Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Illegal Parking

Kozhikode

അനധികൃത പാര്‍ക്കിംഗ്: നഗരത്തിൽ വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് നീക്കി

കോഴിക്കോട്: ഓണത്തിരക്കിനെ തുടർന്ന് നഗരത്തിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി അനധികൃത പാര്‍ക്കിംഗിനെതിരേ കോഴിക്കോട് സിറ്റി ട്രാഫിക് എൻഫോഴ്‌സ്‌മെന്‍റ് വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ കർശന പരിശോധനയും നടപടികളും ആരംഭിച്ചു.
നഗരത്തിലെ വിവിധ റോഡുകളിൽ അനധികൃതമായി പാർക്ക് ചെയ്തിരുന്ന 22 ഓളം വാഹനങ്ങളാണ് പോലീസ് ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്തത്.

അനധികൃതമായി പാർക്ക് ചെയ്ത വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യുന്നതിനുള്ള ചെലവിനും പാര്‍ക്കിംഗ് നിയമലംഘനത്തിനുള്ള പിഴയും ഈടാക്കിയ ശേഷമാണ് വാഹനങ്ങൾ വിട്ടുനൽകുന്നത്.

ചില വാഹനങ്ങളിൽ പോലീസ് നോട്ടീസ് പതിക്കുകയും ഉടമകള്‍ നോട്ടീസിലെ നമ്പറില്‍ ബന്ധപ്പെട്ട് പിഴയടച്ചാലാണ് വാഹനങ്ങള്‍ വിട്ടുനല്‍കുന്നത്. ഗതാഗത തടസം ഒഴിവാക്കുന്നതിനായി വാഹന ഉടമകൾ അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാതിരിക്കുകയും പോലീസിന്‍റെ ഗതാഗത നിർദേശങ്ങളോട് സഹകരിക്കുകയും ചെയ്യണമെന്ന് കോഴിക്കോട് സിറ്റി പോലീസ് അറിയിച്ചു.

District News

അനധികൃത പാര്‍ക്കിംഗ്‍: വീര്‍പ്പുമുട്ടി അക്ഷയ ഷോപ്പിംഗ് കോംപ്ലക്സ്

നെയ്യാറ്റിന്‍കര: അക്ഷയ ഷോപ്പിംഗ് കോംപ്ലക്സില്‍ ഉപഭോക്താക്കളുടെ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനിടമില്ല. അനധികൃത വാഹന പാര്‍ക്കിംഗിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യം.

മധ്യഭാഗത്ത് വ്യാപാരസ്ഥാപനങ്ങള്‍ക്കായുള്ള ബഹുനില മന്ദിരവും ഇരുവശത്തും വാഹനങ്ങളുടെ പാര്‍ക്കിംഗുമാണ് അക്ഷയ ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മിച്ചപ്പോള്‍ അന്നത്തെ നഗരസഭ ഭരണസമിതി വിഭാവനം ചെയ്തത്. ക്രമേണ കോംപ്ലക്സില്‍ കൂടുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു. കെട്ടിടത്തിന്‍റെ രൂപരേഖ തയാറാക്കിയപ്പോള്‍ ഉദ്ദേശിച്ചിരുന്നതിനേക്കാള്‍ സ്ഥാപനങ്ങളും നിലവില്‍ വന്നു.

ചുറ്റും ഏറെക്കുറെ കെട്ടിമറയ്ക്കപ്പെട്ടപ്പോള്‍ താഴത്തെ നിലയിലെ ഇടനാഴികളില്‍ പകല്‍നേരം പോലും ഇരുട്ടു നിറഞ്ഞു. വ്യാപാര സ്ഥാപനങ്ങള്‍ക്കു ഗുണകരമായേക്കുമെന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കോംപ്ലക്സ് വളപ്പില്‍ ഒരു വശത്ത് സ്കേറ്റിംഗ് റിങ്ക് നിര്‍മിച്ച് വാടകയ്ക്ക് നല്‍കി.

പരിശീലനത്തിനായി കുട്ടികളെയും കൂട്ടി വരുന്നവര്‍ കോംപ്ലക്സിലെ വ്യാപാര സ്ഥാപനങ്ങളിലേയ്ക്ക് ചെല്ലുമെന്നായിരുന്നു അന്നത്തെ ഭരണസമിതിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഈ ഭാഗത്തെ വാഹന പാര്‍ക്കിംഗിന് നഗരസഭയുടെ നടപടി വലിയ തിരിച്ചടിയായി. കെട്ടിടത്തിന്‍റെ മറുവശത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നയിടത്ത് പിന്നീട് പുതിയ വ്യാപാര സമുച്ചയം നിര്‍മാണം പൂര്‍ത്തിയാക്കി.

മുന്‍ ഭരണസമിതി ഒരു സ്വകാര്യ ഗ്രൂപ്പിന് പുതിയ കെട്ടിടം മൊത്തമായി വാടകയ്ക്ക് നല്‍കി. ബഹുനില കെട്ടിടം വ്യാപാര സ്ഥാപനമായി പ്രവര്‍ത്തിച്ച് തുടങ്ങിയതോടൊപ്പം കോംപ്ലക്സിന്‍റെ പ്രവേശന കവാടം മുതല്‍ ഈ ഗ്രൂപ്പ് തങ്ങളുടെ പാര്‍ക്കിംഗ് ഏരിയയാക്കി ഉപയോഗിക്കാന്‍ ആരംഭിച്ചു. കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന കോടതി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളിലേയ്ക്കും മറ്റു വ്യാപാര സ്ഥാപനങ്ങളിലേയ്ക്കും വരുന്ന ഉപഭോക്താക്കളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ മതിയായ സൗകര്യം കോംപ്ലക്സിലില്ല.

