x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

500 രൂപയുടെ കുറ്റം! 30 ലക്ഷത്തിന്‍റെ മണ്ണുമാന്തി അഞ്ചു വർഷം തടവിൽ; ഒടുവിൽ മന്ത്രി ഇടപ്പെട്ടു!

തൊടുപുഴ ബ്യൂറോ
Published: July 10, 2026 11:39 AM IST | Updated: July 10, 2026 11:42 AM IST

കാടു കയറിയ മണ്ണുമാന്തിയിൽ കയറി പ്രതിഷേധിക്കുന്ന അജീഷ്.

തൊടുപുഴ: 500 രൂപ നഷ്ടം വരുത്തിയെന്ന കുറ്റത്തിന് അഞ്ചു വർഷം മുന്പ് പിടിച്ചെടുത്ത മണ്ണുമാന്തി ഇനിയും വിട്ടു നൽകാത്ത വനംവകുപ്പിനെതിരേ ജനരോഷം കനത്തതോടെ വനം മന്ത്രി ഷിബു ബേബി ജോൺ ഇടപെടുന്നു. അഞ്ചു വര്‍ഷം മുമ്പ് വനം വകുപ്പ് പിടിച്ചെടുത്ത ജെസിബി വിട്ടുകിട്ടുമെന്ന പ്രതീക്ഷയിലാണ് ആദിവാസി യുവാവ്. പ്രശ്‌നത്തില്‍ ഇടപെടുമെന്ന വനം മന്ത്രി ഷിബു ബേബി ജോണിന്‍റെ പ്രസ്താവനയാണ് കഞ്ഞിക്കുഴി പഴയരിക്കണ്ടം സ്വദേശി അജീഷിന് പ്രതീക്ഷ നല്‍കിയത്.

വനംവകുപ്പിന്‍റെ അതിക്രമം

2020 ല്‍ കഞ്ഞിക്കുഴിയില്‍ ഒരാളുടെ വീട് നിര്‍മാണത്തിനായി മണ്ണ് മാറ്റുന്നതിനിടെ  വനംവകുപ്പിന്‍റെ സ്ഥലമാണെന്ന അവകാശവാദമുന്നയിച്ച് വനം വകുപ്പ് പിടി കൂടിയ ജെസിബിയാണ് ചെമ്പന്‍കുഴി ഫോറസ്റ്റ് ഓഫീസിനു മുന്നില്‍ തുരുമ്പെടുത്തു നശിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ച് ജെസിബി ക്കുള്ളില്‍ കയറി പട്രോള്‍ ഒഴിച്ച് അജീഷ് ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു. നാലു മണിക്കൂര്‍
നിണ്ട സമരത്തിനു ശേഷം ഡിഎഫ്ഒയുമായി ചര്‍ച്ച ചെയ്തു പ്രശ്‌നം പരിഹരിക്കാം എന്ന ഉറപ്പില്‍ സമരം അവസാനിപ്പിച്ചു.

500 രൂപയുടെ നഷ്‌ടം

ട് നിര്‍മാണത്തിനായി മണ്ണ് മാറ്റുന്നതിനിടെ വനം വകുപ്പിന്‍റെ സ്ഥലമാണെന്ന് ആരോപിക്കുകയും ജെസിബി ചെമ്പന്‍കുഴി ഫോറസ്റ്റ് ഓഫീസിലേക്ക് എത്തിക്കാന്‍ വനം ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയായിരുന്നു. ജെസിബിയുമായി എത്തിയെങ്കിലും കേസ് എടുത്ത ശേഷം വാഹനം വിട്ടുകൊടുത്തില്ലന്നും അജീഷ് പറഞ്ഞു. ഇത് സംബന്ധിച്ച് വനംവകുപ്പിന് ഉണ്ടായ നഷ്ടം 500 രൂപ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത് എന്ന് അറിയാന്‍ കഴിഞ്ഞതായും അജീഷ് വ്യക്തമാക്കി. നഗരം പാറ റേഞ്ച് ഓാഫീസറുടെ നിർദേശപ്രകാരമാണ് നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിന് കീഴിലുള്ള നേര്യമംഗലം ചെമ്പന്‍ കുഴി ഫോറസ്റ്റ് ഓഫീസില്‍ വാഹനം എത്തിച്ചത്.

