District News
മണ്ണാർക്കാട്: അരകുർശ്ശി ഉദയർകുന്ന് ഭഗവതിയുടെ ഭക്തിനിർഭരമായ പ്രഥമ ആറാട്ടോടെ മണ്ണാർക്കാട് പൂരാഘോഷത്തിനു വർണാഭ തുടക്കം. കഴിഞ്ഞദിവസം രാത്രി 11ന് പൂരം കൊട്ടിപ്പുറപ്പെട്ടപ്പോൾ ക്ഷേത്രാങ്കണവും പരിസരവും ഭക്തിയുടെ നിറവിലായി.
പൂരാഘോഷ കമ്മിറ്റി പ്രസിഡന്റ് കെ.സി. സച്ചിദാനന്ദൻ, ജനറൽ സെക്രട്ടറി എം. പുരുഷോത്തമൻ, ട്രഷറർ എം.എസ്. വിജയൻ, ശ്രീകുമാർ കുറുപ്പ്, ഡോ. രാജൻ പുല്ലങ്കാട്ടിൽ, പി. ചന്ദ്രശേഖരൻ, പി.കെ. കൃഷ്ണദാസ്, ഗോപാലകൃഷ്ണൻ, പി.കെ. മോഹൻദാസ് തുടങ്ങിയവരുടെയും നൂറുകണക്കിന് ഭക്തരുടേയും അകമ്പടിയോടെ ദേവിയെ ആറാട്ടുകടവിലേക്കു ആനയിച്ചു.
ക്ഷേത്രം തന്ത്രി പന്തലക്കോടത്ത് ശങ്കരനാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്ന താന്ത്രിക ചടങ്ങുകൾക്കുശേഷം ക്ഷേത്രാങ്കണത്തിൽ ഉറഞ്ഞുതുള്ളിയ കോമരങ്ങൾ കൽപ്പന പുറപ്പെടുവിച്ചശേഷമാണ് ഉദയർകുന്ന് ഭഗവതിയുടെ തിടമ്പ് ആനയുടെ മുകളിലേറ്റിയത്. തുടർന്ന് ആചാര വെടിമുഴങ്ങിയതോടെ മണ്ണാർക്കാട് പൂരാഘോഷത്തിനു തുടക്കം കുറിച്ചുള്ള പുറപ്പാട് നടന്നു. രണ്ടാംപൂരം മുതൽ ചെറിയാറാട്ട് വരെ രാവിലെയും രാത്രിയിലുമായി ദേവിയുടെ ആറാട്ടെഴുന്നെള്ളിപ്പുണ്ടാകും. ഇന്നു വൈകുന്നേരം 6. 30നാണ് കൊടിയേറ്റം.
Kerala
പാലക്കാട്: മണ്ണാർക്കാട്ടെ കൊന്നക്കോടിനു സമീപം ടിപ്പർ ലോറി വീട്ടിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. വീട്ടിലെ വാടകക്കാരായ രണ്ടു പേർക്കും ടിപ്പർ ഡ്രൈവർക്കും മദ്രസയിലേക്ക് നടന്നു പോവുകയായിരുന്ന വിദ്യാർഥിനിക്കുമാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ ആറിനാണ് അപകടമുണ്ടായത്. കൊന്നക്കോട് പാലേങ്ങൽ വീട്ടിൽ മുഹമ്മദ് ഷെരീഫിന്റെ മകൾ ഫാത്തിമ ഷിഫ (15), ഡ്രൈവർ കാരാകുറുശി വലിയട്ട സ്വദേശി ആസിഫ് (33), വീട്ടിലെ താമസക്കാരും തേനീച്ച കർഷകരുമായ അലക്സാണ്ടർ, ശേഖർ എന്നിവർക്കാണു പരിക്കേറ്റത്.
ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെനാണു പ്രാഥമിക വിവരം. പള്ളിക്കുറുപ്പ് ഭാഗത്തു നിന്നു മണ്ണാർക്കാട് ഭാഗത്തേയ്ക്കു വരുന്നതിനിടെ ടിപ്പർ നിയന്ത്രണം വിട്ടു റോഡരികിലെ വീട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വീടിന്റെ മുൻഭാഗം തകർന്നു.
Kerala
പാലക്കാട്: മണ്ണാർക്കാട് വട്ടമ്പലം പിലാപ്പടിയിൽ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ അറസ്റ്റിൽ. രഞ്ജൻകുമാർ, ഗണഷേ ബിഷോയ് എന്നിവരാണ് അറസ്റ്റിലായത്.
എക്സൈസിന്റെ പ്രത്യേക സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. 12 കിലോ കഞ്ചാവുമായാണ് ഇവർ അറസ്റ്റിലായത്.
സ്വകാര്യ ബസിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.