Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FaithInHumanityRestored

Kouthukam

ഹെൽമെറ്റ് മാറ്റാൻ ആവശ്യപ്പെട്ടു, ഒടുവിൽ നെഞ്ചോട് ചേർത്തു; സോഷ്യൽ മീഡിയയുടെ കണ്ണ് നനയിച്ചൊരു ബൈക്ക് യാത്ര!

ഓഫീസിലേക്കുള്ള തിരക്കിട്ട യാത്രയ്ക്കിടയിലും വഴിയിൽ കണ്ടുമുട്ടിയ, സംസാരിക്കാൻ ബുദ്ധിമുട്ടുള്ള ഒരു അപരിചിതനെ സഹായിക്കാൻ മനസ് കാട്ടിയ മുംബൈ സ്വദേശി കൃഷ്ണ താക്കൂറിന്‍റെ പ്രവൃത്തി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. 

താൻ പോകേണ്ട ദിശയിലല്ലായിരുന്നിട്ടും, ആ മനുഷ്യനെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ കൃഷ്ണ തയ്യാറാവുകയായിരുന്നു. കൃത്യസമയത്ത് ഓഫീസിൽ എത്തുന്നതിനേക്കാൾ മുൻഗണന മറ്റൊരാളോട് കരുണ കാണിക്കുന്നതിനാണ് നൽകേണ്ടതെന്ന ചിന്തയാണ് തന്നെ ഇതിന് പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറയുന്നു.

യാത്രയിലുടനീളം ബൈക്കിന്‍റെ പിന്നിലിരുന്ന് സ്നേഹം പ്രകടിപ്പിച്ച ആ യാത്രക്കാരൻ, ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോൾ കൃഷ്ണയോട് ഹെൽമെറ്റ് മാറ്റാൻ ആവശ്യപ്പെടുകയും നിറഞ്ഞ പുഞ്ചിരിയോടെ അദ്ദേഹത്തെ കെട്ടിപ്പിടിച്ച് നന്ദി അറിയിക്കുകയും ചെയ്തു. 

ഈ ഹൃദയസ്പർശിയായ നിമിഷം തന്‍റെ ജീവിതത്തിൽ എന്നും ഓർമ്മിക്കപ്പെടുമെന്ന് കൃഷ്ണ വ്യക്തമാക്കുന്നു. ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകൾ കണ്ട ഈ വീഡിയോയ്ക്ക് താഴെ, തിരക്കുപിടിച്ച ഈ ലോകത്തും മനുഷ്യത്വം ഇനിയും മരിച്ചിട്ടില്ലെന്ന് ഓർമ്മിപ്പിക്കുന്ന കൃഷ്ണയ്ക്ക് വലിയ രീതിയിലുള്ള അഭിനന്ദനങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Viral

വിലകൂടിയ സമ്മാനങ്ങളല്ല, ഈ 10 രൂപ നോട്ടിനാണ് മാറ്റ്; സോഷ്യൽ മീഡിയയുടെ കണ്ണ് നിറച്ച് ഒരു കല്യാണക്കാഴ്ച

അസമിൽ നിന്നുള്ള ഒരു കല്യാണക്കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനസ് നിറയ്ക്കുന്നത്. ആഡംബരങ്ങളും വലിയ സമ്മാനപ്പൊതികളും നിറഞ്ഞ ഒരു വിവാഹവേദിയിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന മനോരഞ്ജൻ എന്ന മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണ് ഈ കഥയിലെ താരം.

സാധാരണയായി ഇത്തരം ചടങ്ങുകളിൽ നിന്ന് അപരിചിതരെ മാറ്റിനിർത്താറുണ്ടെങ്കിലും, ഈ വിവാഹവീട്ടുകാർ അദ്ദേഹത്തെ നിറഞ്ഞ സ്നേഹത്തോടെയാണ് വരവേറ്റത്. മറ്റെല്ലാ അതിഥികൾക്കുമൊപ്പം ഇരുത്തി അദ്ദേഹത്തിന് സ്നേഹത്തോടെ ഭക്ഷണം വിളമ്പാൻ അവർ മടി കാണിച്ചില്ല.

