ന്യൂഡൽഹി: മഹാരാഷ്ട്രയിലെ സ്വയംപ്രഖ്യാപിത ആൾദൈവം അശോക് ഖാരത്തിനെതിരേ കള്ളപ്പണം വെളുപ്പിക്കൽ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി കുറ്റംപത്രം സമർപ്പിച്ചു.
താൻ ഭഗവാൻ ശിവന്റെ മനുഷ്യാവതാരമാണെന്ന് അനുയായികളെ വിശ്വസിപ്പിക്കുകയും രണ്ടു കോ-ഓപ്പറേറ്റീവ് വായ്പാ സംഘങ്ങൾ വഴി കള്ളപ്പണം വെളുപ്പിക്കുകയും ചെയ്തതായി കുറ്റപത്രത്തിൽ പറയുന്നു.
ഇയാളുടെ ഭാര്യ കൽപ്പന, മറ്റു നാലു പേർ എന്നിവരും പ്രതിസ്ഥാനത്തുണ്ട്. നിരവധി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തു എന്ന പരാതിയെത്തുടർന്ന് പോലീസ് കസ്റ്റഡിയിലായിരുന്ന പ്രതിയെ സാന്പത്തിക ക്രമക്കേടിന് ഇഡിയും അറസ്റ്റ് ചെയ്യുകയായിരുന്നു.