x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വസ്ത്രത്തിന്‍റെ നീളം കുറഞ്ഞുപോയോ?; ഇത് ലണ്ടനോ അമേരിക്കയോ അല്ല: ഇൻഫ്ലുവൻസറെ നടുറോഡിൽ ഉപദേശിച്ച് ആന്‍റി


Published: March 9, 2026 05:21 PM IST | Updated: March 9, 2026 05:21 PM IST

മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നുള്ള ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വീഡിയോ ചിത്രീകരണത്തിനിടെയുണ്ടായ അപ്രതീക്ഷിത സംഭവങ്ങളാണ് ഇപ്പോൾ ഇന്‍റർനെറ്റിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്.

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് തന്‍റെ സുഹൃത്ത് നൽകിയ ഒരു സമ്മാനത്തെക്കുറിച്ച് ഇൻസ്റ്റാഗ്രാം വീഡിയോ റെക്കോർഡ് ചെയ്യുകയായിരുന്നു യുവതി.

ഒരു പൊതു സ്ഥലത്ത് വെച്ച് ചിത്രീകരണം നടത്തുന്നതിനിടെ പെട്ടെന്ന് അവിടെയെത്തിയ ഒരു മധ്യവയസ്ക യുവതിയുടെ വസ്ത്രധാരണത്തെ ചോദ്യം ചെയ്യുകയായിരുന്നു.

ഓഫ്-ഷോൾഡർ രീതിയിലുള്ള ചെറിയ വസ്ത്രം ധരിച്ചാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. ഇത് കണ്ട ആ സ്ത്രീ യുവതിയുടെ അടുത്തേക്ക് വരികയും ഇത് ഇന്ത്യയാണെന്നും ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നത് രാജ്യത്തിന്‍റെ സംസ്കാരത്തിന് യോജിച്ചതല്ലെന്നും പറഞ്ഞ് ശകാരിക്കാൻ തുടങ്ങുകയും ചെയ്തു.

വിദേശ രാജ്യങ്ങളിൽ ഇത്തരം വസ്ത്രങ്ങൾ ആരും ശ്രദ്ധിക്കില്ലായിരിക്കാം, എന്നാൽ ഇവിടെ സ്ത്രീകൾക്ക് ഒരു മര്യാദയുണ്ടെന്നും ആളുകൾ മോശമായി നോക്കുന്നത് സഹിക്കാൻ കഴിയില്ലെന്നും അവർ ആവർത്തിച്ചു പറഞ്ഞു.

ഈ അപ്രതീക്ഷിത ഇടപെടലിൽ പതറാതെയും പ്രകോപിതയാകാതെയും വളരെ ശാന്തമായാണ് ഇൻഫ്ലുവൻസർ പ്രതികരിച്ചത്. തന്‍റെ വസ്ത്രധാരണത്തെക്കുറിച്ച് ഉപദേശിച്ച സ്ത്രീയോട് താൻ വിജയനഗർ സ്വദേശിയാണെന്ന് യുവതി മറുപടി നൽകി.

എന്നാൽ താൻ താമസിക്കുന്ന സ്ഥലത്തുനിന്നാണ് യുവതി വരുന്നതെന്ന് അറിഞ്ഞതോടെ ആ സ്ത്രീ കൂടുതൽ അധികാരത്തോടെ സംസാരിക്കാൻ തുനിഞ്ഞു.

താൻ പറയുന്നത് സ്വന്തം മകളോടെന്നപോലെ കരുതണമെന്നും ഉടൻ തന്നെ പോയി വസ്ത്രം മാറ്റി വരാനും അവർ ആവശ്യപ്പെട്ടു. ഈ മുഴുവൻ സംഭവങ്ങളും ക്യാമറയിൽ പതിയുകയും യുവതി അത് തന്‍റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെക്കുകയും ചെയ്തു.

"ആന്‍റീ പ്ലീസ്" എന്ന ലളിതമായ അടിക്കുറിപ്പോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയ ലോകം രണ്ട് ചേരിയിലായി തിരിഞ്ഞു.

പ്രായമായ ആ സ്ത്രീയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. താൻ അപമാനിക്കപ്പെട്ടിട്ടും അങ്ങേയറ്റം ബഹുമാനത്തോടെയും ക്ഷമയോടെയും ആ സ്ത്രീയോട് പെരുമാറിയ ഇൻഫ്ലുവൻസറെ ഭൂരിഭാഗം പേരും അഭിനന്ദിച്ചു.

വസ്ത്രധാരണം ഓരോ വ്യക്തിയുടെയും മൗലികാവകാശമാണെന്നും മറ്റൊരാളുടെ സ്വാതന്ത്ര്യത്തിൽ ഇടപെടാൻ ആർക്കും അവകാശമില്ലെന്നും പലരും വാദിച്ചു. എന്നാൽ മറ്റു ചിലരാകട്ടെ, ആ സ്ത്രീ പറഞ്ഞത് സ്നേഹത്തോടെയുള്ള ഉപദേശമായി കണ്ടാൽ പോരേ എന്ന ചോദ്യവും ഉയർത്തി.

വസ്ത്രത്തിന്‍റെ നീളത്തേക്കാൾ പ്രധാനം അത് ധരിക്കുന്നവരുടെ വ്യക്തിത്വമാണെന്നും ഇത്തരം സദാചാര ഇടപെടലുകൾ ആധുനിക സമൂഹത്തിന് ചേർന്നതല്ലെന്നും ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ ഇപ്പോഴും സംവാദങ്ങൾ തുടരുകയാണ്.

Tags : ViralVideo IndoreDiaries TrendingNow SocialMediaDebate IndiaViral

Recent News

Corehub Up