വീട്ടുകാരുടെ ഈ വലിയ മനസ് തന്നെ കണ്ടുനിന്നവർക്ക് വലിയൊരു സന്ദേശമായിരുന്നു. എന്നാൽ അവിടെയുണ്ടായിരുന്നവരുടെയെല്ലാം കണ്ണ് നനയിച്ച നിമിഷം ഉണ്ടായത് അദ്ദേഹം മടങ്ങാൻ ഒരുങ്ങിയപ്പോഴാണ്.

ഭക്ഷണം കഴിച്ച ശേഷം വധുവിന്‍റെ അരികിലെത്തിയ മനോരഞ്ജൻ, തന്‍റെ കീറിയ പോക്കറ്റിൽ നിന്ന് 10 രൂപ നോട്ട് എടുത്ത് വധുവിന്‍റെ കൈകളിൽ ഏൽപ്പിച്ചു.

തന്‍റെ കയ്യിൽ ഒന്നുമില്ലാതിരുന്നിട്ടും, പുതിയ ജീവിതത്തിലേക്ക് കടക്കുന്ന ആ ദമ്പതികൾക്ക് നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞ ഏറ്റവും വലിയ അനുഗ്രഹമായിരുന്നു ആ കുഞ്ഞു നോട്ട്.

ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പടർന്നതോടെ ലക്ഷക്കണക്കിന് ആളുകളാണ് പ്രതികരണങ്ങളുമായി എത്തിയത്. വലിയ തുകകളടങ്ങിയ കവറുകളേക്കാളും വിലകൂടിയ സമ്മാനങ്ങളേക്കാളും ആ വധുവിന്‍റെ മനസിൽ എന്നും സൂക്ഷിക്കാൻ പോകുന്ന സമ്മാനം ഈ 10 രൂപയായിരിക്കുമെന്ന് പലരും കുറിച്ചു.

ഉള്ളവന്‍റെ സമൃദ്ധിയിൽ നിന്നല്ല, മറിച്ച് ഇല്ലാത്തവന്‍റെ ദാരിദ്ര്യത്തിൽ നിന്ന് നൽകിയ ആ സമ്മാനത്തിന് കോടികളുടെ മൂല്യമുണ്ടെന്നാണ് ആളുകൾ അഭിപ്രായപ്പെടുന്നത്.

അസമിലെ ജനങ്ങളുടെ അതിഥിസൽക്കാര മര്യാദയെയും ആ കുടുംബത്തിന്‍റെ നന്മയെയും പ്രശംസിക്കുന്നതിനൊപ്പം, ഒരു അപരിചിതനായി വന്ന് തന്‍റെ കയ്യിലുള്ളതെല്ലാം നൽകി മടങ്ങിയ മനോരഞ്ജനെ ഒരു മാലാഖയോടാണ് സോഷ്യൽ മീഡിയ ഉപമിക്കുന്നത്.

സ്നേഹവും കാരുണ്യവും അളക്കേണ്ടത് പണത്തിന്‍റെ വലിപ്പം നോക്കിയല്ല, മറിച്ച് കൊടുക്കുന്നവന്‍റെ മനസിന്‍റെ വലിപ്പം നോക്കിയാണെന്ന് ഈ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നു.

Viral

ആൾക്കൂട്ടം ക്യാമറ തിരക്കിലായിരുന്നു, അവൾ മാത്രം വിശപ്പ് കണ്ടു; 'വെള്ളി പ്രതിമ'യുടെ വയറും മനസും നിറച്ച് ഒരു മഞ്ഞക്കുപ്പായക്കാരി

തിരക്കേറിയ നഗരവീഥിയിൽ അരങ്ങേറിയ ഒരു കൊച്ചു സംഭവം ഇന്ന് സാമൂഹിക മാധ്യമങ്ങളിൽ കോടിക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കുകയാണ്. മഹാത്മാഗാന്ധിയുടെ വേഷമണിഞ്ഞ്, ശരീരം മുഴുവൻ വെള്ളി നിറം പൂശി നിശ്ചല പ്രതിമയായി നിൽക്കുകയായിരുന്നു ഒരു കൊച്ചുബാലൻ.

