Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gurugram

സോനം വാംഗ്ചുക് ആശുപത്രി വിട്ടു; രാജ്ഘട്ടിലെത്തി പ്രണാമം അർപ്പിച്ച് മടക്കം

ഗുരുഗ്രാം: പ്രമുഖ പരിസ്ഥിതി പ്രവർത്തകനും വിദ്യാഭ്യാസ വിചക്ഷണനുമായ സോനം വാംഗ്ചുക് ഹരിയാനയിലെ ഗുരുഗ്രാമിലുള്ള മേദാന്ത ആശുപത്രിയിൽ നിന്ന് മടങ്ങി‌. 26 ദിവസം നീണ്ടുനിന്ന അനിശ്ചിതകാല നിരാഹാര സമരത്തെ തുടർന്ന് ആരോഗ്യനില വഷളായ അദ്ദേഹത്തെ ഡൽഹി ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നാണ് മേദാന്ത ആശുപത്രിയിലേക്ക് മാറ്റിയിരുന്നത്. ആറ് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് തിങ്കളാഴ്ച അദ്ദേഹം ആശുപത്രി വിട്ടത്.

ആശുപത്രി വിട്ടതിന് പിന്നാലെ ഭാര്യ ഗീതാഞ്ജലി ആങ്മോയ്ക്കൊപ്പം ഡൽഹിയിലെ രാജ്ഘട്ടിലെത്തിയ അദ്ദേഹം മഹാത്മാഗാന്ധിയുടെ സ്മൃതിമണ്ഡപത്തിൽ പ്രണാമം അർപ്പിച്ചാണ് മടങ്ങിയത്. രാജ്ഘട്ട് സന്ദർശനത്തിന് ശേഷം ലഡാക്കിലെ തന്‍റെ സ്വവസതിയിലേക്ക് മടങ്ങുമെന്ന് വാംഗ്ചുക് എക്സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു.

ഇന്‍റേണൽ മെഡിസിൻ, ക്രിട്ടിക്കൽ കെയർ വിഭാഗങ്ങൾ സംയുക്തമായി നൽകിയ വിദഗ്ധ ചികിത്സയ്ക്ക് ശേഷം അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് മേദാന്ത ആശുപത്രി അധികൃതർ വ്യക്തമാക്കി. ജൂൺ 28-നാണ് ലഡാക്കിന്‍റെ പ്രത്യേക പദവിക്കായുള്ള സമരത്തിൽ വാംഗ്ചുക്ക് പങ്കുചേർന്നത്. തുടർന്ന് നിരാഹാര സമരം തുടരവെ ജൂലൈ 18-ന് അദ്ദേഹത്തെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ അവിടെ താൻ തടങ്കലിലെന്ന പോലെയാണ് കഴിഞ്ഞതെന്ന് അദ്ദേഹം പിന്നീട് ആരോപിച്ചിരുന്നു.

National

ഗുരുഗ്രാമിൽ നിർമാണത്തിലിരുന്ന മതിൽ തകർന്ന് ഏഴ് തൊഴിലാളികൾ മരിച്ചു

ചണ്ഡീഗഡ്: ഹരിയാനയിലെ ഗുരുഗ്രാമിൽ നിർമാണത്തിലിരുന്ന മതിൽ തകർന്ന് ഏഴ് തൊഴിലാളികൾ മരിച്ചു. നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

നിർമാണത്തിനായി മണ്ണ് നീക്കം ചെയ്യുന്നതിനിടെ സമീപത്തെ മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് ഏകദേശം 15 തൊഴിലാളികൾ സംഭവസ്ഥലത്തുണ്ടായിരുന്നു. പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

സംഭവത്തിന് പിന്നാലെ കന്പനി അധികൃതർക്കെതിരെ രൂക്ഷമായ പ്രതിഷേധവുമായി മരിച്ചവരുടെ ബന്ധുകൾ എത്തി. ഉദ്യോഗസ്ഥരെ കാണാൻ അനുവദിച്ചില്ലെന്നും ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയാണെന്നും ബന്ധുകൾ ആരോപിച്ചു. പരാതികൾ കേൾക്കാൻ തയാറായിട്ടില്ലെന്നും അവർ പറഞ്ഞു.

മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടു‌ണ്ടെന്നും പോലീസ് പറഞ്ഞു.

National

പഠന സമ്മർദം; ഒമ്പതാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി

ഗുരുഗ്രാം: പഠന സമ്മർദത്തെ തുടർന്ന് കൗമാരക്കാരി ജീവനൊടുക്കി. ഗുരുഗ്രാമിലാണ് സംഭവം. 13 വയസുകാരി അതിദി ആണ് മരിച്ചത്.

കുട്ടിയുടെ മുറിയിൽ നിന്നും കണ്ടെത്തിയ ഡയറിയിൽ പഠനവുമായി ബന്ധപ്പെട്ട് താൻ കടുത്ത മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് എഴുതിയിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെ കുട്ടിയെ കാണാത്തതിനെ തുടർന്ന് മാതാപിതാക്കൾ വിളിക്കാനെത്തി. എന്നാൽ വാതിൽ അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു.

