പാലാ: മാര്‍ സ്ലീവ കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന് ഒരു വയസ്. മാര്‍ സ്ലീവാ മെഡിസിറ്റിയുടെ വാര്‍ഷികത്തോട് അനുബന്ധിച്ചു കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 14നായിരുന്നു ലോകോത്തര നിലവാരമുള്ള കാന്‍സര്‍ ചികിത്സാകേന്ദ്രത്തിനു തുടക്കംകുറിച്ചത്.
ആശുപത്രിയുടെ അനക്സ് ഒന്നില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ അത്യാധുനിക ചികിത്സാരീതികളും അതിനൂതന യന്ത്രസംവിധാനങ്ങളോടെയും കാന്‍സര്‍ ചികിത്സാരംഗത്ത് പുതിയ ചരിത്രം കുറിച്ചു കഴിഞ്ഞു.
നൂതന സാങ്കേതികവിദ്യയുടെ പിന്തുണയോടെ വ്യക്തികേന്ദ്രീകൃത കാന്‍സര്‍ പരിചരണം ലഭ്യമാക്കുക എന്ന ദര്‍ശനത്തോടെയാണ് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ദീര്ഘവീക്ഷണത്തില് കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്റർ പ്രവര്‍ത്തനം തുടങ്ങിയത്. ആയിരത്തില്‍ അധികം പെറ്റ് - സിടി സ്കാനുകള്‍ കൃത്യമായ രോഗനിര്‍ണയത്തിനും രോഗത്തിന്റെ ഘട്ടനിര്‍ണയത്തിനും ഇവിടെനിന്നു സാധിച്ചു .
500ലധികം റേഡിയോതെറാപ്പി ചികിത്സകളും ലഭ്യമാക്കി. സ്തന സ്വയംപരിശോധനയും മാമോഗ്രാഫി ബോധവത്കരണ ക്യാമ്പുകളും എഐ തെര്‍മലാറ്റിക്സ് അധിഷ്ഠിത സ്തനാര്‍ബുദ സ്ക്രീനിംഗ് ക്യാമ്പുകളും ഉള്‍പ്പെടുന്ന പദ്ധതികളിലൂടെ രണ്ടായിരത്തില്പരം ആളുകളിലേക്കു സേവനം എത്തിച്ചു.
ഇലക്ട്ര വേര്‍സ എച്ച്ഡിആര്‍എസ് ലീനിയര്‍ ആക്സിലറേറ്റര്‍, ഏഴ് മിനിറ്റിനുള്ളില്‍ കാന്‍സര്‍ രോഗം തിരിച്ചറിയാന്‍ സാധിക്കുന്ന അത്യാധുനിക ഡിജിറ്റില്‍ പെറ്റ് സിടി സീമന്‍സ് സിംബിയ ഇവോ സ്പെക്റ്റ് തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ക്കൊപ്പം ആധുനിക കീമോതെറാപ്പി സൗകര്യങ്ങള്‍, കുട്ടികള്‍ക്കായുള്ള പ്രത്യേക കാന്‍സര്‍ പരിചരണം, നൂതന ട്രാന്‍സ്പ്ലാന്റ്, സെല്ലുലാര്‍ തെറാപ്പി സേവനങ്ങള്‍ എന്നിവയും ഈ കേന്ദ്രത്തില്‍ ലഭ്യമാണ്. ഹൈപെക് , പൈപെക് തുടങ്ങിയ നൂതന ചികിത്സകളും സെന്ററിന്റെ പ്രത്യകതയാണ്.
ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സ്റ്റെംസെല്‍ ആന്‍ഡ് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് യൂണിറ്റും കാര്‍-ടി സെല്‍ തെറാപ്പി സേവനങ്ങള്‍ക്കും തുടക്കം കുറിക്കുന്നതോടെ സമ്പൂര്‍ണ കാന്‍സര്‍ ചികിത്സാ സൗകര്യങ്ങളാണ് ഇവിടെ ലഭ്യമാകുന്നതെന്ന് ആശുപത്രി മാനേജിംഗ് ഡയറക്്ടര്‍ ആന്‍ഡ് സിഇഒ ഫാ. മാത്യു തെക്കേല്‍ പറഞ്ഞു. ഇന്നു രാവിലെ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് യൂണിറ്റിന്റെ ആശീര്‍വാദം നിര്‍വഹിക്കും.നാല് ബെഡോടുകൂടിയ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് യൂണിറ്റ് ആന്‍ഡ് കാര്‍-ടി-സെല്‍ തെറാപ്പി യൂണിറ്റാണ് പുതുതായി ഒരുങ്ങുന്നത്.