ഉപജീവനത്തിനായി കത്തുന്ന വെയിലിലും അനങ്ങാതെ നിൽക്കുന്ന ആ കുട്ടിയെ കൗതുകത്തോടെ നോക്കാനും മൊബൈൽ ക്യാമറകളിൽ ദൃശ്യങ്ങൾ പകർത്താനുമായിരുന്നു അവിടെ തടിച്ചുകൂടിയ വഴിയാത്രക്കാർക്ക് താല്പര്യം.

എന്നാൽ ആൾക്കൂട്ടത്തിന്‍റെ ഈ കോലാഹലങ്ങൾക്കിടയിൽ നിന്നും തികച്ചും വ്യത്യസ്ത ചിന്തയോടെ ഒരു കൊച്ചു പെൺകുട്ടി ആ ബാലന്‍റെ അടുത്തേക്ക് നടന്നുചെന്നു.

മഞ്ഞ വസ്ത്രം ധരിച്ച ആ പെൺകുട്ടി മറ്റുള്ളവരെപ്പോലെ അതൊരു കാഴ്ചയായിട്ടല്ല കണ്ടത്, മറിച്ച് ആ വേഷപ്പകർച്ചയ്ക്ക് പിന്നിലെ വിശപ്പും തളർച്ചയുമാണ് അവൾ തിരിച്ചറിഞ്ഞത്.

തന്‍റെ കയ്യിലുണ്ടായിരുന്ന ഭക്ഷണം അവൾ സ്നേഹത്തോടെ ആ കുട്ടിക്കായി നീട്ടി. അതുവരെ ഒരു ശിലപോലെ നിശ്ചലനായിരുന്ന ആ ബാലൻ, പെൺകുട്ടിയുടെ നിഷ്കളങ്കമായ കരുതലിൽ മനസ് അലിഞ്ഞ് ആ ഭക്ഷണം വാങ്ങി കഴിക്കാൻ തുടങ്ങി.

ആ സമയം അവന്‍റെ മുഖത്ത് വിരിഞ്ഞ അത്ഭുതവും നന്ദിയും നിറഞ്ഞ പുഞ്ചിരി അവിടെയുണ്ടായിരുന്ന അന്തരീക്ഷത്തെയാകെ മാറ്റിമറിച്ചു. ക്യാമറക്കണ്ണുകൾക്കും ആർപ്പുവിളികൾക്കും അപ്പുറം സഹജീവി സ്നേഹത്തിന് വലിയൊരു മാതൃക കാണിച്ചുതന്ന ഈ കുരുന്നിന്‍റെ പ്രവർത്തി ഇന്‍റർനെറ്റിൽ വലിയ രീതിയിലാണ് ചർച്ചയാകുന്നത്.

കുട്ടികളുടെ ലോകത്തെ നിഷ്കളങ്കതയും കാരുണ്യവും പ്രശംസിക്കപ്പെടുമ്പോൾ തന്നെ, ഈ ദൃശ്യങ്ങൾ മറ്റൊരു വലിയ സാമൂഹിക യാഥാർഥ്യത്തിലേക്ക് വിരൽ ചൂണ്ടുന്നുണ്ടെന്ന് പലരും അഭിപ്രായപ്പെടുന്നു.

കേവലമൊരു തെരുവ് പ്രകടനത്തിനപ്പുറം, പട്ടിണിയും ബാലവേലയും കാരണം കഠിനമായ സാഹചര്യങ്ങളിൽ ജീവിക്കേണ്ടി വരുന്ന കുട്ടികളുടെ അവസ്ഥയെക്കുറിച്ചുള്ള ആശങ്കകളും ഈ സംഭവത്തെത്തുടർന്ന് സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്. എല്ലാ കാഴ്ചകൾക്കുമപ്പുറം മനുഷ്യത്വമാണ് വലുതെന്ന് ഓർമ്മിപ്പിക്കുന്നതായിരുന്നു ഈ കുഞ്ഞുങ്ങളുടെ നിമിഷം.

