പ്രതീകാത്മക ചിത്രം
കോഴിക്കോട്: ഹൈവേ പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്റെ ഫോണ്‍ പിടിച്ചു വാങ്ങി എറിഞ്ഞുപൊട്ടിച്ച യുവാവ് അറസ്റ്റിൽ. താമരശേരി തച്ചംപൊയില്‍ സ്വദേശി ഷാഹിദ് അലിയാണ് അറസ്റ്റിലായത്.
ബാലുശേരി പോലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡ് പി.ദിനേഷ്, ഹൈവേ പോലീസിലെ സീനിയര്‍ സിപിഒ സനോജ് കുമാര്‍ എന്നിവരുടെ പരാതിയിലാണ് നടപടി. ചീനിമുക്ക് ഭാഗത്ത് വച്ചാണ് സംഭവം.
വാഹനം നിര്‍ത്തി ഡ്രൈവര്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ ഇയാള്‍ അസഭ്യം പറയുകയും വാഹനത്തിന്റെ പിന്‍സീറ്റില്‍ ഇരുന്ന ദിനേഷിന്റെ 25,000 രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി റോഡിലെറിഞ്ഞ് പൊട്ടിക്കുകയുമായിരുന്നു. മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന പ്രതിയുടെ ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്തി എന്നാരോപിച്ചായിരുന്നു അതിക്രമം.
Tags : Policeman phone destroyed Thamarassery