Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kanpur

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

ന്യൂഡല്‍ഹി: യുപി കാൺപുരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ പ്രതി പിടിയിൽ. നിരവധി ജ്വല്ലറി ഷോറൂമുകളുടെ ഉടമയായ അശോക് കുമാര്‍ രസ്തഗി ആണ് സംഭവത്തിൽ പിടിയിലായത്.

പ്രതിയുടെ ജ്വല്ലറിയിലെ ജീവനക്കാരിയായിരുന്നു പീഡനത്തിന് ഇരയായ പെൺകുട്ടി. സ്‌കൂട്ടര്‍ ഓടിക്കാന്‍ പഠിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പെണ്‍കുട്ടിയെ പ്രതി തന്‍റെ ഫാംഹൗസില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

സ്‌കൂട്ടര്‍ ഓടിക്കാന്‍ പഠിച്ചാല്‍ പുതിയൊരു സ്‌കൂട്ടര്‍ വാങ്ങിത്തരാമെന്ന് വാഗ്ദാനം നല്‍കിയാണ് അശോക് കുമാര്‍ പെണ്‍കുട്ടിയെ ഫാം ഹൗസിലെത്തിച്ചത്. പിന്നാലെ ആയിരുന്നു പീഡനം. വിവരം പുറത്തു പറഞ്ഞാല്‍ കുടുംബത്തോടെ ജയിലിലാക്കുമെന്ന് പെൺകുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു.

തുടര്‍ന്ന് നിരവധി തവണ പെൺകുട്ടിയെ ഫാംഹൗസിലെത്തിച്ച് പീഡിപ്പിച്ചതായും പരാതിയുണ്ട്. തുടർന്ന് പെൺകുട്ടി വിവരം കുടുംബത്തെ അറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് പ്രതി പിടിയിലാകുന്നത്.

National

നവജാത ശിശുവിന്‍റെ മൃതദേഹം തെരുവ് നായ കടിച്ചുകീറി

ലക്നോ: നവജാത ശിശുവിന്‍റെ കൈയും തലയും ഇല്ലാത്ത മൃതശരീരവുമായി പാര്‍ക്കില്‍ തെരുവു നായ. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം.

ഫ്രണ്ട്‌സ് പാര്‍ക്കിലേയ്ക്ക് തുണിയില്‍ പൊതിഞ്ഞ നിലയിലുള്ള കുട്ടിയുടെ മൃതദേഹവുമായി തെരുവുനായയെ പ്രദേശവാസികളാണ് ആദ്യം കണ്ടത്. ആളുകളെ കണ്ടതോടെ കടിച്ചു പിടിച്ച പൊതി താഴെയിട്ട് നായ ഓടി രക്ഷപ്പെട്ടു.

തലയും കൈയും നഷ്ടപ്പെട്ട നിലയില്‍ വികൃതമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തുണി നീക്കം ചെയ്ത് നോക്കിയ നാട്ടുകാരാണ് വികൃതമായ നിലയിലുള്ള മൃതദേഹം കണ്ടെത്തുന്നത്. നെഞ്ചില്‍ ഗുരുതര പരിക്കുകള്‍ ഉണ്ടായിരുന്നു.

ജനിച്ച് 24 മുതല്‍ 36 മണിക്കൂര്‍ വരെ ആയ കുഞ്ഞിന്‍റേതാണ് മൃതദേഹം എന്ന് കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ കൈപ്പത്തിയില്‍ കാനുലയുണ്ടായിരുന്നതുകൊണ്ട് ഹോസ്പിറ്റലിലോ നേഴ്‌സിംഗ് ഹോമിലോ ജനിച്ചതാണെന്നാണ് പോലീസ് നിഗമനം.

നിയമവിരുദ്ധമായി ഗര്‍ഭഛിദ്രം നടത്തി നവജാത ശിശുവിനെ മാലിന്യക്കൂമ്പാരത്തിലേക്ക് വലിച്ചെറിഞ്ഞതായിരിക്കാമെന്നാണ് പോലീസിന്‍റെ സംശയം. മരിച്ചതിനെത്തുടര്‍ന്ന് കുഴിച്ചിട്ടതായിരിക്കാമെന്നും അവിടെ നിന്ന് നായ കടിച്ച് കൊണ്ടുവരാനുള്ള സാധ്യതയും പോലീസ് സംശയിക്കുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Latest News

Corehub Up