Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hotels

പാചകവാതക വിലക്കയറ്റം: പ്രതിസന്ധിയിൽ ഹോട്ടൽ മേഖല; വില കുറയ്ക്കാതെ മുന്നോട്ടില്ലെന്ന് ഉടമകൾ

തിരുവനന്തപുരം: പാചകവാതകത്തിന്‍റെ വില കുത്തനെ വർധിപ്പിച്ചതോടെ സംസ്ഥാനത്തെ ഹോട്ടൽ വ്യവസായം കടുത്ത പ്രതിസന്ധിയിലേക്ക്. വില കുറയ്ക്കാതെ ഈ മേഖലയ്ക്ക് മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് ഹോട്ടൽ ഉടമകൾ വ്യക്തമാക്കുന്നത്.

പാചകവാതകത്തിന് പുറമെ പലചരക്ക് സാധനങ്ങൾക്കും പച്ചക്കറികൾക്കും വില വർധിച്ചത് ഹോട്ടലുകളുടെ പ്രവർത്തന ചിലവ് ഗണ്യമായി വർധിപ്പിച്ചു. ചിലവ് നിയന്ത്രിക്കാനായി ഭക്ഷണസാധനങ്ങളുടെ വില വർധിപ്പിക്കാൻ ഹോട്ടലുകൾ നിർബന്ധിതരാകുന്നു. ഇത് ഉപഭോക്താക്കളുടെ വരവിനെ ബാധിക്കുമോ എന്ന ആശങ്കയും ഉടമകൾക്കുണ്ട്.

വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് വിവിധ ഹോട്ടൽ ഉടമസ്ഥ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ ഇളവ് അനുവദിക്കണമെന്നാണ് ഉടമകളുടെ പ്രധാന ആവശ്യം. നിലവിലെ സാഹചര്യത്തിൽ പല ചെറിയ ഹോട്ടലുകളും അടച്ചുപൂട്ടലിന്‍റെ വക്കിലാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഇതിനോടകം തന്നെ പലയിടങ്ങളിലും ഭക്ഷണത്തിന്‍റെ വിലയിൽ നേരിയ വർധനവ് വരുത്തിത്തുടങ്ങിയിട്ടുണ്ട്.

സംസ്ഥാനത്തെ സാധാരണക്കാരെയും ചെറുകിട വ്യാപാരികളെയും ഒരുപോലെ ബാധിക്കുന്ന ഈ വിഷയത്തിൽ അടിയന്തര പരിഹാരം വേണമെന്നാണ് പൊതുവായ ആവശ്യം.

Kerala

വര്‍ക്കലയിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണപദാർഥങ്ങൾ പിടികൂടി

തിരുവനന്തപുരം: വർക്കലയിൽ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണപദാർഥങ്ങൾ പിടികൂടി. നഗരസഭ ആരോഗ്യ വിഭാഗം ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടികൂടിയത്.

വര്‍ക്കല ടൗണിലെ പത്തോളം സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. റെയിൽവേ സ്റ്റേഷന്‍റെ മുൻവശത്ത് പ്രവർത്തിക്കുന്ന പാലസ് ഹോട്ടൽ, നടയറ ജംഗഷനിൽ പ്രവർത്തിക്കുന്ന ഫാർമേഴ്സ് ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തത്.

നാലോളം ഹോട്ടലുകളിൽ നിന്ന് നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു. പഴകിയ ഭക്ഷണസാധനങ്ങൾ സൂക്ഷിച്ച ഹോട്ടലുകൾക്ക് പിഴ ഈടാക്കിയതായി ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു.

Kerala

പന്തളത്ത് ഇതര സംസ്ഥാനക്കാർ നടത്തുന്ന മൂന്ന് ഹോട്ടലുകൾ പൂട്ടിച്ചു

പത്തനംതിട്ട: പന്തളത്ത് ഇതര സംസ്ഥാനക്കാർ നടത്തുന്ന മൂന്ന് ഹോട്ടലുകൾ പൂട്ടിച്ചു. ഭക്ഷ്യവകുപ്പ് നടത്തിയ പരിശോധനയില്‍ വ്യത്തിഹീനമായ സാഹചര്യത്തിൽ പ്രവർക്കുന്നതിനായി കണ്ടെത്തിയതിനെ തുടർന്നാണ് ഹോട്ടലുകൾ പൂട്ടിച്ചത്.

ഒരുഹോട്ടലില്‍ ഭക്ഷണ സാധനങ്ങൾ കക്കൂസിൽ സൂക്ഷിക്കുന്ന നിലയില്‍ കണ്ടെത്തി. പാകം ചെയ്യാനുള്ള ചിക്കൻ കഴുകുന്നത് ക്ലോസറ്റിന് മുകളിൽ വച്ചായിരുന്നു. പന്തളം കടയ്ക്കാട്ടാണ് സംഭവം. ഹോട്ടലും പരിസരവും വൃത്തിഹീനമെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു.

കെട്ടിടം ഉടമകളുടെ ബിനാമികളാണ് തൊഴിലാളികൾ എന്നാണ് വിവരം. ഒന്നര ആഴ്‌ച മുൻപ് ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും പരിശോധന നടത്തി പൂട്ടിയ ഹോട്ടലുകളാണ് അധികൃതരുടെ കണ്ണുവെട്ടിച്ചു വൈകുന്നേരങ്ങളിൽ പ്രവർത്തിച്ചിരുന്നത്.

Latest News

Corehub Up