x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആൾക്കൂട്ടം ക്യാമറ തിരക്കിലായിരുന്നു, അവൾ മാത്രം വിശപ്പ് കണ്ടു; 'വെള്ളി പ്രതിമ'യുടെ വയറും മനസും നിറച്ച് ഒരു മഞ്ഞക്കുപ്പായക്കാരി

സൂരജ് സുധീർ
Published: May 15, 2026 10:03 PM IST | Updated: May 15, 2026 10:03 PM IST

തിരക്കേറിയ നഗരവീഥിയിൽ അരങ്ങേറിയ ഒരു കൊച്ചു സംഭവം ഇന്ന് സാമൂഹിക മാധ്യമങ്ങളിൽ കോടിക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കുകയാണ്. മഹാത്മാഗാന്ധിയുടെ വേഷമണിഞ്ഞ്, ശരീരം മുഴുവൻ വെള്ളി നിറം പൂശി നിശ്ചല പ്രതിമയായി നിൽക്കുകയായിരുന്നു ഒരു കൊച്ചുബാലൻ.

ഉപജീവനത്തിനായി കത്തുന്ന വെയിലിലും അനങ്ങാതെ നിൽക്കുന്ന ആ കുട്ടിയെ കൗതുകത്തോടെ നോക്കാനും മൊബൈൽ ക്യാമറകളിൽ ദൃശ്യങ്ങൾ പകർത്താനുമായിരുന്നു അവിടെ തടിച്ചുകൂടിയ വഴിയാത്രക്കാർക്ക് താല്പര്യം.

എന്നാൽ ആൾക്കൂട്ടത്തിന്‍റെ ഈ കോലാഹലങ്ങൾക്കിടയിൽ നിന്നും തികച്ചും വ്യത്യസ്ത ചിന്തയോടെ ഒരു കൊച്ചു പെൺകുട്ടി ആ ബാലന്‍റെ അടുത്തേക്ക് നടന്നുചെന്നു.

മഞ്ഞ വസ്ത്രം ധരിച്ച ആ പെൺകുട്ടി മറ്റുള്ളവരെപ്പോലെ അതൊരു കാഴ്ചയായിട്ടല്ല കണ്ടത്, മറിച്ച് ആ വേഷപ്പകർച്ചയ്ക്ക് പിന്നിലെ വിശപ്പും തളർച്ചയുമാണ് അവൾ തിരിച്ചറിഞ്ഞത്.

തന്‍റെ കയ്യിലുണ്ടായിരുന്ന ഭക്ഷണം അവൾ സ്നേഹത്തോടെ ആ കുട്ടിക്കായി നീട്ടി. അതുവരെ ഒരു ശിലപോലെ നിശ്ചലനായിരുന്ന ആ ബാലൻ, പെൺകുട്ടിയുടെ നിഷ്കളങ്കമായ കരുതലിൽ മനസ് അലിഞ്ഞ് ആ ഭക്ഷണം വാങ്ങി കഴിക്കാൻ തുടങ്ങി.

ആ സമയം അവന്‍റെ മുഖത്ത് വിരിഞ്ഞ അത്ഭുതവും നന്ദിയും നിറഞ്ഞ പുഞ്ചിരി അവിടെയുണ്ടായിരുന്ന അന്തരീക്ഷത്തെയാകെ മാറ്റിമറിച്ചു. ക്യാമറക്കണ്ണുകൾക്കും ആർപ്പുവിളികൾക്കും അപ്പുറം സഹജീവി സ്നേഹത്തിന് വലിയൊരു മാതൃക കാണിച്ചുതന്ന ഈ കുരുന്നിന്‍റെ പ്രവർത്തി ഇന്‍റർനെറ്റിൽ വലിയ രീതിയിലാണ് ചർച്ചയാകുന്നത്.

കുട്ടികളുടെ ലോകത്തെ നിഷ്കളങ്കതയും കാരുണ്യവും പ്രശംസിക്കപ്പെടുമ്പോൾ തന്നെ, ഈ ദൃശ്യങ്ങൾ മറ്റൊരു വലിയ സാമൂഹിക യാഥാർഥ്യത്തിലേക്ക് വിരൽ ചൂണ്ടുന്നുണ്ടെന്ന് പലരും അഭിപ്രായപ്പെടുന്നു.

കേവലമൊരു തെരുവ് പ്രകടനത്തിനപ്പുറം, പട്ടിണിയും ബാലവേലയും കാരണം കഠിനമായ സാഹചര്യങ്ങളിൽ ജീവിക്കേണ്ടി വരുന്ന കുട്ടികളുടെ അവസ്ഥയെക്കുറിച്ചുള്ള ആശങ്കകളും ഈ സംഭവത്തെത്തുടർന്ന് സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്. എല്ലാ കാഴ്ചകൾക്കുമപ്പുറം മനുഷ്യത്വമാണ് വലുതെന്ന് ഓർമ്മിപ്പിക്കുന്നതായിരുന്നു ഈ കുഞ്ഞുങ്ങളുടെ നിമിഷം.

 

Tags : HeartwarmingMoment KindnessMatters PureInnocence EmpathyInAction FaithInHumanityRestored

Recent News

Corehub Up