ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹി-ഹരിയാന അതിർത്തിയായ സിംഗുവിൽ പ്രകോപനപരമായ ചുവരെഴുത്തുകൾ നടത്തിയ സംഭവത്തിൽ മൂന്നുപേരെ ഡൽഹി പൊലിസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു.
ഖലിസ്ഥാൻ അനുകൂല ആശയങ്ങളും ബ്രിക്സ് വിരുദ്ധ മുദ്രാവാക്യങ്ങളും ആക്ഷേപകരമായ പരാമർശങ്ങളും ചുവരിൽ എഴുതിയതിനാണു നടപടി.
സംഭവത്തിന്റെ മുഖ്യ സൂത്രധാരൻ വിദേശത്തുള്ള ഒരാളുമായി നേരിട്ടു ബന്ധപ്പെടുകയും ധനസഹായം കൈപ്പറ്റി ഇന്ത്യയിൽ എസ്എഫ്ജെയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തതായി പൊലിസ് ആരോപിക്കുന്നു.
സിസിടിവി ദൃശ്യങ്ങളും മറ്റു വിവരങ്ങളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.