ന്യൂഡൽഹി: അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിന്റെ ചുമലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി സച്ചിൻ പൈലറ്റിനെ നിയമിച്ചു. ഭൂപേഷ് ബാഗേലിനു പകരമാണു നിയമനം.
ബാഗേലിന് ആസാമിന്റെ ചുമതല നല്കി. രമേശ് ചെന്നിത്തലയ്ക്കു പകരം ഡോ. സിരിവെല്ല പ്രസാദിന് മഹാരാഷ്ട്രയുടെ ചുമതല നല്കി. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആണ് ഇക്കാര്യം അറിയിച്ചത്.
ഗുജറാത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി രൺദീപ് സിംഗ് സുർജേവാലയെ നിയമിച്ചു. അടുത്ത വർഷമാണ് ഗുജറാത്തിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. കർണാടകയുടെ ചുമതലയിൽ സുർജേവാല തുടരും.
സുഖ്ദേവ് ഭഗത്, പി.വി. മോഹൻ എന്നിവർ യഥാക്രമം ഛത്തീസ്ഗഡിന്റെയും ആന്ധ്രപ്രദേശിന്റെയും ചുമതല വഹിക്കും.