Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FacebookPost

വി.ഡി.സതീശന് കൊട്ട്; കെഎസ്‌യുവിന്‍റെ പോരാട്ടവീര്യം ഓർമ്മിപ്പിച്ച് കെ.സി.വേണുഗോപാൽ

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശനും കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യറും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതിനിടെ കെഎസ്‌യുവിന്‍റെ പോരാട്ടവീര്യം ഓർമ്മിപ്പിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി. അന്തരിച്ച കോൺഗ്രസ് നേതാവ് പ്രഫുല്ല ചന്ദ്രന്‍റെ അനുസ്മരണവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് കുറിപ്പിലാണ് കെഎസ്‌യുവിന്‍റെ പോരാട്ടവീര്യം കെ.സി ഓർമ്മിപ്പിച്ചത്.

മുഖ്യമന്ത്രിയുമായുള്ള തർക്കത്തിൽ കെഎസ്‌യു നേതൃത്വത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതാണ് വേണുഗോപാലിന്‍റെ ഈ നീക്കമെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ. ഗവൺമെന്‍റ് പ്ലീഡർമാരുടെ നിയമനത്തിൽ എബിവിപി, എസ്എഫ്ഐ പ്രവർത്തകരുണ്ടെന്ന കെഎസ്‌യുവിന്‍റെ പരസ്യ വിമർശനമാണ് നിലവിലെ തർക്കങ്ങൾക്ക് ആധാരം.

എന്നാൽ കെഎസ്‌യുവല്ല സർക്കാരാണ് പ്ലീഡർമാരെ നിയമിക്കുന്നതെന്ന നിലപാട് മുഖ്യമന്ത്രി വി.ഡി.സതീശൻ സ്വീകരിച്ചതോടെ ഭിന്നത പരസ്യമായി. എറണാകുളത്ത് നടന്ന ചടങ്ങിൽ ഇരുവരും മുഖാമുഖം കണ്ടെങ്കിലും അലോഷ്യസ് സേവ്യറിന് മുഖം കൊടുക്കാൻ മുഖ്യമന്ത്രി തയാറാകാതിരുന്നത് വലിയ വാർത്തയായിരുന്നു.

ഈ സംഭവവികാസങ്ങൾക്ക് തൊട്ടുപിന്നാലെയാണ് സ്വന്തം കെഎസ്‌യു പ്രവർത്തനകാലം അനുസ്മരിച്ചുകൊണ്ട് കെ.സി. വേണുഗോപാലിന്‍റെ കുറിപ്പ് പുറത്തുവന്നത്. പാർട്ടിയിൽ ആഭ്യന്തര തർക്കം പുകയുന്ന സാഹചര്യത്തിൽ എഐസിസി ജനറൽ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ് വി.ഡി. സതീശനുള്ള മറുപടിയാണെന്ന ചർച്ചകളും അണികൾക്കിടയിൽ സജീവമായിട്ടുണ്ട്.

Kerala

ഷാഫിയെ മർദിച്ച സംഭവം; കോൺഗ്രസ് പകരം ചോദിക്കുമെന്ന് കെ.സുധാകരൻ

കോഴിക്കോട്: പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപി അടക്കമുള്ള നേതാക്കളുടെയും പ്രിയ സഹപ്രവർത്തകരുടെയും ശരീരത്തിൽ നിന്നും പൊടിഞ്ഞ ചോരയ്ക്ക് കോൺഗ്രസ് പകരം ചോദിക്കുമെന്ന് കെപിസിസി മുൻ അധ്യക്ഷൻ കെ.സുധാകരൻ.

എകെജി സെന്‍ററില്‍നിന്ന് കിമ്പളം വാങ്ങി പിണറായിക്ക് വിടുപണി ചെയ്യാനിറങ്ങിയ പോലീസുകാര്‍ നേരേചൊവ്വേ പെന്‍ഷന്‍പറ്റി വീട്ടില്‍ പോകില്ല. കെ.കെ. ഷൈലജയെ തോല്‍പ്പിച്ചതിന്‍റെ ദേഷ്യമാണെങ്കില്‍ ജനാധിപത്യരീതിയില്‍ തീര്‍ക്കണം.

കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയത്തോട് രാഷ്ട്രീയംപറഞ്ഞ് പിടിച്ചുനില്‍ക്കാന്‍ കെല്‍പ്പില്ലാതെ പോലീസിനെ ഉപയോഗിച്ച് സിപിഎം നടത്തുന്ന നാണംകെട്ട കളി അവസാനിപ്പിക്കണമെന്നും പോസ്റ്റില്‍ പറയുന്നു.

ശബരിമലയിലെ സ്വര്‍ണപ്പാളി കട്ടെടുത്ത വിഷയത്തില്‍ പ്രതികരിക്കരുതെന്നാണ് പോലീസിനെ ഉപയോഗിച്ച് ആക്രമണം നടത്തി സിപിഎം പറഞ്ഞുവയ്ക്കുന്നത്. ശബരിമലയില്‍ വിശ്വാസികള്‍ക്കൊപ്പം എന്നും കോണ്‍ഗ്രസുണ്ട്. ചോരയില്‍ മുക്കി സമരങ്ങളെ ഇല്ലാതാക്കാമെന്ന് ഒരാളും കരുതേണ്ടെന്നും സുധാകരന്‍ കുറിച്ചു.

കൂടുതല്‍ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ ഉണ്ടാകുമെന്നും ഇടതുപക്ഷത്തിന്‍റെ ദുര്‍ഭരണത്തെ തുടച്ചുനീക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.

Latest News

Corehub Up