Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kuttikkanam

Idukki

കുട്ടിക്കാനം മരിയന്‍ കോളജിൽ കോളജ് ദിനാഘോഷം സമാപിച്ചു

കുട്ടിക്കാനം: കുട്ടിക്കാനം മരിയന്‍ കോളജിന്‍റെ 31-ാമത് കോളജ് ദിനാഘോഷം "എലീഷ്യം 2026' സമാപിച്ചു. കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം കോളജ് പേട്രണ്‍ ബിഷപ് മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ അക്കാദമിക് വര്‍ഷത്തില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ച വിദ്യാര്‍ഥികളെയും അധ്യാപകരെയും വിവിധ വകുപ്പുകളെയും വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍, പ്രമുഖ കമ്പനികളില്‍ പ്ലേസ്മെന്‍റ് ലഭിച്ച വിദ്യാര്‍ഥികള്‍ എന്നിവരെയും അനുമോദിച്ചു.

കോളജ് മാനേജര്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. തോമസ് ഞള്ളിയില്‍, പ്രിന്‍സിപ്പല്‍ ഡോ. അജിമോന്‍ ജോര്‍ജ്, എംസിഎസ്‌സി ചെയര്‍പേഴ്‌സണ്‍ അഷിത കെ. ചാക്കോ, അലുമ്നി അസോസിയേഷന്‍ പ്രസിഡന്‍റ് ജോജി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Kerala

കയത്തിൽ വീണ് വിനോദ സഞ്ചാരി മരിച്ചു

തൊടുപുഴ: കുട്ടിക്കാനത്തിനു സമീപം തട്ടത്തിക്കാനത്ത് കയത്തിൽ വീണ് വിനോദ സഞ്ചാരി മരിച്ചു. ഹരിപ്പാട് സ്വദേശി മഹേഷ് (45) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. സുഹൃത്തിനൊപ്പം കയത്തിൽ കുളിക്കാനിറങ്ങിയപ്പോൾ മഹേഷ് വെള്ളത്തിൽ വീഴുകയായിരുന്നു.

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനെ സമീപവാസികൾ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ പി. ബിനുകുമാറിന്‍റെ നേതൃത്വത്തിലുള്ള ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി മഹേഷിനെ പുറത്തെടുത്ത് പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.

അതിനിടെ അപകടം നടന്നയുടനെ മഹേഷിനൊപ്പമുണ്ടായിരുന്ന യുവാവ് വാഹനവുമായി കടന്നു കളഞ്ഞതായി പോലീസിനു വിവരം കിട്ടിയിട്ടുണ്ട്. മഹേഷും സുഹൃത്തും സമീപത്തുള്ള ഒരു ഹോം സ്റ്റേയിലാണ് താമസിച്ചിരുന്നത്. ഇവിടെ നിന്നാണ് മരിച്ചയാളുടെ പേര് പോലീസിനു കിട്ടിയത്.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കടന്നു കളഞ്ഞതിനാൽ മഹേഷിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. നിലവിൽ പീരുമേട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പീരുമേട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.

Latest News

Corehub Up