Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Families

Kottayam

ആഴമായ പ്രാര്‍ഥനാജീവിതം കുടുംബങ്ങളുടെ വിജയത്തിന് അടിസ്ഥാനം: മാര്‍ തോമസ് തറയില്‍

ചങ്ങനാശേരി: ആഴമായ പ്രാര്‍ഥനയില്‍ കുടുംബങ്ങള്‍ ശക്തിപ്പെടണമെന്നും മക്കളെ വിശ്വാസത്തില്‍ വളര്‍ത്താന്‍ മാതാപിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. എസ്ബി കോളജ് മൈതാനത്ത് നടന്നുവരുന്ന സോണല്‍ കരിസ്മാറ്റിക് ബൈബിള്‍ കണ്‍വന്‍ഷന്‍റെ രണ്ടാംദിവസം സന്ദേശം നല്‍കുകയായിരുന്നു ആര്‍ച്ച്ബിഷപ്. പ്രാര്‍ഥനയുള്ള കുടുംബങ്ങളേ വളരുകയുള്ളൂ. മക്കളെ കുടുംബപ്രാര്‍ഥനയുടെ പ്രാധാന്യം മനസിലാക്കി വളര്‍ത്തണമെന്നും ആര്‍ച്ച്ബിഷപ് ഉദ്ബോധിപ്പി ച്ചു.

ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുക എന്ന ക്രിസ്തുവിന്‍റെ ആഹ്വാനം സ്വീകരിച്ച ഓരോ ക്രൈസ്തവനും ജീവിക്കുന്ന മേഖലകളില്‍ സുവിശേഷം പങ്കുവയ്ക്കാനും മാതൃകയായി ജീവിക്കാനും കഴിയണമെന്നും മാര്‍ തോമസ് തറയില്‍ പറഞ്ഞു.

അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡൊമിനിക് വാളന്മനാല്‍ വചനപ്രഘോഷണം നടത്തി. അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്‍റണി എത്തയ്ക്കാട്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.

ഇന്ന് വൈകുന്നേരം നാലിന് അതിരൂപതാ വികാരി ജനറാള്‍ മോണ്‍. സ്‌കറിയ കന്യാകോണില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. കെസിബിസി കരിസ്മാറ്റിക് കണ്‍വന്‍ഷന്‍ സെക്രട്ടറി ഫാ. ഡോ. ജോണ്‍സണ്‍ തുണ്ടിയില്‍ സന്ദേശം നല്‍കും.

നാളെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. അതിരൂപത വികാരി ജനറാള്‍ മോണ്‍. മാത്യു ചങ്ങങ്കരി സഹകാര്‍മികനായിരിക്കും. സമാപന ദിനമായ 24ന് ഫാ. ഡൊമിനിക് വാളന്മനാല്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് വചനപ്രഘോഷണം നടത്തും.

ദിവസവും വൈകുന്നേരം 3.30 മുതല്‍ രാത്രി ഒമ്പതു വരെയാണ് കണ്‍വന്‍ഷന്‍ സമയം. വിവിധ രൂപതകളില്‍നിന്നുള്ള ആയിരക്കണക്കിനു വിശ്വാസികളാണ് കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നത്.

Kerala

വലിയങ്ങാടി അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ നൽകുമെന്ന് മേയർ

കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടം തകർന്ന് മരിച്ച നാലുപേരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതവും പരിക്കേറ്റയാൾക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന് കോഴിക്കോട് കോർപ്പറേഷൻ മേയർ ഒ. സദാശിവൻ.

കോർപ്പറേഷന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്‍റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണുണ്ടായ അപകടത്തിൽ അത്തോളി സ്വദേശികളായ കൊളക്കാട് കൊടുവമ്പത്ത് താഴെകുനി അഷ്റഫ് (56), കൊങ്ങന്നൂർ കുനിയിൽ കടവ് മല്ലിശ്ശേരി താഴെ നുജൂം വീട്ടിൽ ബഷീർ (65), കിണാശേരി കുളംകുഴിനിലം ബൈത്തുൽ ഹുദയിൽ ജബ്ബാർ (60), തിരുവങ്ങൂർ സ്വദേശി വിനോദ് (55) എന്നിവരാണ് മരിച്ചത്‌.

അതേസമയം, പൊളിച്ചുപണിയാൻ തീരുമാനിച്ച കെട്ടിടമാണ് തകർന്നതെന്നും എന്നാൽ ലൈസൻസുള്ളവരെ ഇറക്കിവിട്ടിരുന്നില്ലെന്നും മേയർ പറഞ്ഞു.

