Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IndiaViral

Viral

ഭക്തി മൂത്തപ്പോൾ നോട്ടുമഴ; ഗുജറാത്തിൽ ഗായകന് മേൽ കറൻസി മഴ പെയ്യിച്ച് ജനക്കൂട്ടം

ഗുജറാത്തിലെ ജുനാഗഢ് ജില്ലയിൽ നടന്ന ഒരു ആത്മീയ സംഗമത്തിനിടെ ഭക്തർ വേദിയിലേക്ക് ലക്ഷക്കണക്കിന് രൂപയുടെ കറൻസി നോട്ടുകൾ വാരിയെറിഞ്ഞ സംഭവം ഇപ്പോൾ ദേശീയതലത്തിൽ ശ്രദ്ധ നേടുകയാണ്.

മാളിയ ഹാറ്റിനയിൽ സംഘടിപ്പിച്ച ഭഗവദ് ജ്ഞാൻ യജ്ഞത്തിന്‍റെ ഭാഗമായി നടന്ന പരമ്പരാഗത 'ഡായ്രോ' നാടോടി സംഗീത പരിപാടിക്കിടെയാണ് നാടകീയമായ ഈ രംഗങ്ങൾ അരങ്ങേറിയത്.

പ്രശസ്ത ഭജൻ ഗായകൻ കവിരാജ് ജിഗ്നേഷിന്‍റെ ഭക്തിഗാനങ്ങൾ മുറുകിയതോടെ ആവേശത്തിലായ ജനക്കൂട്ടം സ്റ്റേജിലേക്ക് പണം എറിയാൻ തുടങ്ങുകയായിരുന്നു.

ആദ്യഘട്ടത്തിൽ പ്രാർഥനാപൂർവ്വം ചെറിയ രീതിയിൽ നോട്ടുകൾ സമർപ്പിച്ചു തുടങ്ങിയ ഭക്തർ, പിന്നീട് വലിയ ചാക്കുകളിലും ബാഗുകളിലുമായി കൊണ്ടുവന്ന പണമാണ് വേദിയിലേക്ക് എറിഞ്ഞത്.

കലാകാരന്മാർക്ക് ചുറ്റും നോട്ടുകൂമ്പാരങ്ങൾ ഉയർന്നപ്പോഴും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ സംഗീതവിരുന്ന് തടസമില്ലാതെ തുടർന്നു.

കഥപറച്ചിലും ഹാസ്യവും ആത്മീയ സംഗീതവും സമന്വയിക്കുന്ന ഗുജറാത്തിന്‍റെ പരമ്പരാഗത കലാരൂപമായ ഡായ്രോകളിൽ, കലാകാരന്മാരോടുള്ള ആദരസൂചകമായി കാണികൾ പണം സമർപ്പിക്കുന്നത് അവിടുത്തെ സാംസ്കാരിക രീതികളുടെ ഭാഗമാണ്.

പ്രശസ്ത ഫോക്ക് കലാകാരൻ മായാഭായ് അഹിറിന്‍റെ മകൻ ജയരാജ് അഹിർ ഉൾപ്പെടെയുള്ള പ്രമുഖരും ചടങ്ങിൽ പങ്കെടുത്ത് പണം സമർപ്പിച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ ഈ ദൃശ്യങ്ങൾ വലിയ ചർച്ചകൾക്ക് വഴിതുറന്ന പശ്ചാത്തലത്തിൽ, ഈ പണം വ്യക്തിപരമായ ലാഭത്തിനല്ല മറിച്ച് ഭാവിയിലെ ആത്മീയ പരിപാടികൾക്കും വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായാണ് വിനിയോഗിക്കുകയെന്ന് സംഘാടകർ വ്യക്തമാക്കുകയും ചെയ്തു.

ഒരു വിഭാഗം ആളുകൾ ഇതിനെ ഭക്തിയുടെയും ദാനശീലത്തിന്‍റെയും ഉദാത്തമായ പ്രകടനമായി കാണുമ്പോൾ, ഇത്രയും വലിയ രീതിയിലുള്ള പണപ്രദർശനം ഒഴിവാക്കാമായിരുന്നു എന്നാണ് മറുവിഭാഗത്തിന്‍റെ വാദം.

എന്തുതന്നെയായാലും, സംഗീതവും വിശ്വാസവും ഒത്തുചേരുന്ന ഗുജറാത്തിന്‍റെ സവിശേഷമായ ആത്മീയ സംസ്കാരത്തിലേക്ക് വിരൽചൂണ്ടുന്ന ഒന്നായി ഈ സംഭവം മാറി.

 

Latest News

Corehub Up