x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോറോ ഹെൽത്തിലെ കൂട്ട പിരിച്ചുവിടൽ: ചർച്ച തുടങ്ങി; അനുകൂല തീരുമാനം പ്രതീക്ഷിച്ച് തൊഴിലാളികൾ

കൊച്ചി ബ്യൂറോ
Published: July 10, 2026 11:33 AM IST | Updated: July 10, 2026 11:33 AM IST

കോറോ ഹെല്‍ത്ത് ജീവനക്കാർ (File Photo)

കൊച്ചി: കോറോ ഹെല്‍ത്ത് കേരളത്തിലെ ഓഫീസുകളി നിന്ന് 800 ജീവനക്കാരെ പിരിച്ചുവിട്ട സംഭവത്തില്‍ തൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ ചര്‍ച്ച തുടങ്ങി. ഇന്നുരാവിലെ കളക്ടറേറ്റിലാണ് ചർച്ച തുടങ്ങിയത്. കമ്പനിയുടെ നിയമോപദേഷ്ടാവ് നേരിട്ടും പ്രധാന ഉദ്യോഗസ്ഥര്‍ ഓണ്‍ലൈനായും ലേബര്‍ കമ്മീഷണറും ജീവനക്കാരുടെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.

ഹൈക്കോടതിയിൽ ഉറപ്പ് നൽകിയതിനാൽ കമ്പനി അധികൃതർ ചർച്ചയിൽ നിന്ന് പിന്മാറാൻ സാധ്യതയില്ല. ചര്‍ച്ചയില്‍ അനുകൂല തീരുമാനം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് പിരിച്ചുവിടപ്പെട്ട തൊഴിലാളികൾ. ജോലി നഷ്ടമായവരെ കമ്പനിയുടെ മറ്റ് ഓഫീസുകളിൽ വിന്യസിച്ച് പ്രശ്നം പരിഹരിക്കണമെന്നും ആവശ്യം.

ഇന്ന് നടക്കുന്ന ചർച്ചയ്ക്കു മുന്പ് സർക്കാരിന്‍റെ ഇടപെടലിനെതിരേ ഹൈക്കോടതിയെ കോറോ കന്പനി സമീപിച്ചിരുന്നെങ്കിലും കോടതി ചർച്ച തുടരാൻ നിർദേശിക്കുകയായിരുന്നു. ഇടപെടൽ സമവായ ശ്രമത്തിന്‍റെ ഭാഗമാണെന്നും ചർച്ചയിൽ പങ്കെടുക്കണമെന്നും കമ്പനിയോട് നിർദേശിച്ച കോടതി 800 പേർക്ക് ജോലി നഷ്ടമാകുന്നതിൽ ഇടപെടാൻ സർക്കാരിന് ധാർമിക ഉത്തരവാദിത്തം ഉണ്ടെന്നും ചൂണ്ടിക്കാട്ടി.

ജീവനക്കാരെ തെരുവിൽ നിർത്തി ചർച്ചയാകാം എന്ന നിലപാടുമായാണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. പുതിയ ലേബർ കോഡ് അനുസരിച്ച് മന്ത്രി തല ചർച്ചവരെ പിരിച്ചുവിടൽ മരവിപ്പിക്കാൻ തൊഴിൽ വകുപ്പിന് അവകാശമില്ലെന്നായിരുന്നു കമ്പനി വാദം.

ഇതിന്‍റെ അടിസ്ഥാനത്തിൽ വരുന്ന ഇന്ന് നടക്കുന്ന ചർച്ചയിൽ പങ്കെടുക്കണമെന്ന് കമ്പനിയോട് കോടതി നിർദേശിക്കുകയായിരുന്നു. പുതിയ ലേബർ കോഡിലെ വ്യവസ്ഥകൾ അനുസരിച്ച് സമമായ ശ്രമങ്ങൾ നടത്താനാണ് കോടതി നിർദ്ദേശം. ജൂലൈ മൂന്നിനാണ് കൊച്ചിയിലും കോഴിക്കോടും ജോലി ചെയ്യുന്നവരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടത്.

Tags : CorroHealth Discussions Minister

Recent News

Corehub Up