അപകടമുണ്ടായ കെട്ടിടം അൺഫിറ്റ് പട്ടികയിൽ ഇല്ല. റിപ്പോർട്ട് കിട്ടിയ ഉടൻ ആളുകളെ ഇറക്കിവിടാൻ കഴിയില്ല. കോർപറേഷനിൽ 16 കെട്ടിടങ്ങൾ അപകടാവസ്ഥയിലാണെന്ന് 2022ൽ കണ്ടെത്തിയിരുന്നവെന്നും മേയർ പറഞ്ഞു.

തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. താഴെനിലയിലെ ഗോഡൗണിൽ നിന്ന് സാധനങ്ങൾ മാറ്റാനെത്തിയ തൊഴിലാളികളും ഏജന്‍റുമാണ് മരിച്ചത്. താഴെ വിശ്രമിക്കുകയായിരുന്ന തൊഴിലാളികൾ, തകർന്നുവീണ സൺഷേഡ് സ്ലാബുകൾക്ക് അടിയിൽപെടുകയായിരുന്നു.

നാല് ഇരുചക്രവാഹനങ്ങളും തകർന്നു. പരിക്കേറ്റവരെ ഉടൻ സമീപത്തെ ബീച്ച് ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

District News

കുടുംബങ്ങള്‍ വിശ്വാസത്തിലും പ്രാര്‍ഥനയിലും ഭദ്രത നേടണം: മാര്‍ ജോര്‍ജ് ആലഞ്ചേരി

ചങ്ങനാശേരി: വിശ്വാസത്തിലും പ്രാര്‍ഥനയിലും ആഴപ്പെട്ട് കുടുംബങ്ങള്‍ ഭദ്രത നേടണമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സെന്‍റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്‍റെ മകരം തിരുനാളിനോടനുബന്ധിച്ചു നടന്ന ഇടവക ദിനാചരണം ഉദ്ഘാടനം ചെയ്യുകയാരുന്നു കര്‍ദിനാള്‍. ക്രൈസ്തവ പാരമ്പര്യത്തില്‍ കുടുംബങ്ങളെ കോര്‍ത്തിണക്കണമെന്നും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.

കത്തീഡ്രല്‍ വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ ജോമി കാവാലം, കൈക്കാരന്‍ ചാള്‍സ് പാലാത്ര, ഫാ. നിഖില്‍ അറയ്ക്കത്തറ, ഫാ. ഷെറിന്‍ കുറശേരി, ഫാ. സിറിള്‍ കളരിക്കല്‍, എ.ജെ. ജോസഫ്, കുര്യാച്ചന്‍ ഒളശയില്‍, സോണി കരിമറ്റം, ജോബി തൂമ്പൂങ്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

തുടര്‍ന്നു ജൂബിലേറിയന്മാരേയും വിവിധ അംഗീകാരങ്ങള്‍ ലഭിച്ചവരേയും നഗരസഭാ കൗണ്‍സിലര്‍മാരേയും സമ്മേളനത്തില്‍ കര്‍ദിനാള്‍ ആദരിച്ചു

National

കരൂർ ദുരന്തം; മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് വിജയ്

ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് നടനും ടിവികെ അധ്യക്ഷനുമായ വിജയ്. മഹാബലിപുരത്തെ പൂഞ്ചേരിയിലുള്ള സ്വകാര്യ റിസോർട്ടിൽ വച്ചായിരുന്നു കൂടിക്കാഴ്ച.

ഞായറാഴ്ചയോടെ പാർട്ടി ജില്ല ഭാരവാഹികളുടെ നേതൃത്വത്തിൽ കുടുംബാംഗങ്ങളെ കരൂരിൽ നിന്ന് മഹാബലിപുരത്ത് എത്തിച്ചിരുന്നു. തുടർന്ന് തിങ്കളാഴ്ച രാവിലെയോടെയാണ് വിജയ് കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്. മാധ്യമങ്ങളടക്കമുള്ളവർക്ക് പരിപാടിയിൽ നിയന്ത്രണമേർപ്പെടുത്തിയിരുന്നു.

മരിച്ചവരുടെ ബന്ധുക്കളോട് വിജയ് ക്ഷമ ചോദിച്ചു. ഓരോ കുടുംബങ്ങളെയും പ്രത്യേകം കണ്ട വിജയ്, വിദ്യാഭ്യാസം, സ്വയംതൊഴിൽ, വീട് എന്നിവയ്ക്ക് പുറമെ സാമ്പത്തിക സഹായവും ഇവർക്ക് വാഗ്ദാനം ചെയ്തു. കൂടിക്കാഴ്ച മൂന്നുമണിക്കൂറോളം നീണ്ടു.

Latest News

Corehub Up