Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ICE

Family Health

വേനലിനെ കൂളായി നേരിടാം; ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം

ചൂട് കാലമായതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ്. സുരക്ഷിതമല്ലാത്ത വെള്ളവും ഭക്ഷണവും കഴിക്കരുത്. കുപ്പി വെള്ളത്തിന്‍റെ ശുദ്ധത ഉറപ്പ് വരുത്താനായി പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ജില്ലകളില്‍ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്‍റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡുകളാണ് പരിശോധന നടത്തുന്നത്. വഴിയോരങ്ങളിലുള്ള ചെറിയ കടകള്‍ മുതല്‍ എല്ലാ കടകളിലും പരിശോധന നടത്തുന്നുണ്ട്.

ഷവര്‍മ ഉള്‍പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമായി തുടരും.

ഐസാണ് വില്ലൻ

വേനല്‍ കാലത്ത് ഏറ്റവും അപകടമാകുന്നത് ജ്യൂസില്‍ ഉപയോഗിക്കുന്ന ഐസാണ്. മലിനമായ വെള്ളത്തില്‍നിന്നുണ്ടാക്കുന്ന ഐസ് കാരണം പല രോഗങ്ങളും ഉണ്ടാകാം. അതിനാല്‍ ശുദ്ധജലം ഉപയോഗിച്ച് മാത്രമേ ഐസ് ഉണ്ടാക്കാന്‍ പാടുള്ളൂ.

കടകളിലും പാതയോരങ്ങളിലും ജ്യൂസ് വില്‍ക്കുന്നവര്‍ ശുദ്ധജലത്തില്‍നിന്നുള്ള ഐസാണെന്ന് ഉറപ്പ് വരുത്തുക. ആഹാര സാധനങ്ങള്‍ ചൂടുകാലത്ത് പെട്ടെന്നു കേടാകുമെന്നതിനാല്‍ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം.

ഭക്ഷണവും വെള്ളവും അടച്ചു സൂക്ഷിക്കണം. ഭക്ഷണ പാഴ്‌സലില്‍ തീയതിയും സമയവും രേഖപ്പെടുത്തിയ സ്റ്റിക്കറും പതിപ്പിച്ചിരിക്കണം. നിശ്ചിത സമയം കഴിഞ്ഞ ഭക്ഷണം കഴിക്കരുത്.

കുടിക്കുന്നതു ശുദ്ധമായ വെള്ളമാണെന്ന് ഉറപ്പ് വരുത്തണം. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. യാത്രാ വേളയില്‍ ഒരു കുപ്പി വെള്ളം കരുതുന്നത് നല്ലതാണ്.

കുപ്പി വെള്ളം വാങ്ങുമ്പോൾ

അംഗീകൃതമല്ലാത്തതും വ്യാജവുമായ കുപ്പിവെള്ളം വിറ്റാല്‍ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കും. കടകളില്‍നിന്നു വാങ്ങുന്ന കുപ്പിവെള്ളം കുടിക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.

കുപ്പിവെള്ളം വാങ്ങുന്നവരും വില്‍ക്കുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • പ്ലാസ്റ്റിക് ബോട്ടിലിന്‍റെ സീല്‍ പൊട്ടിച്ചിട്ടില്ല എന്നും ഉറപ്പ് വരുത്തണം.
  • കുപ്പിയുടെ അടപ്പിലെ സീല്‍ പൊട്ടിയ നിലയിലുള്ള കുടിവെള്ളം ഉപയോഗിക്കാതിരിക്കുക.
  • വലിയ കാനുകളില്‍ വരുന്ന കുടിവെള്ളത്തിനും സീല്‍ ഉള്ളതാണെന്ന് ഉറപ്പു വരുത്തണം.
  • കടകളില്‍ വെയിലേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളമോ ശീതള പാനീയങ്ങളോ സൂക്ഷിക്കാതിരിക്കുക. അത്തരം പാനീയങ്ങള്‍ വാങ്ങിക്കാതിരിക്കുക.
  • കുടിവെള്ളം, മറ്റ് ശീതള പാനീയങ്ങള്‍ നിറച്ച പ്ലാസ്റ്റിക് കുപ്പികള്‍ എന്നിവ വെയിലേല്‍ക്കുന്ന രീതിയില്‍ കടകളില്‍ തൂക്കിയിടാനും വെയിലേല്‍ക്കുന്ന രീതിയില്‍ വാഹനങ്ങളില്‍ വിതരണത്തിനായി കൊണ്ട് പോകാനും പാടില്ല.

