Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mananthavady

മാനന്തവാടിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം; പ്രതി പിടിയിൽ

മാനന്തവാടി: തവിഞ്ഞാല്‍ യവനാര്‍കുളത്തെ മിനി സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയയാള്‍ പിടിയില്‍. മലപ്പുറം കീഴാറ്റൂര്‍ പട്ടിക്കാട് കാരാടാന്‍ വീട്ടില്‍ മൊയ്തീന്‍ കുട്ടി(49) ആണ് പിടിയിലായത്.

ശനിയാഴ്ച തലപ്പുഴ പോലീസും ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സംഘവും ചേര്‍ന്ന് പെരിന്തല്‍മണ്ണയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇക്കഴിഞ്ഞ ജൂലൈ 30 ന് അര്‍ധരാത്രിയാണ് മോഷണം നടന്നത്.

സൂപ്പര്‍ മാര്‍ക്കറ്റിന്‍റെ പിറക് വശത്തെ വാതില്‍ തകര്‍ത്ത് അകത്ത് കയറി മേശയില്‍ സൂക്ഷിച്ച 18000 രൂപയും, 2000 രൂപയോളം വില വരുന്ന സാധനങ്ങളും മോഷ്ടിക്കുകയായിരുന്നു. സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ. ശ്രീതു, തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജില്‍ജിത്, അനസ്, വിജയന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Kerala

മാനന്തവാടി, ബാലുശേരി സീറ്റുകൾ കിട്ടണം; യുഡിഎഫിനോട് ആവശ്യമുന്നയിച്ച് സി.കെ. ജാനു

കൽപ്പറ്റ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മാനന്തവാടി, ബാലുശേരി സീറ്റുകൾ യുഡിഎഫിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജെആർപി നേതാവ് സി.കെ. ജാനു. പാർട്ടിയുടെ അഭിപ്രായം യുഡിഎഫിനെ അറിയിച്ചിട്ടുണ്ട് .

ചർച്ചകൾക്ക് ശേഷം നല്ല തീരുമാനം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജാനു പറഞ്ഞു. ഗോത്ര മഹാസഭയും ജെആർപിയും ഒരുമിച്ചാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഉള്ളതെന്നും ജാനു കൂട്ടിച്ചേർത്തു.

കഴിഞ്ഞ മാസമാണ് ജാനു യുഡിഎഫിലെത്തിയത്. ജാനുവിന്‍റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടിക്ക് അസോസിയേറ്റ് അംഗത്വം നൽകിയാണ് യുഡിഎഫ് സ്വീകരിച്ചത്. 2025 ഓഗസ്റ്റ് 30നാണ് മുന്നണി മര്യാദ പാലിക്കുന്നില്ലെന്ന് ആരോപിച്ച് ജാനു എന്‍ഡിഎ വിട്ടത്.

District News

മാനന്തവാടി രൂപത ബൈബിൾ കണ്‍വൻഷൻ ഇന്ന് സമാപിക്കും

മാനന്തവാടി: ദ്വാരക സിയോൻ ധ്യാന കേന്ദ്രത്തിൽ നടന്നുവരുന്ന മാനന്തവാടി രൂപത ബൈബിൾ കണ്‍വൻഷൻ ഇന്ന് സമാപിക്കും. വടുവൻചാൽ അനുഗ്രഹ ധ്യാനകേന്ദ്രത്തിലെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന കണ്‍വൻഷൻ ഏഴിനാണ് ആരംഭിച്ചത്.

സമാപന ദിനത്തിലെ ദിവ്യബലിയിൽ രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം മുഖ്യകാർമികനാകും. തുടർന്ന് വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും നടക്കും. ധ്യാനഗുരു ഫാ. മാത്യു വയലാമണ്ണിൽ കണ്‍വൻഷനിൽ പങ്കെടുക്കുന്നവരുടെ ശിരസിൽ കൈവച്ച് പ്രാർഥിക്കും. കണ്‍വൻഷനിൽ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുക്കുന്നത്.

District News

മാനന്തവാടിയിൽ ഇതരസംസ്ഥാന തൊഴിലാളിക്ക് മർദനം

മാനന്തവാടി: ഇതരസംസ്ഥാന തൊഴിലാളിക്ക് മർദനമേറ്റു. എരുമത്തെരുവ് മത്സ്യ, മാംസ മാർക്കറ്റിലെ ജീവനക്കാരൻ യുപി സ്വദേശി മുഹമ്മദലിക്കാണ് (19) മർദനമേറ്റത്. മാനന്തവാടി സ്വദേശികളായ രണ്ടു പേർ ചേർന്നാണ് കഴിഞ്ഞ ദിവസം കടയിൽ കയറി ഇദ്ദേഹത്തെ മർദിച്ചത്. കഴിഞ്ഞ ദിവസം രാവിലെ എട്ടോടെയാണ് സംഭവം.

മാനന്തവാടി എരുമത്തെരുവ് സ്വദേശിയായ നൗഷാദ്, സഹായി ഇല്യാസ് എന്നിവർ ചേർന്നാണ് മുഹമ്മദലിയെ മർദിച്ചത്. മുന്പ് താമസിച്ചിരുന്ന സ്ഥലത്തെ വീട്ടുകാരുമായി പരിചയം പുതുക്കിയതായി മർദനത്തിന് കാരണം.

വ്യാപാരികൾ മർദനം തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തലയ്ക്കും പുറത്തും പരിക്കേറ്റ മുഹമ്മദ് അലി വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

District News

മാനന്തവാടിയിൽ യൂത്ത് കോണ്‍ഗ്രസ് മാർച്ചിൽ സംഘർഷം

മാനന്തവാടി: ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ ഡിഎംഒ ഓഫീസ് മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടന്ന് ഡിഎംഒ ഓഫീസിനു മുന്പിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ റീത്ത് വച്ചു.

യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും നടന്നു. രാവിലെ 11.30 ഓടെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് പരിസരത്ത് ആരംഭിച്ച മാർച്ച് ഡിഎംഒ ഓഫീസിനു കുറച്ചകലെ പോലീസ് തടഞ്ഞു. ഇതേത്തുടർന്നു പോലീസുമായുണ്ടായ സംഘർഷത്തിനിടെയാണ് പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് ഡിഎംഒയുടെ കാര്യാലയ വളപ്പിൽ പ്രവേശിച്ചത്.

മാർച്ച് കെപിസിസി അംഗം കെ.ഇ. വിനയൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് അമൽ ജോയ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ അജ്മൽ വെള്ളമുണ്ട, അഡ്വ.ലയണൽ മാത്യു, ജിജോ പൊടിമറ്റത്തിൽ, നിയോജകമണ്ഡലം പ്രസിഡന്‍റ് അസിസ് വാളാട്,

ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് എ.എം. നിശാന്ത് എന്നിവർ പ്രസംഗിച്ചു. ഹർഷൽ കോന്നാടൻ, ശ്രീജിത്ത് കുപ്പാടിത്തറ, നിത കേളു, മനാഫ് ഉപ്പി, ജിബിൻ മന്പള്ളി, ജിജി വർഗീസ്, ബിൻഷാദ് കെ. ബഷീർ, ജിനു കോളിയാടി, അനീഷ് മിനങ്ങാടി, ഡിന്േ‍റാ ജോസ്, ഷക്കീർ പുനത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Latest News

Corehub Up