Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FoodSafety

Kouthukam

കൈക്കൂലി ആരോപിച്ച് നാട്ടുകാർ എഫ്ഡിഎ ഉദ്യോഗസ്ഥന്‍റെ വായിൽ പഴകിയ ബിസ്‌ക്കറ്റ് തള്ളിക്കയറ്റി

മഹാരാഷ്ട്രയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഡയറക്ടർ തുക്കാറാം മുണ്ടെയുടെ നേതൃത്വത്തിൽ പരിശോധനകൾ ശക്തമായി മുന്നേറുന്നതിനിടെ, ഉദ്യോഗസ്ഥനെ നാട്ടുകാർ തടഞ്ഞുവെച്ച് പ്രതിഷേധിച്ച സംഭവം ജനശ്രദ്ധ നേടുന്നു.

ഛത്രപതി സംഭജിനഗർ ജില്ലയിലാണ് ക്രമക്കേട് നടത്തിയ കടയുടമയെ സംരക്ഷിക്കാൻ ശ്രമിച്ചെന്നാരോപിച്ച് എഫ്ഡിഎ ഉദ്യോഗസ്ഥന് നേരെ രോഷാകുലരായ ജനക്കൂട്ടം തിരിഞ്ഞത്.

പ്രാദേശിക കടയിൽ നിന്ന് വാങ്ങിയ മിക്സ്ചർ കഴിച്ചതിനെ തുടർന്ന് രണ്ടുവയസുള്ള കുട്ടിക്ക് ശാരീരിക അസ്വസ്ഥതയും തലകറക്കവും അനുഭവപ്പെട്ടിരുന്നു. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷമാണ് രക്ഷിതാക്കളും പ്രദേശവാസികളും ഭക്ഷ്യസുരക്ഷാ വകുപ്പിനെ വിവരമറിയിച്ചത്.

എന്നാൽ ഉദ്യോഗസ്ഥൻ എത്തുന്നതിന് മുൻപ് തന്നെ പരാതിക്കിടയാക്കിയ മിക്സ്ചർ കടയിൽ നിന്ന് മാറ്റിയിരുന്നതായി നാട്ടുകാർ ആരോപിക്കുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞ നിരവധി ബിസ്‌ക്കറ്റ് പാക്കറ്റുകൾ കണ്ടെത്തി പിടിച്ചെടുത്തെങ്കിലും കടയുടമയ്‌ക്കെതിരെ കർശന നിയമനടപടിയെടുക്കാൻ ഉദ്യോഗസ്ഥൻ തയ്യാറായില്ല.

വ്യാപാരിയിൽ നിന്ന് കൈക്കൂലി വാങ്ങി കേസ് ഒതുക്കിതീർക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചായിരുന്നു ജനങ്ങൾ ഉദ്യോഗസ്ഥനെ വളഞ്ഞത്. പിടിച്ചെടുത്ത പഴകിയ ബിസ്‌ക്കറ്റുകൾ ഉദ്യോഗസ്ഥന്‍റെ വായിലേക്ക് നിർബന്ധിച്ച് തള്ളിക്കയറ്റാൻ ചിലർ ശ്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Viral

കുടിക്കുന്നത് പാലല്ല, മാരക വിഷം: പാക്കറ്റ് പാലിൽ മാരക രാസവസ്തുക്കൾ കലർത്തുന്ന മാഫിയ പിടിയിൽ

മുംബൈയിലെ അന്ധേരി വെസ്റ്റ് കപാസവാഡി മേഖലയിൽ നിന്ന് പുറത്തുവരുന്ന വാർത്തകൾ നഗരവാസികളെയും പൊതുജനങ്ങളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

ഏറെ നാളായി തുടരുന്നതെന്നു സംശയിക്കുന്ന പാൽ മായം ചേർക്കൽ മാഫിയയെ പ്രദേശവാസികളും പോലീസും ചേർന്ന് നടത്തിയ ഇടപെടലിലൂടെയാണ് വെളിച്ചത്തുകൊണ്ടുവന്നത്.

