ന്യൂഡൽഹി: സിജെപിയുടെ നേതൃത്വത്തിൽ വിദ്യാർഥികളുടെ ചലോ സൻസദ് മാർച്ചിനെതിരെയുണ്ടായ പോലീസ് അതിക്രമത്തിനെതിരെയുള്ള ഹർജിയിൽ അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി.
തങ്ങളുടെ സമയം പാഴാക്കരുത്, നിങ്ങളുടെ സമയവും പാഴാക്കരുതെന്നായിരുന്നു ഹർജിയിൽ അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട അഭിഭാഷകനോടു സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്തിന്റെ മറുപടി.
പോലീസ് അതിക്രമങ്ങളുടെ വീഡിയോ ദൃശ്യങ്ങളുണ്ടെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചതോടെ തങ്ങൾക്കു വീഡിയോകളിൽ താത്പര്യമില്ലെന്നായി ജസ്റ്റീസ് സൂര്യകാന്ത്. കാണാൻ തങ്ങൾക്കു സമയമില്ലെന്നും ജസ്റ്റീസ് സൂര്യകാന്ത് അറിയിച്ചു.
പ്രതിഷേധിക്കുന്ന വിദ്യാർഥികളുടെ ആവശ്യങ്ങൾ കോടതിയെ അറിയിക്കാൻ ശ്രമിച്ചെങ്കിലും അഭിഭാഷകൻ പറയുന്നതു കേൾക്കാൻ കോടതി തയാറായില്ല. ഓൺലൈൻ ആക്ടിവിസത്തിന്റെ മറവിൽ സർക്കാരിനെതിരെ പ്രതിഷേധിച്ചവരെ പാറ്റകളോട് ഉപമിച്ച ചീഫ് ജസ്റ്റീസ് സൂര്യകാന്തിന്റെ പരാമർശത്തിൽനിന്നാണ് കോക്രോച്ച് ജനത പാർട്ടിയുടെ ഉദയം.