Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kulathupuzha

Kollam

കുളത്തൂപ്പുഴയിൽ കളംനിറഞ്ഞ് അജയപ്രസാദ്

കുളത്തുപ്പുഴ : കുളത്തൂപ്പുഴ പഞ്ചായത്തിന്‍റെ വിവിധ പ്രദേശങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി എൽഡിഎഫ് സ്ഥാനാർഥി സി.അജയപ്രസാദ്. പൂവണത്തും മൂട് നിന്നും ആരംഭിച്ച പര്യടനം സിപിഐ ജില്ലാ സെക്രട്ടറി പി.എസ്. സുപാൽ ഉദ്ഘാടനം ചെയ്തു.

സ്വീകരണ കേന്ദ്രങ്ങളിൽ നൂറുകണക്കിന് ആളുകളാണ് സ്ഥാനാർഥിയെ സ്വീകരിക്കുവാൻ എത്തുന്നത്. 11 -ാം മൈൽ, കടമാൻകോട്,സാംനഗർ,ഈ എം എസ് നഗർ, കുളത്തൂപ്പുഴ ടൗൺ,കല്ലുവട്ടാം കുഴി ഡാലി,അരിപ്പ എന്നിവടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി ചോഴിയക്കോട് സമാപിച്ചു. സമാപന സമ്മേളനം സിപിഎം അഞ്ചൽ ഏരിയ സെക്രട്ടറി ഡി.വിശ്വസേനൻ ഉദ്ഘാടനം ചെയ്തു.

 

Kerala

കുളത്തൂപ്പുഴ സിപിഎമ്മിൽ പൊട്ടിത്തെറി; സീറ്റ് നിഷേധിച്ചതിന് പിന്നാലെ പഞ്ചായത്ത് പ്രസിഡന്‍റ് പാർട്ടി വിട്ടു

കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കൊല്ലം കുളത്തൂപ്പുഴ സിപിഎമ്മിൽ ഏര്യ കമ്മിറ്റി അംഗം രാജിവച്ചു. കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്‍റ് ലൈല ബീവി ആണ് പാർട്ടിയിൽ നിന്ന് രാജിവച്ചത്.

ലൈല ബീവി ആൾ ഇന്ത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗവുമാണ്. കഴിഞ്ഞ രണ്ട് തവണയായി ലൈല ബീവിയാണ് കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്‍റ്. എന്നാൽ ഇത്തവണ തെരഞ്ഞെടുപ്പിൽ ലൈല ബീവിക്ക് സീറ്റ് നിഷേധിക്കുകയായിരുന്നു.

ഇതിന് പിന്നാലെയാണ് ലൈല ബീവി രാജി സമർപ്പിച്ചത്. കുളത്തൂപ്പുഴ ടൗൺ വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നും ലൈല ബീവി അറിയിച്ചു.

District News

കുളത്തൂപ്പുഴ പഞ്ചായത്തിൽ വിജിലന്‍സ് പരിശോധന നടത്തി

കുളത്തൂപ്പുഴ: പഞ്ചായത്തില്‍ നടപ്പിലാക്കിയ തൂവെളിച്ചം പദ്ധതിക്ക് പിന്നില്‍ സാമ്പത്തിക അഴിമതി നടന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പ് ഇലക്ട്രോണിക്സ് വിഭാഗം വിജിലന്‍സ് സംഘം കുളത്തൂപ്പുഴ പഞ്ചായത്തില്‍ പരിശോധന നടത്തി. കഴിഞ്ഞ ദിവസമാണ് പരിശോധന നട ത്തിയത്.

പഞ്ചായത്തിലുടനീളം തെരുവു വിളക്കുകള്‍ സ്ഥാപിക്കുന്നതിനായി പദ്ധതി തയാറാക്കുകയും ആദ്യഘട്ടമെന്ന നിലയില്‍ പഞ്ചായത്തിലൂടെ കടന്നു പോകുന്ന അന്തര്‍സംസ്ഥാന പാതയില്‍ അരിപ്പ മുതല്‍ തെന്മല ഡാം കവല വരെയും അഞ്ചല്‍ പാതയില്‍ കുളത്തൂപ്പുഴ ടൗണ്‍ മുതല്‍ ഭാരതീപുരം വരെയും തെരുവു വിളക്കുകള്‍ സ്ഥാപിച്ചു.

