Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mark Carney

കനേഡിയൻ പ്രധാനമന്ത്രി ഇന്ത്യയിലെത്തി

ന്യൂഡൽഹി: കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യയിലെത്തി. പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തതിനുശേഷമുള്ള കാർണിയുടെ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്.

ചതുർദിന സന്ദർശനത്തിനായി മുംബൈയിലെത്തിയ കാർണി മാർച്ച് ഒന്നിന് രാജ്യതലസ്ഥാനത്തെത്തുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. മാർച്ച് രണ്ടിന് ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പ്രതിനിധിതല ചർച്ചകളും നടത്തും.

2023ൽ കാനഡയിലെ ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇരുരാജ്യങ്ങളുടെയും നയതന്ത്രബന്ധത്തിലുണ്ടായ വിള്ളലുകൾ പുതിയ കനേഡിയൻ ഭരണകൂടത്തിനു കീഴിൽ മെച്ചപ്പെട്ടുവരവേയാണ് മാർക്ക് കാർണിയുടെ ഇന്ത്യാസന്ദർശനം.

ചർച്ചയിൽ വ്യാപാരം, നിക്ഷേപം, ഊർജം, നിർണായക ധാതുക്കൾ, കൃഷി എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിലെ സഹകരണം ഇരു പ്രധാനമന്ത്രിമാരും വിലയിരുത്തും. വിദ്യാഭ്യാസം, ഗവേഷണം, നവീകരണം; ജനങ്ങൾ തമ്മിലുള്ള ബന്ധം, പ്രാദേശിക- ആഗോള വികസനം എന്നിവയും ചർച്ചാവിഷയങ്ങളാകും.

International

വിവാദ പരസ്യം: ട്രംപിനോട് മാപ്പുചോദിച്ച് കാർണി

സീയൂൾ: വിവാദ പരസ്യത്തിൽ യുഎസ് പ്രസിഡന്‍റ് ട്രംപിനോട് മാപ്പു ചോദിച്ചതായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ദക്ഷിണകൊറിയയിൽ അറിയിച്ചു. ബുധനാഴ്ച ദക്ഷിണകൊറിയൻ പ്രസിഡന്‍റ് ലീ ജേ മ്യുംഗ് നല്കിയ അത്താഴവിരുന്നിനിടെ സ്വകാര്യമായി മാപ്പു ചോദിക്കുകയായിരുന്നുവെന്നു കാർണി പറഞ്ഞു.


ട്രംപിന്‍റെ ചുങ്കപ്രഖ്യാപനങ്ങളെ വിമർശിക്കുന്ന വീഡിയോ പരസ്യം കാനഡയിലെ ഒന്‍റാരിയോ പ്രവിശ്യാ സർക്കാരാണു പുറത്തിറക്കിയത്. ചുങ്കം ചുമത്തുന്നത് വാണിജ്യ യുദ്ധങ്ങൾക്കും സാന്പത്തിക തകർച്ചയ്ക്കും വഴിവയ്ക്കുമെന്ന് മുൻ യുഎസ് പ്രസിഡന്‍റ് റോണൾഡ് റീഗൻ പറയുന്ന വാക്കുകൾ വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു.


പരസ്യത്തിൽ കുപിതനായ ട്രംപ് കാനഡയുമായുള്ള വ്യാപാര ചർച്ചകൾ നിർത്തിവയ്ക്കുകയും കൂടുതൽ ചുങ്കങ്ങൾ ചുമത്തുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേത്തുടർന്ന് ഒന്‍റാരിയോ സർക്കാർ പരസ്യം പിൻവലിച്ചു.


ഏഷ്യ-പസഫിക് സാന്പത്തിക സഹകരണ ഉച്ചകോടിക്കായി ദക്ഷിണകൊറിയയിലെത്തിയ മാർക്ക് കാർണി, ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിംഗുമായി നടത്തിയ കൂടിക്കാഴ്ച വഴിത്തിരിവായെന്നും പറഞ്ഞു.

International

ബെഞ്ചമിൻ നെതന്യാഹു കാനഡയിലെത്തിയാൽ അറസ്റ്റ് ചെയ്യും: മാർക്ക് കാർണി

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കാനഡയിൽ എത്തിയാൽ അറസ്റ്റ് നേരിടേണ്ടിവരുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി.

ബ്ലൂംബെർഗിന്‍റെ "ദി മിഷാൽ ഹുസൈൻ ഷോ'യിൽ മിഷാൽ ഹുസൈനുമായുള്ള അഭിമുഖത്തിനിടെയാണ് കാർണി ഈ പ്രസ്താവന നടത്തിയത്. ബെഞ്ചമിൻ നെതന്യാഹുവിനെതിരെ രാജ്യാന്തര ക്രിമിനൽ കോടതി പ്രഖ്യാപിച്ച അറസ്റ്റ് വാറന്‍റ് നടപ്പാക്കുമോയെന്ന ചോദ്യത്തിനാണ് അദ്ദേഹം മറുപടി നൽകിയത്.

ഗാസ സംഘർഷം, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ നെതന്യാഹുവിനെ തടങ്കലിൽ വയ്ക്കാനുള്ള മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രതിജ്ഞ പാലിക്കുമോ എന്ന ചോദ്യത്തിന് അതെ എന്ന ഉത്തരവും കാർണി നൽകി.

ഐസിസി അംഗരാജ്യമെന്നനിലയ്ക്ക് കോടതി തീരുമാനങ്ങളോട് നിയമപരമായി സഹകരിക്കാൻ കാനഡയ്ക്ക് ബാധ്യതയുണ്ടെന്നും കാർണി പറഞ്ഞു. കഴിഞ്ഞ നവംബറിലാണ് നെതന്യാഹുവിനും ഇസ്രയേൽ മുൻ പ്രതിരോധമന്ത്രി യൊയാവ് ഗലാന്‍റിനുമെതിരെ രാജ്യാന്തര ക്രിമിനൽ കോടതി അറസ്റ്റ് വാറന്‍റ് പ്രഖ്യാപിച്ചത്.

Latest News

Corehub Up