പാരീസ്: ഇസ്രയേൽ ദേശീയസുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിറിനു ഫ്രാൻസിൽ പ്രവേശനവിലക്ക് ഏർപ്പെടുത്തിയതായി വിദേശകാര്യമന്ത്രി ജീൻ നോയൽ ബാരറ്റ് അറിയിച്ചു.
ഗാസയിലേക്കു സഹായവുമായെത്തിയ ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ല എന്ന കപ്പലിലെ സന്നദ്ധപ്രവർത്തകരെ തടവിലാക്കി കൈകാലുകൾ ബന്ധിച്ച് അപമാനിക്കുന്ന ദൃശ്യങ്ങൾ ബെൻ-ഗ്വിർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെത്തുടർന്നാണ് നടപടി.
ഇസ്രേലി മന്ത്രിക്കെതിരേ യൂറോപ്യൻ യൂണിയൻ മുഴുവൻ പ്രവേശനവിലക്ക് ഏർപ്പെടുത്തണമെന്നും ജീൻ നോയൽ ബാരറ്റ് ആവശ്യപ്പെട്ടു.
മന്ത്രിയുടെ നിലപാടിനെതിരേ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ പെരുമാറ്റം മൂല്യങ്ങൾക്കും നിയമങ്ങൾക്കും വിരുദ്ധമാണെന്ന് നെതന്യാഹു വ്യക്തമാക്കി.