രണ്ടാം ഘട്ടമായി ഗ്രാമപ്രദേശങ്ങളിലൂടെയുള്ള പാതകളിലെല്ലാം വിളക്കുകള്‍ സ്ഥാപിക്കുകയും കേടുവരുന്നവ രണ്ടു ദിവസത്തിനുള്ളില്‍ മാറ്റി സ്ഥാപിക്കുമെന്ന ഉറപ്പും നല്‍കിയാണ് തൂവെളിച്ചം പദ്ധതി നടപ്പിലാക്കിയത്. എന്നാല്‍ പലയിടത്തും തെരുവു വിളക്കുകള്‍ കേടാവുകയും സമയ ബന്ധിതമായി മാറ്റി സ്ഥാപിക്കാതെ വന്നതോടെയാണ് ജനപ്രതിനിധികളടക്കം പ്രതിഷേധവുമായി രംഗത്തെത്തുകയും പരാതികളുയരുകയും ചെയ്തത്. ഇതു സംബന്ധിച്ച് നിരവധി തവണ പഞ്ചായത്ത് ഇന്‍റേണല്‍ വിജിലന്‍സ് വിഭാഗവും പരിശോധന നടത്തിയിരുന്നു.

പൊതുമരാമത്ത് വകുപ്പ് ഇലക്ട്രോണിക്സ് വിഭാഗം വിജിലന്‍സ് മേധാവി പ്രീജിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും പോലീസുമടങ്ങിയ സംഘമാണ് പരിശോധനയ്ക്കെത്തിയത്. കുടുതല്‍ വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ടെന്നും വരും ദിവസങ്ങളിലും പരിശോധന നടത്തുമെന്നും ഉദ്യോഗസ്ഥ സംഘം വ്യക്തമാക്കി.

 

District News

കുളത്തൂപ്പുഴ കുടുംബശ്രീ യൂണിറ്റിന് ഐഎസ്ഒ അംഗീകാരം

കുളത്തൂപ്പുഴ: കുടുംബശ്രീ ഓഫീസ് പ്രവര്‍ത്തനം പൂര്‍ണമായും കംപ്യൂട്ടര്‍വത്കരിക്കുകയും ഫയല്‍ കൈമാറ്റമടക്കം ഓണ്‍ലൈനാക്കി മാറ്റുകയും അംഗങ്ങള്‍ക്ക് കൃത്യതയോടെയും കാര്യക്ഷമതയോടെയും സേവനം നല്‍കുകയും ചെയ്തതോടെ കുളത്തൂപ്പുഴ പഞ്ചായത്ത് കുടുംബശ്രീ സിഡി എസിന് ഐഎസ്ഒ അംഗീകാരം ലഭിച്ചു.

കുളത്തൂപ്പുഴയില്‍ സംഘടിപ്പിച്ച കുടുംബശ്രീ സിഡിഎസ് വാർഷിക ആഘോഷപരിപാടിയിലാണ് പഞ്ചായത്ത് പ്രസിഡന്‍റ് പി. ലൈലാബീവി ഐഎസ്ഒ അംഗീകാരം ലഭിച്ച വിവരം പ്രഖ്യാപിച്ചത്. സി.കൈരളി അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റ്റി. തുഷാര, ബ്ലോക്ക് പഞ്ചായത്തംഗം ഇ. കെ. സുധീർ, പഞ്ചായത്തംഗങ്ങളായ പി. അനിൽകുമാർ, സുഭിലാഷ് കുമാര്‍, സാബു ഏബ്രഹാം, ഷീജ റാഫി, നദിറ സൈഫുദീൻ, പി.ആർ. സന്തോഷ്കുമാർ, വി. ആർ. അനിലാൽ, മിനി വർഗീസ് എന്നിവർ പ്രസംഗിച്ചു.

