Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HealthInsurance

Special

37 രൂപ vs 4349 രൂപ: സർക്കാർ - സ്വകാര്യ ആശുപത്രികളിലെ ചികിത്സാ വ്യത്യാസം തേടി ഒരു യാത്ര

ഇന്ത്യയിലെ ആരോഗ്യമേഖലയിലെ രണ്ട് വ്യത്യസ്ത മുഖങ്ങളെ അടുത്തറിയാൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ നിഷു തിവാരി നടത്തിയ വേറിട്ട പരീക്ഷണം ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

സാധാരണക്കാരൻ നേരിടുന്ന ചികിത്സാ പ്രതിസന്ധികളെയും സർക്കാർ-സ്വകാര്യ ആശുപത്രികൾ തമ്മിലുള്ള അന്തരത്തെയും കുറിച്ച് വ്യക്തമായ ചിത്രം നൽകുന്നതായിരുന്നു അവരുടെ ഈ അന്വേഷണം.

ഒരേ ശാരീരിക അസ്വസ്ഥതയ്ക്ക് ഈ രണ്ട് വിഭാഗം ആശുപത്രികളിലും ചികിത്സ തേടിയാൽ അനുഭവപ്പെടുന്ന വ്യത്യാസങ്ങളാണ് നിഷു തന്‍റെ വീഡിയോയിലൂടെ പൊതുസമൂഹത്തിന് മുന്നിലെത്തിച്ചത്.

തലസ്ഥാന നഗരത്തിലെ പ്രശസ്തമായ ഡോ. റാം മനോഹർ ലോഹിയ ആശുപത്രിയിലായിരുന്നു നിഷുവിന്‍റെ ആദ്യ സന്ദർശനം. അതിരാവിലെ തന്നെ അവിടെ എത്തിയെങ്കിലും ഒപി ടിക്കറ്റ് കരസ്ഥമാക്കാൻ ഒന്നര മണിക്കൂറോളം വരി നിൽക്കേണ്ടി വന്നത് സർക്കാർ ആശുപത്രികളിലെ തിരക്കിന്‍റെ നേർചിത്രമായി അവർ വിവരിക്കുന്നു.

ഡോക്ടറെ കാണാൻ വീണ്ടും സമാനമായ സമയം കാത്തിരിക്കേണ്ടി വന്നു. വയറുവേദനയും ഭക്ഷണത്തിന് ശേഷമുള്ള അസ്വസ്ഥതകളും അറിയിച്ചതിനെ തുടർന്ന് ഡോക്ടർ പരിശോധിക്കുകയും മരുന്നുകൾ കുറിച്ച് നൽകുകയും ചെയ്തു.

എന്നാൽ ആശുപത്രിയിലെ ഫാർമസിയിൽ ആവശ്യമായ മരുന്നുകൾ ലഭ്യമല്ലാതിരുന്നതിനാൽ തൊട്ടടുത്തുള്ള ജൻ ഔഷധി കേന്ദ്രത്തെ അവർക്ക് ആശ്രയിക്കേണ്ടി വന്നു.

കേവലം 37 രൂപയിൽ അവിടെ ചികിത്സ പൂർത്തിയായെങ്കിലും മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ് വലിയൊരു വെല്ലുവിളിയായി നിഷു ചൂണ്ടിക്കാട്ടുന്നു. ഇതിനു വിപരീതമായ കാഴ്ചയായിരുന്നു നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ അവരെ കാത്തിരുന്നത്.

ഒപി ടിക്കറ്റിന് മാത്രം 1,400 രൂപ ഈടാക്കിയെങ്കിലും അവിടെ വരി നിൽക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. ആധുനികമായ ഡിജിറ്റൽ സംവിധാനങ്ങൾ വഴി കാര്യങ്ങൾ വേഗത്തിൽ നടന്നു.

ഡോക്ടറെ ഉടൻ തന്നെ കാണാൻ സാധിച്ചുവെങ്കിലും അൾട്രാസൗണ്ട് സ്കാനിംഗും മരുന്നുകളും ഉൾപ്പെടെ ആകെ ചെലവ് 4,349 രൂപയിലേക്ക് ഉയർന്നു.

സർക്കാർ ആശുപത്രിയിൽ 37 രൂപയ്ക്ക് തീർന്ന ചികിത്സയ്ക്ക് സ്വകാര്യ മേഖലയിൽ നൂറിരട്ടിയിലധികം പണം നൽകേണ്ടി വന്നു എന്നതാണ് ഇതിലെ വൈരുധ്യം.

ഈ രണ്ട് അനുഭവങ്ങളെയും മുൻനിർത്തി നിഷു പങ്കുവെക്കുന്ന നിരീക്ഷണം ഏറെ പ്രസക്തമാണ്. ഉയർന്ന ചികിത്സാച്ചെലവുകൾ സാധാരണക്കാരന്‍റെ കുടുംബ ബജറ്റിനെ താളംതെറ്റിക്കുന്ന ഇന്നത്തെ കാലത്ത് ഹെൽത്ത് ഇൻഷുറൻസ് എന്നത് ഒരു ആഡംബരമല്ലെന്നും മറിച്ച് അത്യാവശ്യമാണെന്നും അവർ ഓർമ്മിപ്പിക്കുന്നു.

സാമ്പത്തിക സമ്മർദ്ദമില്ലാതെ ഗുണമേന്മയുള്ള ചികിത്സ വേഗത്തിൽ ലഭ്യമാക്കാൻ ഇൻഷുറൻസ് പരിരക്ഷ സഹായിക്കുമെന്ന് ഈ യാത്രയിലൂടെ അവർ സമർഥിക്കുന്നു.

സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യത ലഭിച്ച ഈ വീഡിയോ, ആരോഗ്യ പരിരക്ഷയെക്കുറിച്ച് സാധാരണക്കാർക്കിടയിൽ പുതിയൊരു ചിന്താഗതിക്ക് തുടക്കമിട്ടിരിക്കുകയാണ്.

 

Latest News

Corehub Up