എന്നാല്‍, കോടതി ഉത്തരവുമുണ്ടായിട്ടും ജെസിബി വിട്ടുകൊടുക്കാന്‍ വനപാലകര്‍ തയാറായില്ലെന്നും കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് വാഹനം പൂര്‍ണമായി നശിച്ചെന്നും അജീഷ് പറഞ്ഞു. ജെസിബി പിടിച്ചിട്ടതോടെ ഈ വാഹനത്തിന് 49,955 രൂപ ഇഎംഐ അടച്ചുകൊണ്ടിരിക്കുന്ന താൻ വലിയ കടബാധ്യതയാണെന്നും ജീവിതം തകര്‍ന്നു എന്നുമാണ് അജീഷ് പറയുന്നത്.

K-Rail Survey

ജീവിതം കടക്കെണിയിലാക്കി

തന്‍റെ ദുരിതം മനസിലാക്കി വാഹനം വിട്ടുതരുമെന്നാണ് പ്രതീക്ഷയെന്നും നീതി കിട്ടണമെന്നും അജീഷ് പറഞ്ഞു. മണ്ണുമാന്തി വിട്ടുകിട്ടുന്ന കാര്യത്തില്‍ ചൊവ്വാഴ്ച തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അജീഷ്. സ്വരുക്കൂട്ടി വച്ച തുകകൊണ്ടാണ് ജെസിബി വാങ്ങിയതെന്നും ഇന്നും വായ്പ അടച്ചു തീർന്നിട്ടില്ലെന്നും അജീഷ് പറഞ്ഞു. ഉദ്യോഗസ്ഥര്‍ കാണിക്കുന്ന നെറികേട് കാരണം ഈ പണം എവിടെനിന്ന് അടയ്ക്കുമെന്ന് അജീഷ് ചോദിച്ചു.

പത്തു ദിവസത്തിനകം വണ്ടി ഹാജരാക്കിയില്ലെങ്കിൽ ഇനി ഒരിക്കലും ഇതുവച്ചു പണിയെടുക്കാൻ സമ്മതിക്കില്ലെന്നു ഉദ്യോഗസ്ഥർ ഭീഷണി മുഴക്കിയതുകൊണ്ടാണ് മണ്ണുമാന്തി വനംവകുപ്പിനു മുന്നിൽ ഹാജരാക്കിയത്. എന്നാൽ, പത്തു ദിവസത്തിനു ശേഷം വിട്ടു നൽകാമെന്നു പറഞ്ഞ വാഹനം അഞ്ചു വർഷമായിട്ടും വിട്ടു നൽകിയിട്ടില്ല.

തന്‍റെ കുടുംബത്തെ പോറ്റാന്‍ വണ്ടി വേണ്ടതുകൊണ്ടാണ് വനം വകുപ്പിനു കൊടുത്തത്. തനിക്ക് പിഴയിട്ട വെറും 500 രൂപയ്ക്ക് വേണ്ടിയാണ് 30 ലക്ഷം രൂപയുടെ വണ്ടി പിടിച്ചെടുത്തതെന്നും അജീഷ് പറഞ്ഞു. അഞ്ചുവര്‍ഷക്കാലം ചങ്കായി കൊണ്ടുനടന്ന വാഹനമാണ് നശിയ്ക്കുന്നതെന്നും ഇതു കാണുമ്പോള്‍ സങ്കമുണ്ടെന്നും അജീഷ് കൂട്ടിച്ചേര്‍ത്തു.

Tags : Forest Excavator ForestDepartment Injustice Protest

Recent News

Corehub Up