NRI
ബെർലിൻ: മധ്യ ജർമനിയിലെ ഹെസെ സംസ്ഥാനത്തിലെ വീസ്ബാഡൻ നഗരത്തിൽ നിന്ന് 15 വയസുകാരൻ പൊതുഗതാഗത ബസ് മോഷ്ടിച്ച് കടന്നുകളഞ്ഞു. തന്റെ 14 വയസുകാരിയായ കാമുകിയെയും ഒപ്പം കൂട്ടിയാണ് കൗമാരക്കാരൻ 150 കിലോമീറ്റർ ദൂരം ബസ് ഓടിച്ച് മറ്റൊരു സംസ്ഥാനമായ ബാഡൻ-വുർട്ടെംബർഗിലെ കാൾസ്റൂഹെയിൽ എത്തിയത്.
വെള്ളിയാഴ്ച രാവിലെ വൈസ്ബാഡനിലെ ബസ് ഡിപ്പോയിൽ നിർത്തിയിട്ടിരുന്ന ഇന്ധനം നിറച്ച ബസാണ് കുട്ടി കടത്തിയത്. ബസുകളുടെ മാസ്റ്റർ കീ ഉപയോഗിച്ചാണ് പത്താം ക്ലാസുകാരൻ വണ്ടി സ്റ്റാർട്ട് ചെയ്തത്.
ഇത്രയും ദൂരം പിന്നിട്ട ബസ് കാൾസ്റൂഹെയിൽ വച്ച് പോലീസ് പട്രോളിംഗ് സംഘം തടയുകയായിരുന്നു. പരിശോധനയിലാണ് ഡ്രൈവിംഗ് സീറ്റിലിരിക്കുന്നത് 15 വയസുകാരനാണെന്ന് കണ്ട് ഉദ്യോഗസ്ഥർ ഞെട്ടിയത്.
രാവിലെ തന്നെ ബസ് ഡിപ്പോയിൽ നിന്ന് കാണാതായ വിവരം ജീവനക്കാർ ശ്രദ്ധിച്ചിരുന്നു. എന്നാൽ ഏതെങ്കിലും ഡ്രൈവർ മാറി എടുത്തതാകാം എന്ന നിഗമനത്തിലായിരുന്നു അധികൃതർ. ഉച്ചയോടെയാണ് ബസ് മോഷ്ടിക്കപ്പെട്ടതാണെന്ന് സ്ഥിരീകരിച്ചതും പോലീസിൽ വിവരമറിയിച്ചതും.
ബസിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ബസ് തിരികെ ഡിപ്പോയിൽ എത്തിച്ചു. കസ്റ്റഡിയിലെടുത്ത 15 വയസുകാരനെ മാതാപിതാക്കളെ ഏൽപ്പിച്ചു.
ലൈസൻസില്ലാതെ വണ്ടിയോടിച്ചതിനും മോഷണത്തിനും കുട്ടിക്ക് എതിരേ ക്രിമിനൽ നടപടികൾ ആരംഭിച്ചതായി പോലീസ് അറിയിച്ചു. കുട്ടിക്ക് മാസ്റ്റർ കീ എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.
International
മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ മയക്കുമരുന്ന് മാഫിയാത്തലവൻ നെമെസിയോ റൂബൻ ഒസെഗുരയെ (എൽ മെൻചോ) വധിച്ചത് കാമുകിമാരിൽ ഒരാളുടെ നീക്കങ്ങൾ മനസിലാക്കി. ഈ കാമുകിയുടെ നീക്കം അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ ചോർത്തിയെടുത്ത് മെക്സിക്കൻ സൈന്യത്തിനു കൈമാറുകയായിരുന്നു.