    ഇത്തരം കുപ്പികളിലെ വെള്ളം കുടിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും.

NRI

അതിശൈത്യം: നോർത്ത് ടെക്സസിലെ സ്കൂളുകൾക്ക് ബുധനാഴ്ചയും അവധി

ഡാളസ്: അതിശൈത്യത്തെത്തുടർന്ന് നോർത്ത് ടെക്സസിലെ സ്കൂളുകൾക്ക് ബുധനാഴ്ചയും അവധി പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയോടെ മഞ്ഞ് ഉരുകാൻ തുടങ്ങുമെങ്കിലും രാത്രിയിൽ താപനില വീണ്ടും താഴുന്നതോടെ റോഡുകളിൽ വെള്ളം ഉറഞ്ഞുകൂടി ബ്ലാക്ക് ഐസ് രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി.

പ്രധാന റോഡുകളിലെ മഞ്ഞ് നീക്കം ചെയ്തിട്ടുണ്ടെങ്കിലും പാർക്കിംഗ് ലോട്ടുകളിലും ഇടറോഡുകളിലും ഐസ് നിറഞ്ഞുകിടക്കുന്നത് യാത്ര അപകടകരമാക്കുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം താപനില 32 ഡിഗ്രിക്ക് മുകളിൽ എത്തുമെങ്കിലും രാത്രിയോടെ വീണ്ടും തണുപ്പ് കടുക്കും. ഇത് ഉരുകിയ മഞ്ഞ് വീണ്ടും ഉറയ്ക്കാൻ കാരണമാകും.

ഈ വാരാന്ത്യത്തിൽ വീണ്ടും ഒരു ആർട്ടിക് ശൈത്യതരംഗം എത്താൻ സാധ്യതയുണ്ട്. ഇതിനൊപ്പം മഴയോ മഞ്ഞോ ഉണ്ടാകില്ലെങ്കിലും താപനില ക്രമാതീതമായി കുറയും. പൈപ്പുകൾ പൊട്ടാതിരിക്കാൻ ഇൻസുലേറ്റ് ചെയ്യണമെന്നും വളർത്തുമൃഗങ്ങളെ വീടിനുള്ളിൽ സുരക്ഷിതമായി നിർത്തണമെന്നും അധികൃതർ അറിയിച്ചു.

മരവിപ്പിക്കുന്ന തണുപ്പും മൂടൽമഞ്ഞും ബുധനാഴ്ച രാവിലെ വരെ തുടരാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

NRI

അഞ്ച് വയസുകാരനെ വീട്ടുമുറ്റത്ത് നിന്ന് പിടികൂടി ഐസ് ഉദ്യോഗസ്ഥർ; മിനസോട്ടയിൽ വ്യാപക പ്രതിഷേധം‌

മിനസോട്ട: അമേരിക്കയിലെ മിനസോട്ടയിൽ അഞ്ച് വയസുകാരനെയും പിതാവിനെയും യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്‍റ് (ഐസ്) ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. പ്രീ-സ്കൂൾ വിദ്യാർഥിയായ ലിയാം റാമോസിനെ ചൊവ്വാഴ്ചയാണ് ഉദ്യോഗസ്ഥർ പിടികൂടിയത്.

ഇവരെ പിന്നീട് ടെക്സസിലെ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റി. ലിയാമിന്‍റെ കുടുംബത്തിന് നിലവിൽ അഭയാർഥി അപേക്ഷ നിലവിലുണ്ടെന്നും അവർ നിയമവിരുദ്ധമായല്ല രാജ്യത്ത് കഴിയുന്നതെന്നും അഭിഭാഷകൻ വ്യക്തമാക്കി.

അവർ കുറ്റവാളികളല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ പ്രദേശത്ത് നിന്ന് കസ്റ്റഡിയിലെടുക്കുന്ന നാലാമത്തെ കുട്ടിയാണ് ലിയാം. പത്തു വയസുകാരിയും ഇതിൽ ഉൾപ്പെടുന്നു.

മിനസോട്ടയിൽ ഇമിഗ്രേഷൻ പരിശോധനകൾ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടിയെന്നാണ് റിപ്പോർട്ടുകൾ.

