Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kanpur

Kouthukam

വെറും 16 രൂപയ്ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ, അതും 16 മിനിറ്റ് നേരത്തേക്ക് മാത്രം; റീൽസ് കണ്ട് ഒഴുകിയെത്തിയത് ആയിരങ്ങൾ, ഒടുവിൽ കേസ് എടുത്ത് പൊലീസ്

വെറും 16 രൂപയ്ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ സ്വന്തമാക്കാം, അതും 16 മിനിറ്റ് നേരത്തേക്ക് മാത്രം. കാൺപൂരിലെ ആലം മാർക്കറ്റിലെ വസ്ത്രശാല ഉടമ റെയിസ് ആലമിന്‍റെ ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ഈ ഓഫറാണ് ശനിയാഴ്ച രാത്രി നഗരത്തെ ഭീതിയുടെ മുൾമുനയിലാക്കിയത്.

സോഷ്യൽ മീഡിയ റീലുകളിലൂടെയും വീഡിയോകളിലൂടെയും വിവരമറിഞ്ഞ് ആയിരക്കണക്കിന് ആളുകൾ ഒരേ സമയം വിപണിയിലേക്ക് ഇരച്ചെത്തിയതോടെ പ്രദേശം തികച്ചും അനിയന്ത്രിതമായ തിരക്കിലേക്ക് നീങ്ങി.

ജീൻസ്, ഷർട്ടുകൾ, ടി-ഷർട്ടുകൾ, തുടങ്ങിയ അത്യാകർഷകമായ മോഡലുകൾ തുച്ഛമായ വിലയ്ക്ക് ലഭിക്കുമെന്നറിഞ്ഞ് സ്ത്രീകളും യുവാക്കളുമടക്കം വലിയൊരു ജനസഞ്ചയമാണ് അല്പസമയത്തിനുള്ളിൽ കടയ്ക്ക് മുന്നിൽ തടിച്ചുകൂടിയത്.

സമയം അവസാനിക്കുന്നതിന് മുൻപ് വസ്ത്രങ്ങൾ സ്വന്തമാക്കാൻ ആളുകൾ പരസ്പരം തള്ളിക്കയറിയത് പ്രദേശത്ത് തിക്കും തിരക്കിനും കാരണമായി. ഇതോടെ മാർക്കറ്റിലെ ഗതാഗതം പൂർണമായും സ്തംഭിക്കുകയും കാൽനടയാത്ര പോലും സാധ്യമല്ലാത്ത അവസ്ഥയാവുകയും ചെയ്തു.

സ്ഥിതിഗതികൾ ഗുരുതരമായതോടെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള വൻ പൊലീസ് സംഘം സംഭവസ്ഥലത്തെത്തി. മൈക്ക് വഴി മുന്നറിയിപ്പ് നൽകിയും ആളുകളെ നിർബന്ധപൂർവ്വം തിരിച്ചയച്ചുമാണ് പൊലീസ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്.

തുടർന്ന് ക്രമസമാധാനം പുനഃസ്ഥാപിക്കാൻ പ്രദേശത്ത് കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. നിയമനടപടികൾക്കായി പ്രദേശത്തെ ദൃശ്യങ്ങൾ പൊലീസ് ക്യാമറയിൽ പകർത്തിയിട്ടുണ്ട്.

മുൻകൂട്ടി സുരക്ഷാ മുൻകരുതലുകൾ എടുക്കാതെ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലും ജീവന് ഭീഷണിയാകുന്ന വിധത്തിലും ആളുകളെ തടിച്ചുകൂടാൻ വഴിയൊരുക്കിയതിന് കടയുടമകൾക്കെതിരെ പൊലീസ് കേസെടുത്തു.

