Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Human

Other Stories

മനുഷ്യായുസ് ഡബിൾ സെഞ്ചുറി അടിക്കുമോ..! തിമിംഗലങ്ങളിലെ പ്രോട്ടീൻ മതി വാർധക്യം പറപറക്കും!

ജീവിതാഭിലാഷങ്ങളുടെയും പരിത്യാഗങ്ങളുടെയും കഥയാണ് പുരാണങ്ങളിൽ പറയുന്ന ചന്ദ്രവംശ രാജാവായ യയാതിയുടേത്. ശാപത്തെത്തുടർന്ന് അകാല വാർധക്യം ബാധിച്ച യയാതിക്ക് അദ്ദേഹത്തിന്‍റെ മകൻ പുരു തന്‍റെ യൗവനം ദാനംചെയ്യുന്നു. തന്‍റെ പിതാവിന്‍റെ ആഗ്രഹപ്രകാരം പുരു യൗവനം കൈമാറുകയും പകരം വാർധക്യം ഏറ്റുവാങ്ങുകയുമായിരുന്നു. ഇതു പുരാണം. എന്നാൽ, മറ്റൊരുരീതിയിൽ അങ്ങനെ സംഭവിച്ചാലോ..? അതെ, മനുഷ്യനും സമുദ്രങ്ങളിലെ ഭീമൻജീവിയായ തിമിംഗലവും തമ്മിലുള്ള "ആയുസ്' കൈമാറ്റം..!

അദ്ഭുതപ്പെടേണ്ട, മനുഷ്യായുസ് ദീർഘിപ്പിക്കാനുള്ള നിർണായകമായ വഴിത്തിരിവിലേക്ക് ശാസ്ത്രലോകം എത്തിയിരിക്കുന്നു. കടലിലെ ഭീമന്മാരായ "ബോഹെഡ്' തിമിംഗലങ്ങളിൽ നടത്തിയ പഠനമാണു വാർധക്യത്തെ പ്രതിരോധിക്കാനുള്ള പ്രതീക്ഷകൾ നൽകുന്നത്. ഏകദേശം 200 വർഷത്തോളം ആയുർദൈർഘ്യമുള്ള ബോഹെഡ് തിമിംഗലങ്ങൾ രോഗപ്രതിരോധശേഷിയിലും കരുത്തരാണ്! ഇവയുടെ കോശഘടനയെക്കുറിച്ചുള്ള പഠനമാണ് മനുഷ്യായുസിലും വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിയേക്കാമെന്ന് ശാസ്ത്രജ്ഞർ സൂചന നൽകുന്നത്.

സിഐആർബിപി പ്രോട്ടീൻ

ബോഹെഡ് തിമിംഗലങ്ങളുടെ അസാധാരണമായ ആയുസിനു പിന്നിൽ "സിഐആർബിപി' എന്ന പ്രോട്ടീൻ ആണ്! യൂണിവേഴ്സിറ്റി ഓഫ് റോച്ചസ്റ്ററിലെ ഗവേഷകർ നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഇങ്ങനെ പറഞ്ഞത്. ഡിഎൻഎയിലുണ്ടാകുന്ന ഗുരുതരമായ തകരാറുകൾ പരിഹരിക്കാൻ പ്രോട്ടീനു കഴിയും. ജനിതക ഘടനയിലുണ്ടാകുന്ന ഇത്തരം തകരാറുകളാണു പലപ്പോഴും രോഗങ്ങളിലേക്കും വാർധക്യത്തിലേക്കും നയിക്കുന്നത്. മറ്റ് സസ്തനികളെ അപേക്ഷിച്ച് നൂറു മടങ്ങ് അധികം സിഐആർബിപി പ്രോട്ടീൻ ബോഹെഡ് തിമിംഗലങ്ങളുടെ ശരീരത്തിലുണ്ട്.

മനുഷ്യകോശങ്ങളിലും ഈച്ചകളുടെ കോശങ്ങളിലും സിഐആർബിപി പ്രോട്ടീൻ സന്നിവേശിപ്പിച്ചപ്പോൾ ഡിഎൻഎ തകരാറുകൾ പരിഹരിക്കുന്നതു വേഗത്തിലാകുന്നതായി ലബോറട്ടറി പരീക്ഷണങ്ങളിൽ കണ്ടെത്തി. ഈച്ചകളിൽ ആയുസു വർധിപ്പിക്കുന്നതായും ശാസ്ത്രജ്ഞർക്കു കണ്ടെത്താൻ കഴിഞ്ഞു.
ആർട്ടിക് പ്രദേശത്തെ അതിശൈത്യ സാഹചര്യമാണ് തിമിംഗലങ്ങളിൽ, സിഐആർബിപി പ്രോട്ടീന്‍റെ ഉത്പാദനം വർധിപ്പിക്കുന്നത്. കുറഞ്ഞ താപനില പ്രോട്ടീന്‍റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നുവെന്ന് ഗവേഷകർ നിരീക്ഷിക്കുന്നു.

മനുഷ്യന്‍റെ പ്രതീക്ഷകൾ

തണുത്ത വെള്ളത്തിലുള്ള കുളി തുടങ്ങിയ ജീവിതശൈലീ മാറ്റങ്ങളിലൂടെ മനുഷ്യരിലും ഈ പ്രോട്ടീന്‍റെ അളവ് വർധിപ്പിക്കാൻ സാധിക്കുമോ എന്നു ശാസ്ത്രജ്ഞർ പഠിക്കുന്നുണ്ട്. ഡിഎൻഎ തകരാറുകൾ മെച്ചപ്പെടുത്തുന്നതിലൂടെ ആരോഗ്യകരമായ വാർധക്യം ഉറപ്പാക്കാൻ കഴിയുമെന്നത് ഏജിംഗ് സയൻസിൽ പുതിയൊരു ജാലകം തുറന്നിരിക്കുകയാണ്. മനുഷ്യൻ 200 വർഷം ജീവിക്കുക എന്നത് നിലവിൽ വിദൂര സ്വപ്നമാണെങ്കിലും ആരോഗ്യകരമായ ദീർഘായുസ് എന്ന ലക്ഷ്യത്തിലേക്ക് പുതിയ കണ്ടെത്തൽ വലിയൊരു ചുവടുവയ്പാണ്.

Kerala

കടയ്ക്കാവൂരിൽ മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി

തിരുവനന്തപുരം: കടയ്ക്കാവൂർ തൊപ്പിച്ചന്ത കണ്ണങ്കരരയിൽ മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി. അസ്ഥികൂടത്തിന് സമീപത്തായി തലയോട്ടിയും വസ്ത്രവും മുടിയും കണ്ടെത്തിയട്ടുണ്ട്.

അസ്ഥകൂടത്തിന് പത്തു ദിവസത്തോളം പഴക്കം വരുമെന്ന് പൊലീസ് അറിയിച്ചു. 75 വയസുള്ള ദേവദാസൻ എന്നയാളെ പത്ത് ദിവസമായി കാണാനില്ലെന്ന പരാതിയുണ്ട്.

സമീപത്തുണ്ടായിരുന്ന കണ്ണാടിയും ചെരുപ്പും മരുമകൻ തിരിച്ചറിഞ്ഞിട്ടുണ്ട്. കടയ്ക്കാവൂർ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കുയാണ്.

Latest News

Corehub Up