തൊടുപുഴ: 500 രൂപ നഷ്ടം വരുത്തിയെന്ന കുറ്റത്തിന് അഞ്ചു വർഷം മുന്‍പ് പിടിച്ചെടുത്ത മണ്ണുമാന്തി ഇനിയും വിട്ടു നൽകാത്ത വനംവകുപ്പിനെതിരേ ജനരോഷം കനത്തതോടെ വനം മന്ത്രി ഷിബു ബേബി ജോൺ ഇടപെടുന്നു. അഞ്ചു വര്‍ഷം മുമ്പ് വനം വകുപ്പ് പിടിച്ചെടുത്ത ജെസിബി വിട്ടുകിട്ടുമെന്ന പ്രതീക്ഷയിലാണ് ആദിവാസി യുവാവ്. പ്രശ്നത്തില്‍ ഇടപെടുമെന്ന വനം മന്ത്രി ഷിബു ബേബി ജോണിന്റെ പ്രസ്താവനയാണ് കഞ്ഞിക്കുഴി പഴയരിക്കണ്ടം സ്വദേശി അജീഷിന് പ്രതീക്ഷ നല്‍കിയത്.
വനംവകുപ്പിന്റെ അതിക്രമം
2020 ല്‍ കഞ്ഞിക്കുഴിയില്‍ ഒരാളുടെ വീട് നിര്‍മാണത്തിനായി മണ്ണ് മാറ്റുന്നതിനിടെ വനംവകുപ്പിന്റെ സ്ഥലമാണെന്ന അവകാശവാദമുന്നയിച്ച് വനം വകുപ്പ് പിടി കൂടിയ ജെസിബിയാണ് ചെമ്പന്‍കുഴി ഫോറസ്റ്റ് ഓഫീസിനു മുന്നില്‍ തുരുമ്പെടുത്തു നശിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ച് ജെസിബി ക്കുള്ളില് കയറി പട്രോള്‍ ഒഴിച്ച് അജീഷ് ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു. നാലു മണിക്കൂര്‍
നിണ്ട സമരത്തിനു ശേഷം ഡിഎഫ്ഒയുമായി ചര്‍ച്ച ചെയ്തു പ്രശ്നം പരിഹരിക്കാം എന്ന ഉറപ്പില്‍ സമരം അവസാനിപ്പിച്ചു.
500 രൂപയുടെ നഷ്ടം
ട് നിര്‍മാണത്തിനായി മണ്ണ് മാറ്റുന്നതിനിടെ വനം വകുപ്പിന്റെ സ്ഥലമാണെന്ന് ആരോപിക്കുകയും ജെസിബി ചെമ്പന്‍കുഴി ഫോറസ്റ്റ് ഓഫീസിലേക്ക് എത്തിക്കാന്‍ വനം ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയായിരുന്നു. ജെസിബിയുമായി എത്തിയെങ്കിലും കേസ് എടുത്ത ശേഷം വാഹനം വിട്ടുകൊടുത്തില്ലന്നും അജീഷ് പറഞ്ഞു. ഇത് സംബന്ധിച്ച് വനംവകുപ്പിന് ഉണ്ടായ നഷ്ടം 500 രൂപ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത് എന്ന് അറിയാന്‍ കഴിഞ്ഞതായും അജീഷ് വ്യക്തമാക്കി. നഗരം പാറ റേഞ്ച് ഓാഫീസറുടെ നിർദേശപ്രകാരമാണ് നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിന് കീഴിലുള്ള നേര്യമംഗലം ചെമ്പന്‍ കുഴി ഫോറസ്റ്റ് ഓഫീസില്‍ വാഹനം എത്തിച്ചത്.
എന്നാല്‍, കോടതി ഉത്തരവുമുണ്ടായിട്ടും ജെസിബി വിട്ടുകൊടുക്കാന്‍ വനപാലകര്‍ തയാറായില്ലെന്നും കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് വാഹനം പൂര്‍ണമായി നശിച്ചെന്നും അജീഷ് പറഞ്ഞു. ജെസിബി പിടിച്ചിട്ടതോടെ ഈ വാഹനത്തിന് 49,955 രൂപ ഇഎംഐ അടച്ചുകൊണ്ടിരിക്കുന്ന താൻ വലിയ കടബാധ്യതയാണെന്നും ജീവിതം തകര്‍ന്നു എന്നുമാണ് അജീഷ് പറയുന്നത്.