 

Viral

നാല് നായ്ക്കളും അവരുടെ പ്രിയപ്പെട്ട വയോധികനും; പണമല്ല, മനസാണ് വലുതെന്ന് തെളിയിച്ച മനുഷ്യൻ

സമ്പത്തിനേക്കാൾ വലുത് സ്നേഹമാണെന്ന് തെളിയിക്കുന്ന ഒരു അപൂർവ്വ കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.

തന്‍റെ ചെറിയ സൈക്കിൾ റിക്ഷയിൽ നാല് തെരുവുനായ്ക്കൾക്കൊപ്പം നഗരത്തിലൂടെ സഞ്ചരിക്കുന്ന ഒരു വയോധികന്‍റെ ദൃശ്യങ്ങൾ ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കി കഴിഞ്ഞു.

ലളിതമായ ജീവിതം നയിക്കുന്ന ഈ മനുഷ്യൻ, തന്‍റെ പരിമിതമായ സാഹചര്യങ്ങൾക്കിടയിലും ആ ജീവികൾക്ക് നൽകുന്ന കരുതലും സ്നേഹവുമാണ് ഈ വീഡിയോയെ വ്യത്യസ്തമാക്കുന്നത്.

യാത്രയിലുടനീളം വയോധികനോടുള്ള നായ്ക്കളുടെ വിശ്വസ്തതയും ശാന്തതയും കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്നുണ്ട്. രണ്ട് നായ്ക്കൾ റിക്ഷയ്ക്കുള്ളിലെ ബാഗുകൾക്കും തുണികൾക്കും ഇടയിൽ വിശ്രമിക്കുമ്പോൾ, മറ്റുള്ളവ അദ്ദേഹത്തിന് കാവലെന്നോണം വണ്ടിക്കൊപ്പം നീങ്ങുന്നു.

ആ നായ്ക്കളുടെ ആരോഗ്യവും അവ പ്രകടിപ്പിക്കുന്ന സുരക്ഷിതബോധവും പരിശോധിക്കുമ്പോൾ, സ്വന്തം കഷ്ടപ്പാടുകൾക്കിടയിലും അവയെ എത്രത്തോളം സ്നേഹത്തോടെയാണ് അദ്ദേഹം പരിപാലിക്കുന്നതെന്ന് വ്യക്തമാണ്.

ഭൗതികമായ സമ്പാദ്യങ്ങൾ കുറവാണെങ്കിലും വൈകാരികമായി അദ്ദേഹം എത്രത്തോളം സമ്പന്നനാണെന്ന് ഈ ദൃശ്യങ്ങൾ ലോകത്തിന് കാട്ടിക്കൊടുക്കുന്നു. വീഡിയോ വൈറലായതോടെ ലോകത്തിന്‍റെ വിവിധ കോണുകളിൽ നിന്നും വയോധികനെ പ്രശംസിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തി.

മനുഷ്യത്വത്തിന്‍റെ ഉത്തമ ഉദാഹരണമാണ് ഈ മനുഷ്യനെന്നും, പണത്തേക്കാൾ വലിയ മനസ് അദ്ദേഹത്തിനുണ്ടെന്നും പലരും കുറിച്ചു. അദ്ദേഹത്തെ സഹായിക്കാനായി മുന്നോട്ടുവരണമെന്ന ആഹ്വാനങ്ങളും സോഷ്യൽ മീഡിയയിൽ ശക്തമാണ്.

ആഡംബരങ്ങൾ നിറഞ്ഞ ലോകത്ത്, നിസ്വാർഥമായ സ്നേഹവും കരുണയും ഇന്നും നിലനിൽക്കുന്നുവെന്ന് ഓർമ്മിപ്പിക്കുന്ന ഈ ദൃശ്യങ്ങൾ മനുഷ്യത്വത്തിന് മേലുള്ള വിശ്വാസം വീണ്ടും ദൃഢമാക്കുകയാണ്.

