കാഞ്ഞങ്ങാട്: എച്ച് വൺ എൻ വൺ ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അജാനൂർ മാണിക്കോത്തെ മുട്ടത്ത് കരുണാകരന്റെ ഭാര്യ ആക്കോടൻ യശോദ (62)യാണ് മരിച്ചത്.
കടുത്ത പനിയും ചുമയും മൂലം കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യശോദയെ പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
തിങ്കളാഴ്ച രാത്രിയോടെയാണ് മരിച്ചത്. ഇതിനു ശേഷമാണ് എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചുകൊണ്ടുള്ള പരിശോധനാ റിപ്പോർട്ട് ലഭിച്ചത്.
ഇവരുമായിസമ്പർക്കത്തിൽ ഉണ്ടായിരുന്ന ഏഴുപേർക്ക് പനിയും ചുമയുമുൾപ്പെടെയുള്ള ലക്ഷണങ്ങളുള്ളതിനാൽ ഇവരുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ടി. രേഖ അറിയിച്ചു.
ആരോഗ്യവിഭാഗം സ്ഥലത്തെത്തി മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. യശോദയുടെ മക്കൾ: സുധീഷ് (വീൽ അലൈൻമെന്റ്, ഉദുമ), സുനിത (യുഎസ്എ). മരുമക്കൾ: ഭാഷിമ (മഞ്ചേശ്വരം), പ്രജിത്ത് (യുഎസ്എ).