Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Laharivetta

തൂഫാന്‍ 2.0: ലഹരിവേട്ടയ്ക്കു കരുത്തേകാന്‍ കുടുംബശ്രീയും ഹരിതകര്‍മസേനയും

കോഴിക്കോട്: ലഹരിമരുന്ന് മാഫിയയ് ക്കെതിരേ സംസ്ഥാനത്ത് ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാന്‍റെ’രണ്ടാംഘട്ടം പ്രഖ്യാപിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

തദ്ദേശ സ്വയംഭരണ വകുപ്പുമായി സഹകരിച്ചായിരിക്കും തൂഫാൻ രണ്ടാം ഘട്ടം നടപ്പാക്കുക. ഹരിത കർമസേന, ആശ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെയാണു പ്രവർത്തനം.

1,200 തദ്ദേശ സ്ഥാപനങ്ങളിലും ഈ മാസം 28 ന് തൂഫാൻ ഫ്ലാഗ് ഉയർത്തും. 1,034 വാർഡുകളിലും തൂഫാൻ സമിതികൾ രൂപവത്കരിക്കും. 10 പേർ വീതമുള്ള സമിതിക്കു രൂപം നൽകും. തൂഫാൻ ഗ്രാമസഭകളും സംഘടിപ്പിക്കും. തൂഫാൻ 2.0 യുടെ ഭാഗമായി എല്ലാ വാർഡുകളിലും ബീറ്റ് പൊലിസ് സംവിധാനം ഉണ്ടാകും.

ആദ്യഘട്ടം വൻ വിജയകരമായിരുന്നുവെന്നു വിലയിരുത്തിയാണു കൂടുതൽ ജനപങ്കാളിത്തത്തോടെ രണ്ടാംഘട്ട പദ്ധതികൾക്കു തുടക്കം കുറിക്കുന്നത്. ജനങ്ങൾക്ക് ലഹരി കടത്തിനെയും വിപണനത്തെയും കുറിച്ചുള്ള വിവരങ്ങൾ നേരിട്ടും തികച്ചും രഹസ്യമായും കൈമാറാനുള്ള പ്രത്യേക സൗകര്യങ്ങൾ രണ്ടാംഘട്ടത്തിൽ സജ്ജമാക്കിയിട്ടുണ്ടെന്നു മന്ത്രി ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

രണ്ടാംഘട്ടത്തിൽ പ്രാദേശിക തലത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചായിരിക്കും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

വീടുകൾ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ പ്രതിരോധം തീർക്കുക എന്നതാണു പ്രധാന ലക്ഷ്യം. ഇതിനായി വിദ്യാര്‍ഥികളെയും വീട്ടമ്മമാരെയും പദ്ധതിയുടെ സജീവ പങ്കാളികളാക്കും. ലഹരി ഉപയോഗത്തിന് അടിമപ്പെട്ടവരെ കുറ്റവാളികളായല്ല, മറിച്ച് ഇരകളായി പരിഗണിച്ച് അവർക്കു സൗജന്യ ചികിത്സയും പുനരധിവാസവും ഉറപ്പാക്കുന്ന "തൂഫാൻ കെയർ' പദ്ധതിയും ഇതിനൊപ്പം കൂടുതൽ ഊർജിതമാക്കുമെന്നു മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. മന്ത്രി കെ.എം. ഷാജിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഇതുവരെ അറസ്റ്റിലായത് 10,844 പേര്‍

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇതുവരെ 10, 844 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം, 55 കേസുകളിലായി 64 പേര്‍കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 10,036 ആയി. ഇതുവരെ 21443.276 ഗ്രാം എംഡിഎംഎയും 1213.178 കി.ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട് ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി 9,517 ബോധവത്കരണ ക്ലാസുകളും 644 പേര്‍ക്ക് കൗണ്‍സലിംഗും നടത്തി.

ലഹരിവിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കു നേരിട്ടും (9497979794, 9497927797) വാട്സാപ് (9995966666) മുഖേനയും അറിയിക്കാം.

Latest News

Corehub Up