 

Viral

മോളേ, പേടിക്കണ്ട ഞാൻ കൂടെയുണ്ട്; ടാക്സി ഡ്രൈവർ ലോകത്തിന് കാണിച്ചുകൊടുത്ത കൊൽക്കത്ത മാതൃക

മനുഷ്യത്വവും ഉത്തരവാദിത്തബോധവും കൈവിടാത്ത സാധാരണക്കാരായ മനുഷ്യരാണ് ഒരു നഗരത്തെ സുരക്ഷിതമാക്കുന്നത് എന്നതിന് തെളിവായി കൊൽക്കത്തയിൽ നിന്നുള്ള ഹൃദയസ്പർശിയായ ഒരു ദൃശ്യം സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്.

അമിതമായി മദ്യപിച്ച് അവശയായ യുവതിയെ സ്വന്തം മകളെപ്പോലെ കരുതി സുരക്ഷിതമായി വീട്ടിലെത്തിച്ച ടാക്സി ഡ്രൈവറാണ് ഇന്ന് ഇന്‍റർനെറ്റിലെ താരം.

നഗരങ്ങളിലെ സ്ത്രീസുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചുവരുന്ന കാലഘട്ടത്തിൽ, മാതൃകാപരമായ പെരുമാറ്റത്തിലൂടെ ഈ ഡ്രൈവർ കൈയടി നേടുകയാണ്.

വാഹനത്തിലെ ഡാഷ്ക്യാമിൽ പതിഞ്ഞ ദൃശ്യങ്ങൾ പ്രകാരം, തനിക്ക് ലഹരി കൂടുതലാണെന്നും സുരക്ഷിതമായി വീട്ടിലെത്തിക്കണമെന്നും യുവതി പരിഭ്രമത്തോടെ ഡ്രൈവറോട് ആവശ്യപ്പെടുന്നുണ്ട്.

എന്നാൽ യാതൊരു പരിഭ്രമവുമില്ലാതെ, വളരെ ശാന്തനായി "ബേട്ടാ' (മോളേ) എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം മറുപടി നൽകിയത്. താൻ കൂടെയുള്ളപ്പോൾ പേടിക്കേണ്ടതില്ലെന്നും മിണ്ടാതിരുന്നാൽ കൃത്യമായി വീട്ടിലെത്തിക്കാമെന്നും അദ്ദേഹം ആവർത്തിച്ച് ഉറപ്പുനൽകുന്നു.

യാത്രയ്ക്കിടയിൽ യുവതിയുടെ അമ്മ ഫോണിൽ വിളിച്ചപ്പോൾ ഡ്രൈവർ തന്നെ ഫോൺ വാങ്ങി സംസാരിക്കുകയും വീട്ടുകാരുടെ ആധി അകറ്റാൻ തന്‍റെ ലൈവ് ലൊക്കേഷൻ അവർക്ക് അയച്ചുനൽകുകയും ചെയ്തു.

വൈകി എത്തുന്നതിന് അമ്മ വഴക്കുപറയുമെന്ന് യുവതി പറഞ്ഞപ്പോൾ, ഒരു പിതാവിനുള്ള അധികാരത്തോടെ അദ്ദേഹം നൽകിയ തമാശരൂപേണയുള്ള മറുപടികളും യാത്രയിലുടനീളം അദ്ദേഹം പുലർത്തിയ കരുതലും കാഴ്ചക്കാരുടെ മനസ് നിറയ്ക്കുന്നതാണ്.

വീടിന് മുന്നിലെത്തിയപ്പോൾ നന്ദി പറഞ്ഞ യുവതിയോട്, ഇതൊരു ഔദാര്യമല്ലെന്നും താൻ പണം വാങ്ങി ചെയ്യുന്ന ജോലിയുടെ ഭാഗമായുള്ള ഉത്തരവാദിത്തം മാത്രമാണെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.

യുവതി വീടിന്‍റെ ഗേറ്റിനുള്ളിൽ സുരക്ഷിതമായി കയറിയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഈ വീഡിയോ വൈറലായതോടെ കൊൽക്കത്ത വീണ്ടും ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരമായി മാറുന്നത് ഇത്തരം മനുഷ്യർ ഉള്ളതുകൊണ്ടാണെന്ന് പലരും അഭിപ്രായപ്പെട്ടു.

Latest News

Corehub Up