റെന്നസ്: ലീഗ് 1 സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ പാരീസ് സെന്റ്-ജര്മയ്ന് സമനില തുടക്കം. രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം ശക്തമായ തിരിച്ചുവരവിലൂടെ റെന്നസിനെതിരേ പിഎസ്ജി സമനില പിടിക്കുകയായിരുന്നു. അരങ്ങേറ്റ മത്സരത്തിൽ ഫെറാൻ ടോറസ് രണ്ട് ഗോളുകൾ നേടി.
യൂറോപ്യൻ ചാന്പ്യന്മാര് ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് പിന്നിലായിരുന്നു. തുടർച്ചയായി സമ്മർദം ചെലുത്തി മത്സരത്തിലേക്ക് തിരിച്ചുവന്ന പിഎസ്ജി ഒരു പോയിന്റും സ്വന്തമാക്കി.
മത്സരത്തിന്റെ ആദ്യ പത്ത് മിനിറ്റിനുള്ളിൽ തന്നെ റെന്നസ് ലീഡ് നേടി. ഒന്പതാം മിനിറ്റിൽ സെബാസ്റ്റ്യൻ സിമാൻസ്കി റെന്നസിനായി സ്കോറിംഗിന് തുടക്കമിട്ടു.
ഡെസിരെ ഡൗവേയുടെ ഷോട്ടിൽ സ്കോർ നില തുല്യമാക്കിയെന്ന് കരുതിയെങ്കിലും ഓഫ്സൈഡ് ആയതിനാൽ പിഎസ്ജിക്ക് ഗോൾ നഷ്ടമായി. പിന്നാലെ എസ്റ്റെബാൻ ലെപോൾ റെന്നസ് ലീഡ് ഇരട്ടിയാക്കി.
മത്സരം അവസാനിക്കാൻ 19 മിനിറ്റ് ശേഷിക്കേ ടോറസ് പിഎസ്ജിക്കായി ആദ്യ ഗോൾ നേടി. തുടർന്ന് 82-ാം മിനിറ്റിൽ തന്റെ രണ്ടാം ഗോളിലൂടെ സ്കോർ തുല്യമാക്കി പിഎസ്ജിക്ക് സമനിലയൊരുക്കി.