്പനികൾക്കും വിമാനത്താവളങ്ങൾക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഞായറാഴ്ചയാണ് എത്യോപ്യയിലെ ഹെയ്‌ലി ഗുബി അഗ്നിപർവതം പൊട്ടിത്തെറിച്ചത്.

അഗ്നിപർ‌വത സ്ഫോടനത്തിന് പിന്നാലെ അന്തരീക്ഷത്തിലേക്കുയർന്ന കരിമേഘ പടലം ചെങ്കടൽ കടന്ന് യെമൻ, ഒമാൻ എന്നിവിടങ്ങളിലൂടെ വടക്കൻ അറബിക്കടലിലേക്ക് വ്യാപിച്ചിട്ടുണ്ട്. അറബിക്കടലിൽ നിന്ന് കരിമേഘ പടലം ഹരിയാന, ഡൽഹി, യുപി എന്നിവിടങ്ങളിലേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ടുകൾ.

International

കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷനുമായി കാതോലിക്കാബാവ കൂടിക്കാഴ്ച നടത്തി

കെയ്‌റോ: കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ പോപ്പ് തവാദ്രോസ് രണ്ടാമനുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ മലങ്കര സഭാ തര്‍ക്കവും ചര്‍ച്ചയായി.

ഭാരതത്തിന്‍റെ പരമോന്നത കോടതി അന്തിമവിധി പ്രഖ്യാപിച്ചശേഷവും ശാശ്വത സമാധാനം പൂര്‍ണമായിട്ടില്ലെന്ന വസ്തുത ബോധ്യപ്പെടുത്താന്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ പ്രതിജ്ഞാബദ്ധമാണെന്നും അല്ലാത്തപക്ഷം രാജ്യത്തിന്‍റെ കോടതിവിധികളുടെ അന്തഃസത്ത ലോകത്തിനു മുന്നില്‍ ചോദ്യം ചെയ്യപ്പെടുമെന്നും മലങ്കര ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കി.

മലങ്കരയില്‍ ശ്വാശത സമാധാനമുണ്ടാകണമെന്ന് ഓര്‍ത്തഡോക്‌സ് സഭയെപ്പോലെ കോപ്റ്റിക് സഭയും ആഗ്രഹിക്കുന്നു. സമാധാനത്തിലേക്കുള്ള വാതില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ എപ്പോഴും തുറന്നിട്ടിരിക്കുകയാണ്. ഇക്കാര്യം ഒരിക്കല്‍ക്കൂടി തവാദ്രോസിനെ അറിയിക്കാന്‍ കൂടിക്കാഴ്ചയില്‍ സാധിച്ചുവെന്നും മലങ്കര ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കി.

എത്യോപ്യയില്‍ ഓര്‍ത്തഡോക്‌സ് ക്രൈസ്തവര്‍ക്കു നേരേ നടക്കുന്ന വംശഹത്യയില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്കുള്ള വേദന കോപ്റ്റിക് സഭാ തലവനുമായി പങ്കുവച്ചു.

സഭയുടെ എക്യുമെനിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്‍റിനെ പ്രതിനിധീകരിച്ച് ഏബ്രഹാം മാര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്ത, ഫാ. അശ്വിന്‍ ഫെര്‍ണാണ്ടസ് എന്നിവരും സഭാ വര്‍ക്കിംഗ് കമ്മിറ്റി അംഗം ജേക്കബ് മാത്യു, ഫാ. ഗീവര്‍ഗീസ് ജോണ്‍സണ്‍ എന്നിവരും കോപ്റ്റിക് സഭാ തലവന്‍റെ കെയ്‌റോയിലെ ഔദ്യോഗിക വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ കാതോലിക്കാ ബാവായ്‌ക്കൊപ്പം പങ്കെടുത്തു.

Business

മലബാർ ഗോൾഡിന്‍റെ ഹംഗർ ഫ്രീ വേൾഡ് പദ്ധതി ആഗോളതലത്തിലേക്ക്

തിരുവനന്തപുരം: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്‍റെ ’ഹംഗർ ഫ്രീ വേൾഡ്’ പദ്ധതി എത്യോപ്യയിലേക്കും വ്യാപിപ്പിക്കുന്നു. ഇന്ത്യയിലും സാംബിയയിലും ഏറെ ശ്രദ്ധ കൈവരിച്ചതിനു പിന്നാലെയാണ് ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ വളർച്ചയുടെ അടുത്ത ഘട്ടമായി ഈ പദ്ധതി എത്യോപ്യയിലേക്കും വ്യാപിപ്പിക്കുന്നത്.

നിയമപരമായി ഇന്ത്യയിൽ നിർബന്ധിതമാക്കിയ സിഎസ്ആർ വിഹിതത്തിന്‍റെ ഇരട്ടിയിലധികം തുക, അതായത് ലാഭത്തിന്‍റെ അഞ്ചു ശതമാനം സ്ഥിരമായി നിക്ഷേപിക്കുന്നതിലൂടെയാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത്.

ദുബായ് ഗോൾഡ് സൂക്കിലെ മലബാർ ഇന്‍റർനാഷണൽ ഹബ്ബിൽ നടന്ന ചടങ്ങിൽ മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ.പി. അബ്ദുൾ സലാം ദുബായിലെ എത്യോപ്യ കോണ്‍സൽ ജനറൽ അസ്മെലാഷ് ബെക്കെലെയ്ക്ക് ലെറ്റർ ഓഫ് ഇന്‍റന്‍റ് ഔദ്യോഗികമായി കൈമാറിയാണ് പ്രഖ്യാപനം നടത്തിയത്. ചടങ്ങിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാനേജ്മെന്‍റ് ടീമിലെ മുതിർന്ന അംഗങ്ങൾ പങ്കെടുത്തു.

ഹംഗർ ഫ്രീ വേൾഡ് പദ്ധതിയിലൂടെ നിലവിൽ ആഗോളതലത്തിൽ 119 ലൊക്കേഷനുകളിൽ നിത്യേന 1,15,000 പേർക്കുള്ള പോഷകസമൃദ്ധമായ ഭക്ഷണം നൽകിവരുന്നു. സാംബിയയിലെ മൂന്നു സ്കൂളുകളിലായി 2024 മേയ് മുതൽ ഒന്പതു ലക്ഷം ഭക്ഷണപ്പൊതികൾ വിതരണം ചെയ്തിട്ടുണ്ട്. ഇത് ഫലം കണ്ടതിനെ തുടർന്ന് എത്യോപ്യയിലേക്കുകൂടി ഈ പദ്ധതി വ്യാപിപ്പിക്കുകയായിരുന്നു.

Latest News

Corehub Up