പലതവണ വിളിച്ചിട്ടും അദിതി വാതിൽ തുറന്നില്ല. ജനാലയിലൂടെ നോക്കിയപ്പോൾ കുട്ടിയെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് വീട്ടുകാർ പോലീസിൽ അറിയിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

കുട്ടിയുടെ മുറിയിൽ നിന്നും കണ്ടെത്തിയ ഡയറിയിൽ, വ്യാഴാഴ്ച പരീക്ഷയുണ്ടെന്നും എവിടെ നിന്ന് പഠനം തുടങ്ങണമെന്ന് അറിയില്ലെന്നും എഴുതിയിട്ടുണ്ട്.

കുടുംബത്തോടൊപ്പം ലക്നോവിൽ നിന്നും ഗുരുഗ്രാമിലേക്ക് താമസം മാറിയ അദിതി ഒമ്പതാം ക്ലാസ് വിദ്യാർഥിയായിരുന്നു. മാതാവ് ഹർദോയിയിലെ സർക്കാർ വകുപ്പിലും പിതാവ് ബംഗുളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിലുമാണ് ജോലി ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു.

National

ഗുരുഗ്രാമിൽ പള്ളി പണിയുന്നതിനെതിരേ മഹാപഞ്ചായത്ത്

ഗുരുഗ്രാം: ഡൽഹിക്കു സമീപം ഗുരുഗ്രാമിൽ പള്ളി നിർമാണത്തിനെതിരേ വിഎച്ച്പി, ബജ്‌രംഗ്ദൾ നേതാക്കളുടെ സാന്നിധ്യത്തിൽ മഹാപഞ്ചായത്ത് ചേർന്നു. മതപരിവർത്തനം ലക്ഷ്യമിട്ടാണെന്ന വ്യാജ ആരോപണമാണ് പള്ളി പണിക്കെതിരേ ഉയർ‌ന്നത്.

പതിനായിരത്തോളം ഹിന്ദു കുടുംബങ്ങളാണ് ഗ്രാമത്തിലുള്ളതെന്നും അതിൽ ഒരു ശതമാനം പോലും ക്രൈസ്തവ വിശ്വാസികൾ ഇല്ലെന്നവാദം സംഘപരിവാർ നേതാക്കളും ഉയർത്തി. തുടർനടപടികൾക്കായി 52 അംഗ സമിതിയെയും മഹാപഞ്ചായത്ത് നിയോഗിച്ചിരിക്കുകയാണ്.

തിങ്കളാഴ്ച ഡെപ്യൂട്ടി കമ്മീഷണറെ കണ്ട് പള്ളിനിർമാണത്തിനെതിരേ സമിതി പരാതി നൽകുമെന്നു ഭാരവാഹികൾ പറഞ്ഞു. നൂർപുർ, അക്ലിംപുർ, ബാദ്ഷാപുർ, പാൽറ, ഗൈരത്പുർ ബാസ്, ഖേർഖി ബാഗ്നികി ഗ്രാമവാസികളാണു മഹാപഞ്ചായത്തിൽ പങ്കെടുത്തത്. കിഷോർ സിംഗ് എന്നയാളുടെ അധ്യക്ഷതയിലായിരുന്നു യോഗം.

അതേസമയം, പള്ളി നിർമാണവുമായി ബന്ധപ്പെട്ടവർ പ്രതികരണത്തിന് ഇതുവരെ തയാറായിട്ടില്ല.

National

ഗുരുഗ്രാമിൽ വിദേശവനിതയ്ക്ക് നേരെ ലൈംഗീകാതിക്രമം; ഫിസിയോതെറാപ്പിസ്റ്റ് ഒളിവിൽ

ന്യൂഡൽഹി: ഗുരുഗ്രാമിൽ വിദേശവനിതയ്ക്ക് നേരെ ഫിസിയോതെറാപ്പിസ്റ്റിന്‍റെ ലൈംഗീകാതിക്രമം. ദക്ഷിണ കൊറിയൻ സ്വദേശിനിയായ 55കാരിയെയാണ് സെക്ടർ 53ലെ ക്ലിനിക്കിൽ വച്ച് ഇയാൾ പീഡിപ്പിച്ചത്.

പ്രതി ഒളിവിലാണെന്നും ഉടൻതന്നെ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു. ഗുരുഗ്രാമിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന യുവതി നവംബർ 14 നാണ് പരാതി നൽകിയത്.

നവംബർ ഏഴിന് ചികിത്സയ്ക്കായി സെക്ടർ 53 ലെ ഒരു ഫിസിയോതെറാപ്പി സെന്‍ററിൽ ഇവർ പോയിരുന്നു. ഇവിടെ വച്ച് ഫിസിയോതെറാപ്പിസ്റ്റ് ലൈംഗീകമായി പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

പീഡനശ്രമം എതിർത്തപ്പോൾ പ്രതി തന്നോട് മോശമായി പെരുമാറിയെന്നും പരാതിക്കാരി ആരോപിക്കുന്നു.പരിഭാഷകന്‍റെ അഭാവം മൂലം സ്ത്രീയുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

Latest News

Corehub Up