NRI

ജുഡീഷ്യൽ വാറണ്ടില്ലാതെ വീടുകളിൽ കയറാൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് അനുമതി

വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ ഇമിഗ്രേഷൻ നടപടികളുടെ ഭാഗമായി നാടുകടത്തപ്പെടാൻ ഉത്തരവുള്ള വ്യക്തികളുടെ വീടുകളിൽ ജുഡീഷ്യൽ വാറണ്ടില്ലാതെ തന്നെ കയറാൻ ഉദ്യോഗസ്ഥർക്ക് അനുമതി നൽകുന്ന പുതിയ നയം നടപ്പാക്കിയെന്ന് സൂചന.

2025 മേയിലെ രഹസ്യ മെമ്മോ ഉദ്ധരിച്ചാണ് വാർത്താ ഏജൻസികൾ ഈ വിവരം റിപ്പോർട്ട് ചെയ്തത്. സാധാരണയായി ജഡ്ജി ഒപ്പിട്ട സെർച്ച് വാറണ്ട് ഉണ്ടെങ്കിൽ മാത്രമേ വീടിനുള്ളിൽ പ്രവേശിക്കാൻ അനുമതിയുള്ളൂ.

എന്നാൽ പുതിയ നയപ്രകാരം അഡ്മിനിസ്ട്രേറ്റീവ് വാറണ്ട് (I-205 ഫോം) ഉപയോഗിച്ച് ഉദ്യോഗസ്ഥർക്ക് വീടുകളിൽ ബലം പ്രയോഗിച്ച് കയറാം.

മുൻകാലങ്ങളിൽ ഇത്തരം ഭരണപരമായ വാറണ്ടുകൾ വീടിനുള്ളിൽ കയറി അറസ്റ്റ് ചെയ്യാൻ ഉപയോഗിച്ചിരുന്നില്ല. എന്നാൽ ഭരണഘടനയോ ഇമിഗ്രേഷൻ നിയമങ്ങളോ ഇത് തടയുന്നില്ലെന്നാണ് ആഭ്യന്തര സുരക്ഷാ വകുപ്പിന്‍റെ ഇപ്പോഴത്തെ വിലയിരുത്തൽ.

പരിശീലനം ലഭിക്കാത്ത പുതിയ ഉദ്യോഗസ്ഥരെ പോലും ഇത്തരം നിയമവിരുദ്ധ നടപടികൾക്ക് പ്രേരിപ്പിക്കുന്നത് ആശങ്കാജനകമാണെന്ന് വിലയിരുത്തപ്പെടുന്നു.

ജുഡീഷ്യൽ മേൽനോട്ടമില്ലാതെ വീടിനുള്ളൽ കയറുന്നത് അമേരിക്കൻ ഭരണഘടനയുടെ നാലാം ഭേദഗതിയുടെ ലംഘനമാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആരോപിക്കുന്നു.

എന്നാൽ, നാടുകടത്തൽ ഉത്തരവ് ലഭിച്ചവർക്ക് നിയമപരമായ എല്ലാ അവസരങ്ങളും ലഭിച്ചുകഴിഞ്ഞതാണെന്നും ഉദ്യോഗസ്ഥർക്ക് ഇതിന് അധികാരമുണ്ടെന്നുമാണ് അധികൃതരുടെ വാദം.

ട്രംപ് ഭരണകൂടത്തിന് കീഴിൽ വൻതോതിലുള്ള നാടുകടത്തൽ നടപടികൾ തുടരുന്നതിനിടെയാണ് വിവാദപരമായ ഈ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.

NRI

ഐസിഇ ഉദ്യോഗസ്ഥർ എത്തിയ വിവരം പങ്കുവച്ചു; യുവതിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട് കമ്പനി

ഡാളസ്: ഹിൽട്ടൺ അനാറ്റോൾ ഹോട്ടലിൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്‍റ് (ഐസിഇ) ഉദ്യോഗസ്ഥർ എത്തിയ വിവരം ടിക് ടോക്കിലൂടെ പങ്കുവച്ച യുവതിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.

ഹോട്ടലിലെ വാലെ ജീവനക്കാരിയായിരുന്ന ഗിയ(20) ആണ് പിരിച്ചുവിട്ടത്. കമ്പനിയുടെ സോഷ്യൽ മീഡിയ പോളിസി ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

അതേസമയം, ജോലിയെക്കാൾ കൂടുതൽ താൻ വിലമതിക്കുന്നത് കുടുംബങ്ങളുടെ സുരക്ഷയ്ക്കാണ് എന്ന് ഗിയ പ്രതികരിച്ചു.

രാജ്യത്ത് വ്യാപകമായി കുടിയേറ്റക്കാരെ നാടുകടത്താനുള്ള നടപടികൾ ശക്തമാകുന്നതിനിടെയാണ് ഈ സംഭവം നടന്നത്.