 

District News

സെന്‍റ്മേരീസ് റോമൻ കത്തോലിക്കാ പള്ളിയിൽ മധ്യസ്ഥ തിരുനാളിന് തുടക്കം

കുളത്തൂപ്പുഴ : സെന്‍റ്മേരീസ് റോമൻ കത്തോലിക്കാ പള്ളിയിൽ പരിശുദ്ധ ജപമാല മാതാവിന്‍റെ മധ്യസ്ഥ തിരുനാൾ കൊടിയേറ്റ് ഇടവക വികാരി ഫാ. റോബി ചക്കാലയ്ക്കൽ ഒഎസ്ജെ നിർവഹിച്ചു . തുടർന്നുള്ള ദിവസങ്ങളിൽ തിരുനാൾ ദിവ്യബലി, ധ്യാനം, ആഘോഷമായ തിരുസ്വരൂപ പ്രദർശനം, നേർച്ച സദ്യഎന്നിവയോടെ 26ന് പെരുന്നാൾ സമാപിക്കും.

ഫാ. ജോർജ് സൈമൺ ഒ എസ് ജെ, ഫാ. സെബാസ്റ്റ്യൻ ജാക്കോബി, ഫാ. ആന്‍റണി കൊച്ചിക്കാട്ട്, ഫാ. ജോസഫ് തോട്ടത്തിൽ കടയിൽ, ഫാ. ജസ്റ്റിൻ തയ്ക്കളം , ഫാ. ജിസൺ തണ്ണിക്കോട്ട്, ഫാ. സെഫിൻ സെബാസ്റ്റ്യൻ പാടമാട്ടുമേൽ തുടങ്ങിയവർ ഓരോ ദിവസവും തിരുകർമങ്ങൾക്ക് നേതൃത്വം നൽകും.

District News

കുളത്തൂപ്പുഴ 16 ഏക്കർ പാതയിൽ പ്രദേശവാസികൾ വാഴനട്ട് പ്രതിഷേധിച്ചു

കുളത്തൂപ്പുഴ : റോഡ് കുണ്ടുംകുഴിയും വെള്ളക്കെട്ടുകളായി മാറിയിട്ടും ശോചനീയാവസ്ഥ പരിഹരിക്കാൻ അധികൃതർ തയാറാകുന്നില്ലെന്നാരോപിച്ച് പാതയിലെ കുഴികളിൽ വാഴനട്ട് പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്.

കുളത്തൂപ്പുഴ ടൗൺ വാർഡിന്‍റെ ഭാഗമായ പതിനാറേക്കർ പാതയിലാണ് പ്രതിഷേധം അരങ്ങേറിയത്. കൃഷിഭവൻ, മൃഗാശുപത്രി, കർഷകവിപണി, പഞ്ചായത്ത് സ്റ്റേഡിയം എന്നിവയടക്കമുള്ള സ്ഥാപനങ്ങളിലേക്ക് പോകുന്ന റോഡാണ് പൊട്ടിപൊളിഞ്ഞ് കാൽനടയാത്ര പോലും ദുഷ്കരമായിരിക്കുന്നത്.


പാതയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ഏറെക്കാലമായി നാട്ടുകാർ ഉയർത്തുന്നുണ്ട്. മഴയത്ത് ചെളിവെള്ളം ഒഴുകി പോകുന്നതിന് സൗകര്യമില്ലാത്തതിനാൽ വെള്ളക്കെട്ട് മറികടന്നുവേണം വിദ്യാർഥികളും നാട്ടുകാരുംകുളത്തൂപ്പുഴ ടൗണിലേക്ക് എത്തേണ്ടത്.

കഴിഞ്ഞ ദിവസത്തെ മഴയിൽ വെള്ളക്കെട്ട് രുക്ഷമായതോടെയാണ് പ്രദേശവാസികൾ പ്രതിഷേധം നടത്തിയത്.


അതേ സമയം, പതിനാറേക്കർ പാതയുടെ നിർമാണ പ്രവൃത്തികൾക്കായി പഞ്ചായത്ത് ടെൻഡർ നടപടികൾ പൂർത്തിയാക്കിയെന്നും തുടർച്ചയായി മഴപെയ്യുന്നതിനാലാണ് നിർമാണം ആരംഭിക്കാത്തതെന്നും ഉടനടി റോഡിന്‍റെ പുനരുദ്ധാരണ പ്രവൃത്തി ആരംഭിക്കുമെന്നും വാർഡംഗം കുടിയായ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്് പി. ലൈലാബീവി അറിയിച്ചു.

Latest News

Corehub Up