Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mananthavady

മാനന്തവാടിയിലെ യുവതിയുടെ മരണം; ഭർത്താവിനും വീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണവുമായി കുടുംബം

മാനന്തവാടി: വയനാട് എടവക പള്ളിക്കലിൽ ക്വാർട്ടേഴ്‌സിനുള്ളിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് സ്വദേശിനിയായ ഇരുപത്തിയേഴുകാരി അഫ്‌സില(27) ആണ് കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ മരണത്തിൽ ഭർത്താവ് വടക്കേ പുത്തൻപുരയിൽ ജാബിറിന് കൃത്യമായ പങ്കുണ്ടെന്നാണ് പെൺകുട്ടിയുടെ വീട്ടുകാർ ആരോപിക്കുന്നത്.

മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് അഫ്സിലയുടെ കുടുംബം മാനന്തവാടി പോലീസിൽ പരാതി നൽകി. ജാബിറും കുടുംബാംഗങ്ങളും അഫ്‌സിലയെ നിരന്തരമായി ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായി പരാതിയിൽ പറയുന്നു. മുന്പും പലതവണ ഇവരുടെ കുടുംബ ജീവിതത്തിൽ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും മഹല്ല് കമ്മിറ്റിയുടെയും പോലീസിന്‍റെയും മധ്യസ്ഥതയിൽ ചർച്ചകൾ നടത്തിയാണ് ഒത്തുതീർപ്പാക്കിയിരുന്നത്.

മൂന്ന് പിഞ്ചുകുട്ടികളെ ഓർത്താണ് അഫ്‌സില എല്ലാം ക്ഷമിച്ച് ജീവിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ അഫ്‌സിലയുടേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നതായും കുടുംബം ആരോപിച്ചു.

പടിഞ്ഞാറത്തറ കുപ്പാടിത്തറയിലെ പരേതനായ തെറ്റത്ത് കുഞ്ഞാലിയുടെയും കേളോത്ത് നബീസയുടെയും മകളാണ് അഫ്‌സില. എട്ടും ആറും 11 മാസവും പ്രായമുള്ള മൂന്ന് കുട്ടികൾ ഇവർക്കുണ്ട്.
വയനാട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ വെച്ച് ഇൻക്വസ്റ്റും പോസ്റ്റ്‌മോർട്ടം നടപടികളും പൂർത്തിയാക്കിയ ശേഷം അഫ്‌സിലയുടെ മൃതദേഹം ചൊവ്വാഴ്ച വൈകീട്ടോടെ കുപ്പാടിത്തറ നടമ്മൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കി.

 

 

District News

മാനന്തവാടി രൂപത ബൈബിൾ കണ്‍വൻഷൻ ഇന്ന് സമാപിക്കും

മാനന്തവാടി: ദ്വാരക സിയോൻ ധ്യാന കേന്ദ്രത്തിൽ നടന്നുവരുന്ന മാനന്തവാടി രൂപത ബൈബിൾ കണ്‍വൻഷൻ ഇന്ന് സമാപിക്കും. വടുവൻചാൽ അനുഗ്രഹ ധ്യാനകേന്ദ്രത്തിലെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന കണ്‍വൻഷൻ ഏഴിനാണ് ആരംഭിച്ചത്.

സമാപന ദിനത്തിലെ ദിവ്യബലിയിൽ രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം മുഖ്യകാർമികനാകും. തുടർന്ന് വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും നടക്കും. ധ്യാനഗുരു ഫാ. മാത്യു വയലാമണ്ണിൽ കണ്‍വൻഷനിൽ പങ്കെടുക്കുന്നവരുടെ ശിരസിൽ കൈവച്ച് പ്രാർഥിക്കും. കണ്‍വൻഷനിൽ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുക്കുന്നത്.

District News

മാനന്തവാടിയിൽ ഇതരസംസ്ഥാന തൊഴിലാളിക്ക് മർദനം

മാനന്തവാടി: ഇതരസംസ്ഥാന തൊഴിലാളിക്ക് മർദനമേറ്റു. എരുമത്തെരുവ് മത്സ്യ, മാംസ മാർക്കറ്റിലെ ജീവനക്കാരൻ യുപി സ്വദേശി മുഹമ്മദലിക്കാണ് (19) മർദനമേറ്റത്. മാനന്തവാടി സ്വദേശികളായ രണ്ടു പേർ ചേർന്നാണ് കഴിഞ്ഞ ദിവസം കടയിൽ കയറി ഇദ്ദേഹത്തെ മർദിച്ചത്. കഴിഞ്ഞ ദിവസം രാവിലെ എട്ടോടെയാണ് സംഭവം.

മാനന്തവാടി എരുമത്തെരുവ് സ്വദേശിയായ നൗഷാദ്, സഹായി ഇല്യാസ് എന്നിവർ ചേർന്നാണ് മുഹമ്മദലിയെ മർദിച്ചത്. മുന്പ് താമസിച്ചിരുന്ന സ്ഥലത്തെ വീട്ടുകാരുമായി പരിചയം പുതുക്കിയതായി മർദനത്തിന് കാരണം.

വ്യാപാരികൾ മർദനം തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തലയ്ക്കും പുറത്തും പരിക്കേറ്റ മുഹമ്മദ് അലി വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

District News

മാനന്തവാടിയിൽ യൂത്ത് കോണ്‍ഗ്രസ് മാർച്ചിൽ സംഘർഷം

മാനന്തവാടി: ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ ഡിഎംഒ ഓഫീസ് മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടന്ന് ഡിഎംഒ ഓഫീസിനു മുന്പിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ റീത്ത് വച്ചു.

യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും നടന്നു. രാവിലെ 11.30 ഓടെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് പരിസരത്ത് ആരംഭിച്ച മാർച്ച് ഡിഎംഒ ഓഫീസിനു കുറച്ചകലെ പോലീസ് തടഞ്ഞു. ഇതേത്തുടർന്നു പോലീസുമായുണ്ടായ സംഘർഷത്തിനിടെയാണ് പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് ഡിഎംഒയുടെ കാര്യാലയ വളപ്പിൽ പ്രവേശിച്ചത്.

മാർച്ച് കെപിസിസി അംഗം കെ.ഇ. വിനയൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് അമൽ ജോയ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ അജ്മൽ വെള്ളമുണ്ട, അഡ്വ.ലയണൽ മാത്യു, ജിജോ പൊടിമറ്റത്തിൽ, നിയോജകമണ്ഡലം പ്രസിഡന്‍റ് അസിസ് വാളാട്,

ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് എ.എം. നിശാന്ത് എന്നിവർ പ്രസംഗിച്ചു. ഹർഷൽ കോന്നാടൻ, ശ്രീജിത്ത് കുപ്പാടിത്തറ, നിത കേളു, മനാഫ് ഉപ്പി, ജിബിൻ മന്പള്ളി, ജിജി വർഗീസ്, ബിൻഷാദ് കെ. ബഷീർ, ജിനു കോളിയാടി, അനീഷ് മിനങ്ങാടി, ഡിന്േ‍റാ ജോസ്, ഷക്കീർ പുനത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Latest News

Corehub Up