മാപുസ (ഗോവ): ഗോവയിലെ ബിർച്ച് ബൈ റോമിയോ ലെയ്ൻ നിശാക്ലബ് തീപിടിത്തക്കേസിലെ മൂന്ന് പ്രധാന പ്രതികൾ മാപുസ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ കീഴടങ്ങി.
നിശാക്ലബ് ഉടമകളായ സൗരഭ്, ഗൗരവ് ലുത്ര സഹോദരന്മാരും ബിസിനസ് പങ്കാളി അജയ് ഗുപ്തയുമാണ് കീഴടങ്ങിയത്.
ജാമ്യം റദ്ദാക്കിയ ബോംബെ ഹൈക്കോടതി ഉത്തരവിനെതിരായ പ്രതികളുടെ ഹർജി കഴിഞ്ഞമാസം 31ന് സുപ്രീംകോടതി തള്ളുകയും രണ്ടാഴ്ചയ്ക്കകം കീഴടങ്ങാൻ നിർദേശിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് പ്രതികൾ കോടതിയിൽ ഹാജരായത്.
പ്രതികളെ കോടതി റിമാൻഡ് ചെയ്തു. 2025 ഡിസംബർ 6ന് നോർത്ത് ഗോവയിലെ അർപോറയിലുണ്ടായ തീപിടിത്തത്തിൽ 25 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.