x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ


Published: June 17, 2026 11:22 PM IST | Updated: June 17, 2026 11:22 PM IST

ന്യൂഡല്‍ഹി: യുപി കാൺപുരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ പ്രതി പിടിയിൽ. നിരവധി ജ്വല്ലറി ഷോറൂമുകളുടെ ഉടമയായ അശോക് കുമാര്‍ രസ്തഗി ആണ് സംഭവത്തിൽ പിടിയിലായത്.

പ്രതിയുടെ ജ്വല്ലറിയിലെ ജീവനക്കാരിയായിരുന്നു പീഡനത്തിന് ഇരയായ പെൺകുട്ടി. സ്‌കൂട്ടര്‍ ഓടിക്കാന്‍ പഠിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പെണ്‍കുട്ടിയെ പ്രതി തന്‍റെ ഫാംഹൗസില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

സ്‌കൂട്ടര്‍ ഓടിക്കാന്‍ പഠിച്ചാല്‍ പുതിയൊരു സ്‌കൂട്ടര്‍ വാങ്ങിത്തരാമെന്ന് വാഗ്ദാനം നല്‍കിയാണ് അശോക് കുമാര്‍ പെണ്‍കുട്ടിയെ ഫാം ഹൗസിലെത്തിച്ചത്. പിന്നാലെ ആയിരുന്നു പീഡനം. വിവരം പുറത്തു പറഞ്ഞാല്‍ കുടുംബത്തോടെ ജയിലിലാക്കുമെന്ന് പെൺകുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു.

തുടര്‍ന്ന് നിരവധി തവണ പെൺകുട്ടിയെ ഫാംഹൗസിലെത്തിച്ച് പീഡിപ്പിച്ചതായും പരാതിയുണ്ട്. തുടർന്ന് പെൺകുട്ടി വിവരം കുടുംബത്തെ അറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് പ്രതി പിടിയിലാകുന്നത്.

Tags : uttarpradesh kanpur arrest up police

Recent News

Corehub Up