കൊച്ചി: കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് വഴി സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്തിരുന്ന മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിന് പിന്നാലെ കർശന നടപടിയുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ.
കെഎംഎസ്സിഎല്ലിൽ ക്വാളിറ്റി കൺട്രോൾ വിഭാഗം നിർത്തലാക്കാൻ മന്ത്രി നിർദേശം നൽകി. ഇതോടെ മരുന്നുകളുടെ നിലവാരം ഉറപ്പാക്കാനുള്ള ചുമതല ഡ്രഗ്സ് കൺട്രോൾ വകുപ്പിന് കൈമാറി. പരിശോധനക്കായി ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ കുറവുള്ള ജീവനക്കാരെ താത്കാലികമായി നിയമിക്കും.
കെഎംഎസ്സിഎൽ വാങ്ങിയ കോടിക്കണക്കിന് രൂപയുടെ മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയിരുന്നു. കെഎംഎസ്സിഎൽ വാങ്ങുന്ന മരുന്നിന്റെ നിലവാരം അവരുടെ ക്വാളിറ്റി കൺട്രോൾ വിഭാഗമാണ് പരിശോധിച്ചിരുന്നത്. ഇതേതുടർന്നാണ് വകുപ്പ് മന്ത്രിയുടെ നടപടി.