തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഗവർണർ ലോക്ഭവനിൽ സംഘടിപ്പിച്ച 'അറ്റ് ഹോം' ചായസൽക്കാര ചടങ്ങിലേക്ക് കേരള പിഎസ്സി ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെയും അംഗങ്ങളെയും ക്ഷണിക്കാതെ ഒഴിവാക്കി.
ചരിത്രത്തിലാദ്യമായാണ് ഭരണഘടനാ പദവിയിലിരിക്കുന്ന പിഎസ്സി ചെയർമാനെ ഇത്തരമൊരു ഔദ്യോഗിക ചടങ്ങിൽ നിന്ന് മാറ്റിനിർത്തുന്നത് കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്, ആസൂത്രണ ബോർഡ് തുടങ്ങിയ ഉയർന്ന പദവികളിലേക്ക് പിഎസ്സി നടത്തിയ പരീക്ഷകളിലും അഭിമുഖങ്ങളിലും ക്രമക്കേടുകൾ നടന്നെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി.
പിഎസ്സി ചെയർമാനെ നിയമിക്കുന്നതും നീക്കം ചെയ്യുന്നതും രാഷ്ട്രപതിയാണെങ്കിലും, നിലവിലെ അന്വേഷണങ്ങളുടെയും ആരോപണങ്ങളുടെയും പശ്ചാത്തലത്തിൽ വരാനിരിക്കുന്ന കൂടുതൽ കർശന നടപടികളുടെ സൂചനയായാണ് ഈ ഒഴിവാക്കൽ വിലയിരുത്തപ്പെടുന്നത്.