കാമുകിയുടെ നീക്കങ്ങളിലൂടെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പടിഞ്ഞാറൻ സംസ്ഥാനമായ ജാലിസ്കോയിലെ പർവതടൗണായ തപാൽപയിൽ വനത്തോടു ചേർന്നുള്ള നെമെസിയോ റൂബന്റെ താവളം തിരിച്ചറിഞ്ഞത്. താവളം മനസിലാക്കിയതോടെ ആർമിയും നാഷണൽ ഗാർഡ് യൂണിറ്റകളും ചേർന്നു പ്രദേശം വളയുകയായിരുന്നു. അതേസമയം, കാമുകിതന്നെ വിവരം അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളെ അറിയിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
റൂബൻ ഒസെഗുരയുടെ മരണത്തെത്തുടർന്നുണ്ടായ സംഘർഷങ്ങളിൽ 27 സുരക്ഷാസൈനികരും 46 ക്രിമിനലുകളും ഒരു സിവിലിയനും കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. സംഭവത്തെത്തുടർന്ന് രാജ്യത്തെ 20 സംസ്ഥാനങ്ങളിലും പൊട്ടിപ്പുറപ്പെട്ട സംഘർഷാവസ്ഥ നിയന്ത്രിക്കാനായി 10,000ത്തോളം സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്.
‘എൽ മെൻചോ’ എന്നറിയപ്പെടുന്ന റൂബൻ ഒസെഗുരയെ പിടികൂടാൻ സഹായിക്കുന്നവർക്ക് അമേരിക്ക 150 കോടി ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അമേരിക്കയിലേക്ക് ഫെന്റനൈൽ, മെത്താംഫെറ്റാമൈൻ, കൊക്കെയ്ൻ എന്നിവ കടത്തുന്നതിലെ പ്രധാനിയായിരുന്നു റൂബൻ ഒസെഗുര . പോലീസിനെതിരേ ആക്രമണങ്ങൾ നടത്തുന്നതിലും കുപ്രസിദ്ധനായിരുന്നു.
National
പലാമു: ജാർഖണ്ഡിലെ പലാമു ജില്ലയിൽ 22 വയസ്സുകാരനായ ദളിത് യുവാവിനെ നാട്ടുകാർ മർദ്ദിച്ചു കൊലപ്പെടുത്തി. ട്രാക്ടർ ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ചു എന്നാരോപിച്ചായിരുന്നു ആക്രമണമെങ്കിലും, തന്റെ പ്രണയിനിയെ കാണാനെത്തിയ യുവാവിനെ പിടികൂടി വ്യാജ ആരോപണം ഉന്നയിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ് സംശയിക്കുന്നു.
കൊല്ലപ്പെട്ട പവൻ റാം എന്ന യുവാവിന്റെ പക്കൽ നിന്ന് മോഷണം പോയെന്നു പറയുന്ന ബാറ്ററിയോ മറ്റ് സാധനങ്ങളോ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഇതോടെയാണ് മോഷണാരോപണം ഒരു മറ മാത്രമാണെന്ന സംശയം ബലപ്പെട്ടത്. യുവാവ് ഒരു പെൺകുട്ടിയെ കാണാൻ എത്തിയതാണെന്നും ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇയാളെ പിടികൂടി മർദ്ദിച്ചതാകാമെന്നും പാലമു എസ്പി രേഷ്മ രമേശൻ പറഞ്ഞു. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.
ശനിയാഴ്ച രാത്രി തെലിയാഹി ഗ്രാമത്തിൽ വെച്ച് യുവാവിനെ കെട്ടിയിട്ട് വടികളും മറ്റും ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പോലീസ് എത്തി ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആൾക്കൂട്ടക്കൊലപാതകത്തിന് കേസെടുത്ത പോലീസ് ഒരു പ്രതിയെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി.
Movies
കാമുകി ഗൗരി സ്പ്രാത്തിനെ മനസുകൊണ്ട് വിവാഹം ചെയ്തു കഴിഞ്ഞെന്നും ഔദ്യോഗികമായി വിവാഹം വിവാഹം ചെയ്യണോ എന്നത് ആലോചിക്കുകയാണെന്നും നടൻ ആമിർ ഖാൻ. 25 വർഷമായി തനിക്ക് അറിയാവുന്ന വ്യക്തിയാണ് ഗൗരിയെന്നും മുബൈയിലെ പുതിയ വീട്ടിലേക്ക് താമസം മാറിയതായും ആമിർ ഖാൻ പറഞ്ഞു.
