District News
മാവേലിക്കര: താലൂക്ക് ഓഫീസിനായി നിർമിച്ച പുതിയ മൂന്ന് നില കെട്ടിടസമുച്ചയത്തിലേക്ക് ആവശ്യമായ ഫര്‍ണീച്ചറുകള്‍ വാങ്ങാന്‍ ഫണ്ടനുവദിച്ചതായി എം.എസ്. അരുൺകുമാർ എംഎൽഎ അറിയിച്ചു.
ഇതോടെ ഇപ്പോള്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറുന്നതിനുളള തടസം നീങ്ങി.സിഡ്കോ തയാറാക്കിയ എസ്റ്റിമേറ്റ് അനുസരിച്ച് 61,06,449 രൂപയാണ് കെട്ടിടസമുച്ചയത്തിലേക്ക് ഫര്‍ണീച്ചറുകള്‍ വാങ്ങുന്നതിനായി അനുവദിച്ചത്.
നടപ്പുസാമ്പത്തിക വര്‍ഷത്തെ കേരളത്തിലെ സ്മാര്‍ട്ട് റവന്യു ഓഫീസുകളുടെ നവീകരണം എന്ന പദ്ധതി ഘടകത്തിലുള്‍പ്പെടുത്തിയാണ് പണം അനുവദിച്ചത്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാനകാലത്താണ് പതിനായിരം ചതുരശ്ര അടിയില്‍ പുതിയ കെട്ടിടം നിര്‍മിക്കുവാൻ റീബില്‍ഡ് കേരളയില്‍പ്പെടുത്തി 5.2 കോടി രൂപ അനുവദിച്ചത്. കെട്ടിടനിര്‍മാണത്തിന് തുക അനുവദിച്ചപ്പോള്‍ ഫര്ണിച്ചറുകള്ക്കുളള വിഹിതം അതില്‍ ഉള്‍പ്പെട്ടിരുന്നില്ല.
ഫര്‍ണിച്ചര്‍ വാങ്ങുന്നതിനായി സര്‍ക്കാര്‍ ഏജന്‍സിയായ സിഡ്കോ തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം പണമനുവദിക്കണമെന്നാവശ്യപ്പെട്ട് എം.എസ്. അരുണ്‍കുമാര്‍ എംഎല്‍എ സംസ്ഥാന റവന്യു മന്ത്രി കെ. രാജന് നിവേദനം നല്‍കിയിരുന്നു.
എംഎല്‍എയുടെ നിവേദനവും ഇതു സംബന്ധിച്ച് ലാന്‍ഡ് റവന്യു കമ്മീഷണറുടെ റിപ്പോര്‍ട്ടും പരിഗണിച്ചാണ് ഫര്‍ണീച്ചര്‍ വാങ്ങാന്‍ തുക അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങിയത്.
Kerala
മാവേലിക്കര: ആലപ്പുഴ മാവേലിക്കരയിൽ ആറ്റിൽചാടിയ പോലീസ് ഉദ്യോഗസ്ഥനെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. മാവേലിക്കര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ അഖിൽ രാജ് ആണ് ആറ്റിൽ ചാടിയത്.
കഴിഞ്ഞ ദിവസം രാവിലെ 11ന് ആയിരുന്നു സംഭവം. പൊറ്റമേൽകടവ് പാലത്തിന് സമീപത്ത് നിന്നായിരുന്നു അഖിൽ രാജ് അച്ചൻകോവിൽ ആറ്റിൽ ചാടിയത്. തുടർന്ന് സംഭവം കണ്ട നാട്ടുകാർ ആറ്റിലേയ്ക്ക് ചാടി അഖിൽ രാജിനെ രക്ഷിക്കുകയായിരുന്നു.