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു മുന്‍വശത്തെ അനധികൃത പാര്‍ക്കിംഗ് നഗരസഭയും പോലീസും സംയുക്തമായി അവസാനിപ്പിച്ചതോടെ ആ വാഹനങ്ങളുടെ പാര്‍ക്കിംഗ് ഷോപ്പിംഗ് കോംപ്ലക്സ് കോന്പൗണ്ടിലേയ്ക്ക് മാറി. നെയ്യാറ്റിന്‍കരയുടെ വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്നും തിരുവനന്തപുരത്ത് ദിവസവും ജോലിക്ക് പോകുന്നവര്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കണ്ടെത്തിയിരികുന്ന ഇടവും കോംപ്ലക്സ് പരിസരം തന്നെ. കോംപ്ലക്സിലെ സ്ഥാപനങ്ങളിലേയ്ക്ക് വരുന്ന ഉപഭോക്താക്കളുടെ വാഹനങ്ങള്‍ മാത്രം പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്ന വിധത്തിലുള്ള നടപടി കൈക്കൊള്ളണമെന്നാണ് ആവശ്യം.

District News

മലയാറ്റൂര്‍ മെഗാ കാര്‍ണിവല്‍: അനധികൃതമായി പാർക്ക് ചെയ്താൽ കണ്ടു കെട്ടും, ഈ വാഹനങ്ങള്‍ കൊണ്ടുവരാൻ മുൻകൂർ അനുമതി വേണം

കൊച്ചി: മലയാറ്റൂര്‍ നക്ഷത്ര തടാകം മെഗാ കാര്‍ണിവലിനോട് അനുബന്ധിച്ച് ഇന്നു വൈകുന്നേരം മുതല്‍ ഗതാഗത നിയന്ത്രണം. വാഹനങ്ങള്‍ പ്രത്യേകം തയാറാക്കിയ പാര്‍ക്കിംഗ് ഏരിയയില്‍ മാത്രം പാര്‍ക്ക് ചെയ്യണം. മലയാറ്റൂര്‍ പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍ മുതല്‍ അടിവാരം വരെ റോഡിന്‍റെ ഇരുവശത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല.

വലിയ വാഹനങ്ങള്‍ കോടനാട് - മലയാറ്റൂര്‍ പാലത്തിന്‍റെ ഇപ്പുറത്തേക്ക് പ്രവേശിക്കാന്‍ പാടില്ല. അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ കണ്ടുകെട്ടുകയും ആര്‍സി ഉടമയ്‌ക്കെതിരെ നടപടി എടുക്കുകയും ചെയ്യും. മുന്‍കൂര്‍ അനുമതി വാങ്ങാതെ ട്രക്ക്, ടിപ്പര്‍ തുടങ്ങിയ വാഹനങ്ങള്‍ ഈ വഴി ഉപയോഗിക്കാന്‍ പാടില്ലെന്നും പൊലീസ് വ്യക്തമാക്കി.

മലയാറ്റൂര്‍ കാര്‍ണിവലിന് തൃശൂര്‍, ചാലക്കുടി, അങ്കമാലി ഭാഗത്ത് നിന്നു വരുന്നവര്‍ അങ്കമാലി ടിബി ജംഗ്ഷന്‍, തുറവൂര്‍, ചന്ദ്രപ്പുര, നടുവട്ടം, ജംഗ്ഷന്‍, നീലീശ്വരം വഴി വേണം മലയാറ്റൂര്‍ അടിവാരത്ത് എത്താന്‍. കാലടി ഭാഗത്ത് നിന്നുള്ളവര്‍ മേക്കാലടി, നീലീശ്വരം വഴി എത്തണം.

പെരുമ്പാവൂര്‍ ഭാഗത്ത് നിന്നുള്ളവര്‍ കുറിച്ചിലക്കോട്, കോടനാട്-മലയാറ്റൂര്‍ പാലം വഴിയാണ് വരേണ്ടത്. കോട്ടയം ഭാഗത്ത് നിന്നു വരുന്നവര്‍ക്ക് കീഴില്ലം ഷാപ്പുപടിയില്‍ തിരിഞ്ഞ്, രായമംഗലം, കുറുപ്പംപടി, കുറിച്ചിലക്കോട്, കോടനാട് - മലയാറ്റൂര്‍ പാലം വഴി എത്താം.

കോതമംഗലം ഭാഗത്ത് നിന്നുള്ളവര്‍ കുറുപ്പംപടി ജംഗ്ഷനില്‍ തിരിഞ്ഞ് കുറിച്ചിലക്കോട്, കോടനാട് മലയാറ്റൂര്‍ പാലം വഴിയും മലയാറ്റൂര്‍ അടിവാരത്ത് എത്താം. രാത്രി 11.45ന് ശേഷം വാഹനങ്ങളും കാല്‍നട യാത്രക്കാരെയും കാര്‍ണിവല്‍ സ്ഥലത്തേക്ക് കടത്തി വിടില്ല.

അതേസമയം, മലയടിവാരത്ത് 110 ഏക്കര്‍ വിസ്തൃതിയിലുള്ള മണപ്പാട്ടു ചിറയ്ക്ക് ചുറ്റുമുള്ള 10,023 നക്ഷത്രങ്ങളാണ് മലയാറ്റൂര്‍ കാര്‍ണിവലിന്‍റെ പ്രധാന ആകര്‍ഷണം. 60 അടിയുള്ള കൂറ്റന്‍ പപ്പാഞ്ഞിയും ഇവിടെയുണ്ട്. പുതുവര്‍ഷ പിറവിയില്‍ പപ്പാഞ്ഞിയെ ഡിജെ സംഗീതത്തിന്‍റെ അകമ്പടിയോടെ അഗ്നിക്കിരയാക്കും.

Latest News

Corehub Up