പാറ്റ്ന: ജെഡി-യു അധ്യക്ഷനും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ്കുമാറിന്റെ മകൻ നിഷാന്ത് (45) ബിഹാറിൽ മന്ത്രിയാകും. ഇന്നു ബിഹാർ മന്ത്രിസഭാ വികസനം നടക്കും. ഏതാനും മാസം മുന്പാണ് നിഷാന്ത് ജെഡി-യുവിൽ ചേർന്നത്.
നിതീഷ്കുമാർ മുഖ്യമന്ത്രിസ്ഥാനം ഒഴിയാൻ തീരുമാനിച്ചതിനെത്തുടർന്നായിരുന്നു നിഷാന്തിന്റെ രാഷ്ട്രീയ പ്രവേശനം. ഒരു ഡസൻ പാർട്ടി നേതാക്കൾ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ജെഡി-യു നേതാക്കൾ അറിയിച്ചു. ബിജെപി, ജെഡി-യു, എൽജെപി, എച്ച്എഎം പാർട്ടി പ്രതിനിധികൾ മന്ത്രിമാരാകും.
മുഖ്യമന്ത്രി സമ്രാട്ട് ചൗധരിക്കൊപ്പം ജെഡി-യുവിലെ വിജയ്കുമാർ ചൗധരിയും ബിജേന്ദ്ര പ്രസാദ് യാദവും മാത്രമായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. ചൗധരിയും യാദവും ഉപമുഖ്യമന്ത്രിമാരാണ്.