കാഞ്ഞങ്ങാട്: ഗുഡ്സ് ഓട്ടോയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന അഭിഭാഷകൻ മരിച്ചു. ഹൊസ്ദുർഗ് ബാറിലെ മുതിർന്ന അഭിഭാഷകൻ എൽവി ടെമ്പിളിന് സമീപത്തെ ഇ. ശ്രീധരൻ നായർ (88) ആണ് മരിച്ചത്.
രണ്ടുദിവസം മുമ്പ് വീടിനു സമീപത്തുവച്ച് റോഡ് മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഭാര്യ: കൗമുദിയമ്മ. മക്കൾ: ലത (എറണാകുളം), കല ശ്രീധർ (മുഖ്യാധ്യാപിക, നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂൾ), സന്ധ്യ (അധ്യാപിക, കാഞ്ഞങ്ങാട് ദുർഗ എച്ച്എസ്എസ്), ലേഖ (അധ്യാപിക, തോട്ടട ജിഎച്ച്എസ്എസ്). മരുമക്കൾ: ഉത്പൽ വി. നായനാർ (സിനിമാട്ടോഗ്രഫർ, എറണാകുളം), എം.വി. ജയകൃഷ്ണൻ നമ്പ്യാർ (പള്ളിക്കര), കെ. അജയകുമാർ (പ്ലാന്റർ), കെ. മധുസൂദനൻ (അബുദാബി).