ബെയ്റൂട്ട്: ഇറാനുമായുള്ള യുഎസ്-ഇസ്രയേല്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ലബനന് പാര്‍ലമെന്റിന്റെ കാലാവധി രണ്ട് വര്‍ഷത്തേക്കുകൂടി നീട്ടി. മേയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടത്താൻ നേരത്തേ നിശ്ചയിച്ചിരുന്നു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ തെരഞ്ഞടുപ്പ് നടത്താൻ ബുദ്ധിമുട്ടാകുമെന്നതിനാലാണ് നടപടി.
ഹിസ്ബുള്ളയുടെ സാമ്പത്തിക വിഭാഗമായ അല്‍-ഖാര്‍ദ് അല്‍-ഹസനെ ലക്ഷ്യമിടുന്നതായി ഇന്നലെ ഇസ്രയേല്‍ സൈന്യം പറഞ്ഞിരുന്നു. ആക്രമണം കടുപ്പിക്കുമെന്ന ഇസ്രയേലിന്റെ മുന്നറിയിപ്പുകൂടി പരിഗണിച്ചാണ് ലബനനന്റെ നീക്കം.
കാലാവധി നീട്ടാനുള്ള നിർദേശത്തെ 76 നിയമസഭാംഗങ്ങള്‍ അനുകൂലിച്ചപ്പോൾ 41 പേര് എതിര്‍ത്തു. നാല് പേര് വിട്ടുനിന്നതായും രാജ്യത്തെ സ്റ്റേറ്റ് ന്യൂസ് ഏജന്‍സി അറിയിച്ചു.