Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K. Rajan

തമിഴ് സിനിമാ നിർമാതാവ് കെ. രാജൻ ജീവനൊടുക്കി

ചെന്നൈ: തമിഴ് സിനിമാ നിർമാതാവ് കെ.രാജൻ (85) നദിയിൽചാടി ജീവനൊടുക്കി. ചെന്നൈയിലെ അഡയാർ നദിയിൽ ചാടി ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നടൻ പ്രഭുകാന്ത് മകനാണ്. അഗ്നിരക്ഷാ സേനയെത്തി മൃതദേഹം കണ്ടെത്തി. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.

1983ൽ ബ്രഹ്മചാരികൾ എന്ന ചിത്രത്തിലൂടെയാണ് രാജൻ സിനിമാ നിർമാണ രംഗത്തേക്ക് വരുന്നത്. 1991ൽ നമ്മ ഊരു മറിയാമ്മ എന്ന ചിത്രം സംവിധാനം ചെയ്തു. നിഴൽഗൾ രവിയും ശരത് കുമാറുമായിരുന്നു ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചത്. ഉണര്‍ച്ചിഗൾ എന്ന മറ്റൊരു ചിത്രവും സംവിധാനം ചെയ്തു. ഗണേഷ് സിനി ആർട്സ് എന്ന നിർമാണക്കമ്പനി സ്ഥാപിച്ച് അനേകം സിനിമകൾ നിർമിച്ചിട്ടുണ്ട്. 2000ൽ ചെന്നൈ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍റെ പ്രസിഡന്‍റായിരുന്നു.

അടുത്തിടെ തമിഴ് സിനിമാ രംഗത്തെക്കുറിച്ച് രാജൻ വിവാദ പരാമർശങ്ങൾ നടത്തിയത് ചർച്ചയായിരുന്നു. നിർമാതാക്കൾ നേരിടുന്ന വലിയ സാമ്പത്തിക ബാധ്യതയെക്കുറിച്ചും അഭിനേതാക്കളുടെ ഉയർന്ന പ്രതിഫലത്തെക്കുറിച്ചും സിനിമാരംഗത്തെ മോശം പ്രവണതകളെക്കുറിച്ചും അദ്ദേഹം പൊതുപരിപാടികളും യുട്യൂബ് ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളിലും സംസാരിച്ചിരുന്നു. ഇത് വലിയ വിവാദവുമായിരുന്നു.

കെ.രാജന്‍റെ മരണത്തിൽ സിനിമാരംഗത്തെ പ്രമുഖർ ഞെട്ടൽ രേഖപ്പെടുത്തി. മരണ വാർത്ത ഞെട്ടിച്ചെന്നും തുറന്നു സംസാരിക്കുന്ന വ്യക്തിത്വത്തെയാണ് നഷ്ടപ്പെട്ടതെന്നും ഖുഷ്ബു സുന്ദർ പ്രതികരിച്ചു. തമിഴ് സിനിമാരംഗത്തുണ്ടായ വലിയ നഷ്ടമെന്ന് ശരത് കുമാർ പറഞ്ഞു.

Kerala

സുവോളജിക്കൽ പാർക്ക്: പത്രസമ്മേളനത്തിൽ പങ്കെടുക്കാതെ മന്ത്രി കെ. രാജൻ

തൃശൂർ: പിഎം ശ്രീ വിവാദം കൊഴുക്കുന്നതിനിടെ, തൃശൂർ സുവോളജിക്കൽ പാർക്ക് ഉദ്ഘാടനവുമായി ബന്ധപ്പെട്ടു വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽനിന്നു വിട്ടുനിന്നു മന്ത്രി കെ. രാജൻ.


ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണ് പുത്തൂരിലെ പാർക്ക് അങ്കണത്തിൽ മന്ത്രി പത്രസമ്മേളനം വിളിച്ചുചേർത്തിരുന്നത്. എന്നാൽ ഒന്നര മണിക്കൂറിനുശേഷം മന്ത്രി എത്താൻ വൈകുമെന്നറിയിച്ച് പാർക്കിന്‍റെ സ്പെഷൽ ഓഫീസർ കെ.ജെ. വർഗീസ് ഉദ്ഘാടനപരിപാടികൾ വിശദീകരിക്കുകയായിരുന്നു. പിന്നീട് മന്ത്രി എത്തിയതുമില്ല.

ഇതേസമയം, മന്ത്രി കെ. രാജൻ സിപിഐ ജില്ലാ ഓഫീസിൽ ഓൺലൈനിലൂടെ നിർണായക സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കുകയായിരുന്നു.

പിഎം ശ്രീ വിവാദത്തെത്തുടർന്നുള്ള മുന്നണി മര്യാദകളും പാർട്ടി നിലപാടുകളും ചർച്ചയാകുന്നതിനിടെയായിരുന്നു മന്ത്രിയുടെ പത്രസമ്മേളന അറിയിപ്പും വിട്ടുനിൽക്കലും. വിവാദവും വിട്ടുനിൽക്കലും സുവോളജിക്കൽ പാർക്ക് ഉദ്ഘാടനത്തെയും ബാധിക്കുമോയെന്നും ആശങ്കയുണ്ട്.

Latest News

Corehub Up