NRI

പിടിയിലായത് 34 വർഷത്തിന് ശേഷം; മെക്സിക്കൻ പൗരനെ നാടുകടത്തി യുഎസ്

വാഷിംഗ്ടൺ ഡിസി: 34 വർഷമായി അമേരിക്കയിൽ അനധികൃതമായി താമസിക്കുകയായിരുന്ന മെക്സിക്കൻ പൗരൻ റോസാലിയോ വാസ്ക്വസ് മീവിനെ ഐസിഇ അധികൃതർ നാടുകടത്തി. അമേരിക്കൻ പൗരത്വമുള്ള ആറ് കുട്ടികളുടെ ഏക സംരക്ഷകനായിരുന്നു ഇദ്ദേഹം.

കഴിഞ്ഞ സെപ്റ്റംബർ 15ന് കുട്ടികളെ സ്കൂളിൽ വിടാൻ പോകുന്നതിനിടെയാണ് ഇദ്ദേഹത്തെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. മീവിന് നിലവിൽ സാധുവായ വർക്ക് പെർമിറ്റും ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരുന്നു. കൂടാതെ, വിസയ്ക്കായുള്ള അപേക്ഷയിൽ അന്തിമ തീരുമാനം വരാനിരിക്കുകയായിരുന്നു.

2000-ൽ മീവിനെ ഒരിക്കൽ നാടുകടത്തിയിരുന്നതാണെന്നും പിന്നീട് നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചതിനാലാണ് നടപടിയെന്നും ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം അറിയിച്ചു. അപേക്ഷകൾ നിലവിലുണ്ട് എന്നതുകൊണ്ട് ഒരാൾക്ക് രാജ്യത്ത് തുടരാൻ നിയമപരമായ അവകാശമില്ലെന്നും അധികൃതർ വ്യക്തമാക്കി.

തടങ്കലിലായിരുന്ന സമയത്ത് രക്തസമ്മർദത്തിനുള്ള മരുന്നുകൾ പോലും മീവിന് ലഭിച്ചില്ലെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷക വെളിപ്പെടുത്തി. ട്രംപ് ഭരണകൂടം അധികാരമേറ്റ ശേഷം കുടിയേറ്റ നിയമങ്ങൾ കർശനമാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.

ജനുവരി മുതൽ ഇതുവരെ ഏകദേശം ആറ് ലക്ഷത്തിലധികം ആളുകളെ അമേരിക്കയിൽ നിന്ന് നാടുകടത്തിയിട്ടുണ്ട്.

NRI

ഇന്ത്യൻ വംശജന്‍റെ കൊലപാതകത്തിനു കാരണം ബൈഡൻ ഭരണകൂടമെന്ന് ഐസിഇ

വാഷിംഗ്ടൺ ഡിസി: യുഎസിലെ ഇന്ത്യൻ വംശജനായ മോട്ടൽ മാനേജർ ചന്ദ്ര നാഗമല്ലയ്യ (50) യുടെ കൊലപാതകത്തിനു കാരണം ജോ ബൈഡൻ ഭരണകൂടത്തിന്‍റെ തെറ്റായ സമീപനങ്ങളാണെന്ന് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്‍റ് (ഐസിഇ).

“ക്യൂബയിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരനാണ് സ്വന്തം കുടുംബം നോക്കിനിൽക്കേ ഇന്ത്യൻ വംശജനെ കൊലപ്പെടുത്തിയത്. ഈ ക്രിമിനലിനെ ക്യൂബ തിരിച്ചെടുക്കാൻ വിസമ്മതിച്ചപ്പോൾ, ബൈഡൻ ഭരണകൂടം അയാളെ അമേരിക്കയുടെ തെരുവുകളിലേക്കു തുറന്നുവിട്ടു”- ഐസിഇ എക്സിൽ കുറിച്ചു.

ഡൗൺടൗൺ സ്യൂട്ട്സ് മോട്ടലിൽവച്ച് സഹപ്രവർത്തകനായ യോർഡാനിസ് കോബോസ് മാർട്ടിനേസ് (37) ആണ് ചന്ദ്ര നാഗമല്ലയ്യയെ അദ്ദേഹത്തിന്‍റെ ഭാര്യയുടെയും കുട്ടിയുടെയും മുന്നിൽ വച്ച് തലയറത്തു കൊന്നത്.

Latest News

Corehub Up