തന്റെ അറുപതാം ജന്മദിനത്തിലായിരുന്നു ആമിർ ഖാൻ പുതിയ പ്രണയം വെളിപ്പെടുത്തിയത്. ഗൗരിയെ കഴിഞ്ഞ 25 വർഷമായി പരിചയമുണ്ടെന്നും ഇപ്പോൾ ഒന്നര വർഷമായി പ്രണയത്തിലാണെന്നും ആമിർ പറഞ്ഞു.
ഗൗരിയും ആമിർ ഖാനും പൊതുവിടങ്ങളിൽ ഒരുമിച്ച് പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ വന്നത്. ഇതോടെ തന്റെ അറുപതാം ജന്മദിനത്തിൽ ഗൗരിയുമായി പ്രണയത്തിലാണെന്ന് ആമിര്‍ പറയുകയായിരുന്നു.
ബംഗളൂരു സ്വദേശിയായ ഗൗരി മുംബൈയിൽ സലൂണ്‍ ഉടമയാണ്. ബംഗളൂരുവിലായിരുന്നു ഗൗരി താമസിച്ചിരുന്നത്. ഗൗരിയെ കാണാൻ ബംഗളൂരുവിൽ പോയി വരാറുണ്ടായിരുന്നു എന്നും അമിർ പറഞ്ഞിരുന്നു.
സിനിമ മേഖലയ്ക്ക് പുറത്തുള്ള ഒരാളുമായി ആമിർ പ്രണയത്തിലാണ് എന്ന് ആദ്യം റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോൾ ആമിര്‍ ഖാന്റെ പ്രൊഡക്ഷൻ ഹൗസിന് വേണ്ടി പ്രവർത്തിക്കുകയാണ് ഗൗരി. ആറുവയസുള്ള മകനും ഗൗരിക്ക് ഉണ്ട്.
രണ്ടുതവണ വിവാഹം ചെയ്തയാളാണ് ആമിർ ഖാൻ. 1986ൽ റീന ദത്തയെയും 2005ൽ സംവിധായിക കിരൺ റാവുവിനെയും വിവാഹം ചെയ്തിരുന്നു.
മുൻഭാര്യമാരായ റീന ദത്തയും കിരൺറാവുവുമായി ഇപ്പോഴും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നതായും അവരെ ബഹുമാനിക്കുന്നെന്നും അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ആമിർ പറഞ്ഞിരുന്നു.
National
ഗാന്ധിനഗർ: ഗുജറാത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി കുഴൽക്കിണറിലെറിഞ്ഞു. പെൺസുഹൃത്തിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. നഖത്രാന സ്വദേശി രമേഷ് മഹേശ്വരിയാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ ഇയാളുടെ സുഹൃത്ത് കിഷോറിനെ (19) പോലീസ് അറസ്റ്റ് ചെയ്തു. നഖത്രാനയിലെ ഗ്രാമത്തിൽ നിന്നുള്ള രമേഷിനെ ഡിസംബർ രണ്ട് മുതൽ കാണാനില്ലായിരുന്നു. തുടർന്ന് രമേഷിന്റെ സഹോദരൻ പോലീസിൽ നൽകിയ പരാതിയിൽ കിഷോറിനെ പോലീസ് ചോദ്യം ചെയ്തു. ഇയാളുടെ സംസാരത്തിൽ സംശയം തോന്നി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്.
പെൺസുഹൃത്തിനെച്ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെയാണ് കൊലപാതകമെന്നും കിഷോർ പൊലീസിനോട് പറഞ്ഞു. വിവാഹിതയായ യുവതിയുമായി ഏതാനും നാളുകളായി രമേഷ് അടുപ്പത്തിലായിരുന്നു. ഇതേ യുവതിക്ക് കിഷോർ ഇൻസ്റ്റഗ്രാമിൽ സന്ദേശം അയയ്ക്കുകയും താനുമായി സൗഹൃദത്തിലാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ ഇക്കാര്യം യുവതി രമേഷിനെ അറിയിച്ചതോടെ കിഷോറും രമേഷും തമ്മിൽ തർക്കമുണ്ടായി. ഇതിനിടയിലാണ് കിഷോർ രമേഷിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.