Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KindnessMatters

Video

ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക'; മുംബൈ ലോക്കൽ ട്രെയിനിൽ മനസ് നിറയ്ക്കുന്ന കാഴ്ച

മുംബൈ ലോക്കൽ ട്രെയിനിലെ വനിതാ കോച്ചിൽ യാത്രക്കാരുടെ മനസ് നിറച്ച ഒരു അപൂർവ കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. യാത്രക്കാരുടെ തിരക്കുകൾക്കിടയിലും ഒട്ടും ഭയമില്ലാതെ, ഒരു സീറ്റിന്‍റെ കോണിൽ സമാധാനത്തോടെ ഉറങ്ങുന്ന ഒരു തെരുവ് നായയുടെ ദൃശ്യങ്ങളാണ് ജനശ്രദ്ധ നേടുന്നത്. 

ട്രെയിനിലെ ബഹളങ്ങളൊന്നും വകവെക്കാതെ ഉറങ്ങിയ ഈ നായയെ ശല്യപ്പെടുത്താൻ കോച്ചിലുണ്ടായിരുന്ന ആരും മുതിർന്നില്ലെന്ന് മാത്രമല്ല, പലരും സ്നേഹത്തോടെ അതിനെ തലോടുകയും ചെയ്തു. 

ഏറെ നേരം ഒരേ കിടപ്പ് തുടർന്നപ്പോൾ അതിന് എന്തെങ്കിലും ആരോഗ്യപ്രശ്നമുണ്ടോ എന്ന് അന്വേഷിക്കാനും പരസ്പരം അറിയാത്ത ആ യാത്രക്കാർ മടിച്ചില്ല. മൃഗങ്ങളോടുള്ള ക്രൂരതകൾ മാത്രം വാർത്തയാകുന്ന ഈ കാലത്ത്, പരസ്പര സ്നേഹത്തിന്‍റെ ഇത്തരം നിശബ്ദ നിമിഷങ്ങളാണ് യഥാർഥ ഇന്ത്യയെന്ന് വീഡിയോ പങ്കുവെച്ചയാൾ കുറിക്കുന്നു. 

ലക്ഷക്കണക്കിന് ആളുകൾ കണ്ട ഈ ദൃശ്യങ്ങൾ, 'ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക' എന്ന ഭാരതീയ സംസ്കാരത്തിന്‍റെ മനോഹരമായ ഉദാഹരണമാണെന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.

Viral

കീശയിലുള്ളത് തുച്ഛമായ സമ്പാദ്യം, പക്ഷേ മനസിലുളളത് കടലോളം സ്നേഹം

മനുഷ്യത്വം മരിച്ചിട്ടില്ലാത്ത ഈ കാലത്ത് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അതിർവരമ്പുകൾ മായ്ക്കുന്ന കാഴ്ചയാണ് ഒരു കൊച്ചു പെൺകുട്ടിയിലൂടെ സോഷ്യൽ മീഡിയ ഇന്ന് ഏറ്റെടുത്തിരിക്കുന്നത്.

പ്രശസ്ത കണ്ടന്‍റ് ക്രിയേറ്ററായ റിതിക ശർമ്മയും തെരുവോരത്ത് വളരുന്ന മുസ്ക്കാൻ എന്ന കൊച്ചു പെൺകുട്ടിയും തമ്മിലുള്ള ഹൃദയസ്പർശിയായ ദൃശ്യങ്ങളാണ് ഇപ്പോൾ ദശലക്ഷക്കണക്കിന് ആളുകളുടെ കണ്ണുനിറയ്ക്കുന്നത്.

റോഡരികിലെ ഒരു ഭക്ഷണശാലയ്ക്ക് സമീപം നിൽക്കുകയായിരുന്ന റിതികയോട് ഒരു പ്ലേറ്റ് ഭേൽപുരി കഴിക്കാൻ മുസ്ക്കാൻ നിർബന്ധിച്ചതോടെയാണ് ഈ കഥ തുടങ്ങുന്നത്. തന്‍റെ കയ്യിൽ പണമില്ലെന്ന് റിതിക സ്നേഹത്തോടെ പറഞ്ഞുവെങ്കിലും ആ മറുപടിയിൽ ആ കുഞ്ഞു മനസ് തളർന്നില്ല.

ഒട്ടും ആലോചിച്ചു നിൽക്കാതെ തന്‍റെ കീശയിലുണ്ടായിരുന്ന തുച്ഛമായ സമ്പാദ്യം പുറത്തെടുത്ത് മുസ്ക്കാൻ കടക്കാരന് നൽകുകയും റിതികയ്ക്കായി ഭേൽപുരി വാങ്ങുകയും ചെയ്തു.