പ്രമുഖ കമ്പനികളുടെ പാൽ പാക്കറ്റുകൾ ഉപയോഗിച്ച് വീടുകൾക്കുള്ളിൽ വെച്ച് അതിക്രൂരമായ രീതിയിലാണ് ഇവർ മായം ചേർക്കൽ നടത്തുന്നത്. ഈ സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഒരു ചെറിയ മുറിക്കുള്ളിൽ കൂട്ടിയിട്ടിരിക്കുന്ന പാൽ പാക്കറ്റുകളും പോലീസിന്‍റെ സാന്നിധ്യത്തിൽ കുറ്റാരോപിതർ തങ്ങളുടെ കൃത്രിമ വിദ്യകൾ കാണിക്കുന്നതും ഈ ദൃശ്യങ്ങളിൽ വ്യക്തമാണ്.

വിളക്കോ മെഴുക് തിരിയോ ഉപയോഗിച്ച് പാൽ പാക്കറ്റുകൾ തുറന്ന ശേഷം അതിലേക്ക് രാസവസ്തുക്കൾ ചേർക്കുകയും പിന്നീട് പാക്കറ്റുകൾ വീണ്ടും ഒട്ടിക്കുകയും ചെയ്യുന്ന രീതിയാണ് ഇവർ പിന്തുടരുന്നത്.

ഒരു ലിറ്റർ പാൽ ഇരട്ടിയിലധികമാക്കാൻ സോപ്പ് പൊടി, യൂറിയ, ശുദ്ധീകരിച്ച എണ്ണ, സോപ്പ് ലായനി തുടങ്ങിയ മാരകമായ വസ്തുക്കളാണ് ഇവർ ഉപയോഗിക്കുന്നത്.

അംഗീകൃത ഡയറികളിൽ നിന്ന് വിതരണത്തിന് എത്തുന്ന പാക്കറ്റുകൾ വഴിമധ്യേ രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയാണ് ഈ തട്ടിപ്പ് നടത്തുന്നത്. ഇത്തരത്തിൽ രാസവസ്തുക്കൾ കലർന്ന പാൽ ദിവസവും ഉപയോഗിക്കുന്നത് വഴി വലിയ ആരോഗ്യ പ്രത്യാഘാതങ്ങളാണ് ഉണ്ടാവുകയെന്ന് വൈദ്യശാസ്ത്ര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

പ്രത്യേകിച്ച് കുട്ടികളുടെ വളർച്ചയെ ബാധിക്കാനും സ്ത്രീകളിൽ കാൽസ്യം കുറവുണ്ടാക്കാനും ഇത് കാരണമാകും. വൃക്കകളുടെയും കരളിന്‍റെയും പ്രവർത്തനം തകരാറിലാക്കാനും കണ്ണിനും ചർമ്മത്തിനും അസുഖങ്ങൾ വരുത്താനും ഈ വിഷപ്പാൽ കാരണമാകുന്നുണ്ട്.

വർഷങ്ങളായി തുടരുന്നു എന്ന് പറയപ്പെടുന്ന ഈ മാഫിയയെ പിടികൂടാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിനോ നഗരസഭയ്ക്കോ സാധിക്കാത്തതിൽ ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധമുണ്ട്.

തട്ടിപ്പ് പുറത്തുവന്നിട്ടും ഔദ്യോഗിക വകുപ്പുകളിൽ നിന്ന് ശക്തമായ നടപടികളോ പ്രതികരണങ്ങളോ ഉണ്ടാവാത്തത് ആശങ്ക വർദ്ധിപ്പിക്കുന്നു.

പാൽ സാമ്പിളുകൾ ശേഖരിച്ച് ലാബ് പരിശോധന നടത്തണമെന്നും പ്രതികൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുംബൈ പോലീസിനും ഭരണകൂടത്തിനും മേൽ നാട്ടുകാർ സമ്മർദ്ദം ചെലുത്തുന്നുണ്ട്.

Latest News

Corehub Up