മുഹമ്മദ് ആലം, റെയിസ് ആലം, സൽമാൻ ആലം എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റുള്ളവർക്കുമെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിന്‍റെ അന്വേഷണ ഭാഗമായി കടയുടമയുടെ സഹോദരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

National

ഒന്നിച്ചിരുന്ന് മദ്യപാനം, പിന്നാലെ തർക്കം; ഭർത്താവിനെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി ‍യുവതി

കാൺപുർ: ഉത്തർപ്രദേശ് കാൺപുരിൽ ഭർത്താവിനെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി ‍യുവതി. കാൺപുരിലെ തിക്ര സ്വദേശി പപ്പു(45) ആണ് കൊല്ലപ്പെട്ടത്. പപ്പുവും ഭാര്യയായ വീരാംഗനയും രാത്രി ഒന്നിച്ചിരുന്ന് മദ്യപിച്ചിരുന്നു.

തുടർന്നുണ്ടായ വാക്കുതർക്കത്തിനൊടുവിലാണ് പപ്പുവിനെ വീരാംഗന കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. പത്തിലേറെ തവണ വെട്ടിയെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ പപ്പുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

2019ൽ ആയിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. പപ്പു മരിച്ചെന്ന് മനസിലാക്കിയ യുവതി നാല് വയസുള്ള മകനുമായി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി പോലീസ് പറയുന്നു. വീരാംഗനയ്ക്കായി തെരച്ചിൽ തുടരുന്നതായി പോലീസ് അറിയിച്ചു.

National

നവജാത ശിശുവിന്‍റെ മൃതദേഹം തെരുവ് നായ കടിച്ചുകീറി

ലക്നോ: നവജാത ശിശുവിന്‍റെ കൈയും തലയും ഇല്ലാത്ത മൃതശരീരവുമായി പാര്‍ക്കില്‍ തെരുവു നായ. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം.

ഫ്രണ്ട്‌സ് പാര്‍ക്കിലേയ്ക്ക് തുണിയില്‍ പൊതിഞ്ഞ നിലയിലുള്ള കുട്ടിയുടെ മൃതദേഹവുമായി തെരുവുനായയെ പ്രദേശവാസികളാണ് ആദ്യം കണ്ടത്. ആളുകളെ കണ്ടതോടെ കടിച്ചു പിടിച്ച പൊതി താഴെയിട്ട് നായ ഓടി രക്ഷപ്പെട്ടു.

തലയും കൈയും നഷ്ടപ്പെട്ട നിലയില്‍ വികൃതമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തുണി നീക്കം ചെയ്ത് നോക്കിയ നാട്ടുകാരാണ് വികൃതമായ നിലയിലുള്ള മൃതദേഹം കണ്ടെത്തുന്നത്. നെഞ്ചില്‍ ഗുരുതര പരിക്കുകള്‍ ഉണ്ടായിരുന്നു.

ജനിച്ച് 24 മുതല്‍ 36 മണിക്കൂര്‍ വരെ ആയ കുഞ്ഞിന്‍റേതാണ് മൃതദേഹം എന്ന് കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ കൈപ്പത്തിയില്‍ കാനുലയുണ്ടായിരുന്നതുകൊണ്ട് ഹോസ്പിറ്റലിലോ നേഴ്‌സിംഗ് ഹോമിലോ ജനിച്ചതാണെന്നാണ് പോലീസ് നിഗമനം.

നിയമവിരുദ്ധമായി ഗര്‍ഭഛിദ്രം നടത്തി നവജാത ശിശുവിനെ മാലിന്യക്കൂമ്പാരത്തിലേക്ക് വലിച്ചെറിഞ്ഞതായിരിക്കാമെന്നാണ് പോലീസിന്‍റെ സംശയം. മരിച്ചതിനെത്തുടര്‍ന്ന് കുഴിച്ചിട്ടതായിരിക്കാമെന്നും അവിടെ നിന്ന് നായ കടിച്ച് കൊണ്ടുവരാനുള്ള സാധ്യതയും പോലീസ് സംശയിക്കുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Latest News

Corehub Up