തനിക്ക് വേണ്ടി ആ കുട്ടി പണം ചിലവാക്കുന്നത് തടയാൻ റിതിക ശ്രമിച്ചപ്പോൾ, "ചേച്ചി ഇത് കഴിച്ചില്ലെങ്കിൽ ഞാൻ മരിച്ചുപോകും" എന്നായിരുന്നു മുസ്ക്കാന്‍റെ നിഷ്കളങ്കമായ മറുപടി.

നാടകീയതകളില്ലാത്ത ആ വാക്കുകൾ വെറും ഒരു സംഭാഷണമായിരുന്നില്ല, മറിച്ച് ഒരു സഹജീവിയോടുള്ള സ്നേഹത്തിന്‍റെയും കരുതലിന്‍റെയും ആഴമായിരുന്നു.

നാളത്തെ ഭക്ഷണത്തിനായി ഓരോ നാണയത്തുട്ടും കരുതിവെക്കേണ്ട സാഹചര്യത്തിലും, മറ്റൊരാളുടെ സന്തോഷത്തിനായി തന്‍റെ സമ്പാദ്യം മുഴുവൻ നൽകാൻ തയ്യാറായ മുസ്ക്കാന്‍റെ പ്രവർത്തി വലിയൊരു പാഠമാണ് സമൂഹത്തിന് നൽകുന്നത്.

ക്യാമറയ്ക്ക് മുന്നിലെ വെറും പ്രകടനങ്ങൾക്കപ്പുറം, ആരുടെയും ശ്രദ്ധ പിടിച്ചുപറ്റാനല്ലാതെ അവൾ കാണിച്ച ആ വലിയ മനസിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് ലോകം.

ദാനധർമ്മങ്ങൾ ചെയ്യാൻ വലിയ സമ്പത്തിന്‍റെ ആവശ്യമില്ലെന്നും സ്നേഹമുള്ള ഒരു ഹൃദയം മാത്രം മതിയെന്നും ഈ കൊച്ചു മിടുക്കി ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു.

സമാധാനവും സന്തോഷവും നിറഞ്ഞ ലോകം പടുത്തുയർത്താൻ ഇത്തരം ചെറിയ വലിയ നന്മകൾ തന്നെയാണ് ഇന്നും കരുത്താകുന്നത്.

Viral

യൂണിഫോമിനുള്ളിലെ മായാത്ത മനുഷ്യത്വം; ഭിന്നശേഷിക്കാരനെ തോളിലേറ്റി ട്രെയിനിലെത്തിച്ച് പോലീസ് ഉദ്യോഗസ്ഥൻ

നന്മ വറ്റാത്ത മനുഷ്യത്വത്തിന്‍റെ ഹൃദയസ്പർശിയായ ഒരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തിരക്കേറിയ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കയറാൻ പ്രയാസപ്പെടുന്ന ഒരു ഭിന്നശേഷിക്കാരനെ സഹായിക്കാൻ മുന്നോട്ടുവന്ന ഉത്തർപ്രദേശ് പോലീസ് ഉദ്യോഗസ്ഥനായ അശ്വനി കുമാറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം.

പ്ലാറ്റ്‌ഫോമിലെ പടികൾ ഇറങ്ങാൻ കൃത്രിമക്കാൽ ഘടിപ്പിച്ച യാത്രക്കാരൻ ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ, യാതൊരു മടിയും കൂടാതെ അദ്ദേഹത്തെ തോളിലേറ്റി ട്രെയിനിനടുത്ത് എത്തിക്കുകയായിരുന്നു ഈ ഉദ്യോഗസ്ഥൻ.

സഹായിക്കാൻ പണമല്ല മറിച്ച് കരുണയുള്ള മനസാണ് വേണ്ടതെന്ന ഉത്തമ ബോധ്യത്തോടെ അശ്വനി കുമാർ തന്നെ പങ്കുവെച്ച ഈ വീഡിയോ നിമിഷങ്ങൾക്കകം ലോകശ്രദ്ധ നേടി. സേവനമെന്നത് വെറും ഉത്തരവുകൾ പാലിക്കലല്ലെന്നും അത് സഹജീവികളോടുള്ള കരുണയാണെന്നും അദ്ദേഹം ഈ പ്രവർത്തിയിലൂടെ തെളിയിച്ചു. 

യൂണിഫോമിനുള്ളിലെ യഥാർഥ മനുഷ്യത്വമെന്ന് ഈ സംഭവത്തെ വിശേഷിപ്പിച്ച സോഷ്യൽ മീഡിയ ഉപയോക്താക്കൾ, അശ്വനിയുടെ ഈ കരുതൽ സമൂഹത്തിന് വലിയൊരു മാതൃകയാണെന്ന് ഒരേസ്വരത്തിൽ പറയുന്നു. ഒരാളുടെ നിസഹായതയിൽ താങ്ങായി മാറിയ ഈ ഉദ്യോഗസ്ഥനെ "യഥാർഥ ഹീറോ' എന്നാണ് ലോകം ഇപ്പോൾ വിളിക്കുന്നത്.

Latest News

Corehub Up